Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

29 NOVEMBER 2024 05:53 PM IST
മലയാളി വാര്‍ത്ത

 ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

ഫ്ളാറ്റ് തട്ടിപ്പ് കേസില്‍, ധന്യയും ജോണും അടക്കം നാല് പ്രമോട്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജോണ്‍ ജേക്കബ്, ജേക്കബ് സാംസണ്‍, ധന്യ മേരി വര്‍ഗീസ്, സാമുവല്‍ ജേക്കബ് എന്നിവരാണ് പ്രൊമോട്ടര്‍മാര്‍. ഒരു അപ്പാര്‍ട്ട്മെന്റ് നല്‍കാത്തതിന് പരാതിക്കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കമ്മീഷന്റെ 2023 ഉത്തരവ് പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് നല്‍കിയിട്ടും പ്രതി പണം നല്‍കിയില്ല. ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിനെതിരായ 98 കേസുകളാണ് ഇതുവരെ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

പരാതിക്കാരിയായ പത്തനംതിട്ട സ്വദേശി മിനി അലക്‌സ് വര്‍ഗീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പ്രോജക്റ്റില്‍ 38 ലക്ഷം രൂപ നല്‍കിയിരുന്നു. പട്ടം ടികെഡി റോഡിലുള്ള 45 സെന്റ് സ്ഥലത്താണ് സാംസണ്‍ ആന്‍ഡ് സണ്‍സ്, നോവ കാസില്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം യുവതിക്ക് കെട്ടിടത്തിന്റെ നാലാം നിലയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കാനായിരുന്നു തീരുമാനം. അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിച്ച ഭൂമിയില്‍ 1.15 സെന്റ് അവിഭക്ത പലിശയും വാഗ്ദാനം ചെയ്തു.

2014 ഡിസംബര്‍ 31നകം അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്ന വാഗ്ദാനം പ്രതികള്‍ പാലിച്ചില്ല. മാത്രമല്ല, പരാതിക്കാരനെയോ മറ്റ് വാങ്ങുന്നവരെയോ അറിയിക്കാതെയാണ് പ്രതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) വസ്തു പണയം വച്ച്് വായ്പ നേടിയത്.

അതേസമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തൊഴില്‍ പ്രശ്‌നങ്ങള്‍, ആഗോള മാന്ദ്യം മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്, കെട്ടിട നിര്‍മാണ ചട്ടങ്ങളിലും മറ്റും വന്ന മാറ്റങ്ങള്‍ തുടങ്ങിയവ കാരണമാണ് കാലതാമസം ഉണ്ടായതെന്ന് അവര്‍ കമ്മീഷനു മുന്നില്‍ വാദിച്ചു. ലോറി തൊഴിലാളി സമരം, മണലിന്റെ വിലവര്‍ധ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം, കല്ലിന്റെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. 2014 ഡിസംബര്‍ 31 മുതല്‍ വാങ്ങിയ തുകയായ 38 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ പ്രോജക്ട് പ്രൊമോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചു. അതേസമയം സമാനമായ സംഭവത്തില്‍ 2016 ല്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (6 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (8 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (9 hours ago)

Malayali Vartha Recommends