Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

29 NOVEMBER 2024 05:53 PM IST
മലയാളി വാര്‍ത്ത

 ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

ഫ്ളാറ്റ് തട്ടിപ്പ് കേസില്‍, ധന്യയും ജോണും അടക്കം നാല് പ്രമോട്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജോണ്‍ ജേക്കബ്, ജേക്കബ് സാംസണ്‍, ധന്യ മേരി വര്‍ഗീസ്, സാമുവല്‍ ജേക്കബ് എന്നിവരാണ് പ്രൊമോട്ടര്‍മാര്‍. ഒരു അപ്പാര്‍ട്ട്മെന്റ് നല്‍കാത്തതിന് പരാതിക്കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കമ്മീഷന്റെ 2023 ഉത്തരവ് പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് നല്‍കിയിട്ടും പ്രതി പണം നല്‍കിയില്ല. ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിനെതിരായ 98 കേസുകളാണ് ഇതുവരെ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

പരാതിക്കാരിയായ പത്തനംതിട്ട സ്വദേശി മിനി അലക്‌സ് വര്‍ഗീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പ്രോജക്റ്റില്‍ 38 ലക്ഷം രൂപ നല്‍കിയിരുന്നു. പട്ടം ടികെഡി റോഡിലുള്ള 45 സെന്റ് സ്ഥലത്താണ് സാംസണ്‍ ആന്‍ഡ് സണ്‍സ്, നോവ കാസില്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം യുവതിക്ക് കെട്ടിടത്തിന്റെ നാലാം നിലയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കാനായിരുന്നു തീരുമാനം. അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിച്ച ഭൂമിയില്‍ 1.15 സെന്റ് അവിഭക്ത പലിശയും വാഗ്ദാനം ചെയ്തു.

2014 ഡിസംബര്‍ 31നകം അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്ന വാഗ്ദാനം പ്രതികള്‍ പാലിച്ചില്ല. മാത്രമല്ല, പരാതിക്കാരനെയോ മറ്റ് വാങ്ങുന്നവരെയോ അറിയിക്കാതെയാണ് പ്രതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) വസ്തു പണയം വച്ച്് വായ്പ നേടിയത്.

അതേസമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തൊഴില്‍ പ്രശ്‌നങ്ങള്‍, ആഗോള മാന്ദ്യം മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്, കെട്ടിട നിര്‍മാണ ചട്ടങ്ങളിലും മറ്റും വന്ന മാറ്റങ്ങള്‍ തുടങ്ങിയവ കാരണമാണ് കാലതാമസം ഉണ്ടായതെന്ന് അവര്‍ കമ്മീഷനു മുന്നില്‍ വാദിച്ചു. ലോറി തൊഴിലാളി സമരം, മണലിന്റെ വിലവര്‍ധ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം, കല്ലിന്റെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. 2014 ഡിസംബര്‍ 31 മുതല്‍ വാങ്ങിയ തുകയായ 38 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ പ്രോജക്ട് പ്രൊമോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചു. അതേസമയം സമാനമായ സംഭവത്തില്‍ 2016 ല്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (4 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (4 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (4 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (4 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (5 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (5 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (5 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (6 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (7 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (8 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (9 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (9 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (11 hours ago)

Malayali Vartha Recommends