Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

29 NOVEMBER 2024 05:53 PM IST
മലയാളി വാര്‍ത്ത

 ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

ഫ്ളാറ്റ് തട്ടിപ്പ് കേസില്‍, ധന്യയും ജോണും അടക്കം നാല് പ്രമോട്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജോണ്‍ ജേക്കബ്, ജേക്കബ് സാംസണ്‍, ധന്യ മേരി വര്‍ഗീസ്, സാമുവല്‍ ജേക്കബ് എന്നിവരാണ് പ്രൊമോട്ടര്‍മാര്‍. ഒരു അപ്പാര്‍ട്ട്മെന്റ് നല്‍കാത്തതിന് പരാതിക്കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കമ്മീഷന്റെ 2023 ഉത്തരവ് പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് നല്‍കിയിട്ടും പ്രതി പണം നല്‍കിയില്ല. ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിനെതിരായ 98 കേസുകളാണ് ഇതുവരെ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

പരാതിക്കാരിയായ പത്തനംതിട്ട സ്വദേശി മിനി അലക്‌സ് വര്‍ഗീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പ്രോജക്റ്റില്‍ 38 ലക്ഷം രൂപ നല്‍കിയിരുന്നു. പട്ടം ടികെഡി റോഡിലുള്ള 45 സെന്റ് സ്ഥലത്താണ് സാംസണ്‍ ആന്‍ഡ് സണ്‍സ്, നോവ കാസില്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം യുവതിക്ക് കെട്ടിടത്തിന്റെ നാലാം നിലയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കാനായിരുന്നു തീരുമാനം. അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിച്ച ഭൂമിയില്‍ 1.15 സെന്റ് അവിഭക്ത പലിശയും വാഗ്ദാനം ചെയ്തു.

2014 ഡിസംബര്‍ 31നകം അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്ന വാഗ്ദാനം പ്രതികള്‍ പാലിച്ചില്ല. മാത്രമല്ല, പരാതിക്കാരനെയോ മറ്റ് വാങ്ങുന്നവരെയോ അറിയിക്കാതെയാണ് പ്രതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) വസ്തു പണയം വച്ച്് വായ്പ നേടിയത്.

അതേസമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തൊഴില്‍ പ്രശ്‌നങ്ങള്‍, ആഗോള മാന്ദ്യം മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്, കെട്ടിട നിര്‍മാണ ചട്ടങ്ങളിലും മറ്റും വന്ന മാറ്റങ്ങള്‍ തുടങ്ങിയവ കാരണമാണ് കാലതാമസം ഉണ്ടായതെന്ന് അവര്‍ കമ്മീഷനു മുന്നില്‍ വാദിച്ചു. ലോറി തൊഴിലാളി സമരം, മണലിന്റെ വിലവര്‍ധ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം, കല്ലിന്റെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. 2014 ഡിസംബര്‍ 31 മുതല്‍ വാങ്ങിയ തുകയായ 38 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ പ്രോജക്ട് പ്രൊമോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചു. അതേസമയം സമാനമായ സംഭവത്തില്‍ 2016 ല്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (2 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (2 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (2 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (2 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (3 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (3 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (3 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (4 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (4 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (4 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (4 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (5 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

Malayali Vartha Recommends