Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

29 NOVEMBER 2024 05:53 PM IST
മലയാളി വാര്‍ത്ത

 ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

ഫ്ളാറ്റ് തട്ടിപ്പ് കേസില്‍, ധന്യയും ജോണും അടക്കം നാല് പ്രമോട്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജോണ്‍ ജേക്കബ്, ജേക്കബ് സാംസണ്‍, ധന്യ മേരി വര്‍ഗീസ്, സാമുവല്‍ ജേക്കബ് എന്നിവരാണ് പ്രൊമോട്ടര്‍മാര്‍. ഒരു അപ്പാര്‍ട്ട്മെന്റ് നല്‍കാത്തതിന് പരാതിക്കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കമ്മീഷന്റെ 2023 ഉത്തരവ് പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് നല്‍കിയിട്ടും പ്രതി പണം നല്‍കിയില്ല. ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിനെതിരായ 98 കേസുകളാണ് ഇതുവരെ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

പരാതിക്കാരിയായ പത്തനംതിട്ട സ്വദേശി മിനി അലക്‌സ് വര്‍ഗീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പ്രോജക്റ്റില്‍ 38 ലക്ഷം രൂപ നല്‍കിയിരുന്നു. പട്ടം ടികെഡി റോഡിലുള്ള 45 സെന്റ് സ്ഥലത്താണ് സാംസണ്‍ ആന്‍ഡ് സണ്‍സ്, നോവ കാസില്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം യുവതിക്ക് കെട്ടിടത്തിന്റെ നാലാം നിലയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കാനായിരുന്നു തീരുമാനം. അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിച്ച ഭൂമിയില്‍ 1.15 സെന്റ് അവിഭക്ത പലിശയും വാഗ്ദാനം ചെയ്തു.

2014 ഡിസംബര്‍ 31നകം അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്ന വാഗ്ദാനം പ്രതികള്‍ പാലിച്ചില്ല. മാത്രമല്ല, പരാതിക്കാരനെയോ മറ്റ് വാങ്ങുന്നവരെയോ അറിയിക്കാതെയാണ് പ്രതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) വസ്തു പണയം വച്ച്് വായ്പ നേടിയത്.

അതേസമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തൊഴില്‍ പ്രശ്‌നങ്ങള്‍, ആഗോള മാന്ദ്യം മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്, കെട്ടിട നിര്‍മാണ ചട്ടങ്ങളിലും മറ്റും വന്ന മാറ്റങ്ങള്‍ തുടങ്ങിയവ കാരണമാണ് കാലതാമസം ഉണ്ടായതെന്ന് അവര്‍ കമ്മീഷനു മുന്നില്‍ വാദിച്ചു. ലോറി തൊഴിലാളി സമരം, മണലിന്റെ വിലവര്‍ധ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം, കല്ലിന്റെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. 2014 ഡിസംബര്‍ 31 മുതല്‍ വാങ്ങിയ തുകയായ 38 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ പ്രോജക്ട് പ്രൊമോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചു. അതേസമയം സമാനമായ സംഭവത്തില്‍ 2016 ല്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (3 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (3 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (3 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (6 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (6 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (7 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (7 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (7 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends