Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...

18 JANUARY 2025 02:31 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് ഇപ്പോഴുള്ള മോഹം പഠിക്കണമെന്നാണ്. ശിക്ഷ വിധിക്കും മുമ്പ് തന്റെ ചേമ്പറിലേക്ക് ഗ്രീഷ്മയെ വിളിച്ചു വരുത്തി ജഡ്ജി നിലപാട് തിരക്കുകയായിരുന്നു. പതിവ് നടപടികളൊന്നും ഗ്രീഷ്മ പാലിച്ചില്ല. പകരം എഴുതി തയ്യാറാക്കിയ കത്താണ് നല്‍കിയത്. തനിക്ക് ഇനിയും പഠിക്കണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്. അതായത് പട്ടാളക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കാമുകനെ പ്രണയ ചതിയൊരുക്കി വിഷം കൊടുത്ത കൊന്ന കേസിലെ കുറ്റവാളിക്ക് ഇപ്പോഴും മനസ്സില്‍ ആഗ്രഹങ്ങള്‍ മാത്രം.

വധ ശിക്ഷ പോലും വിധിക്കാവുന്ന കേസിലാണ് പഠിക്കണമെന്ന ആഗ്രഹവുമായി പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജീവപര്യന്തമെന്ന ശിക്ഷയ്ക്കായി ഗ്രീഷ്മ വാദങ്ങളുമായി എത്തുന്നത്. ഗ്രീഷ്മയ്ക്ക് വധ ശിക്ഷ നല്‍കണമെന്നും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഷാരോണിന്റെ കൊലയെന്നും പ്രോസിക്യൂഷന് വേണ്ടി അഡ്വ വിനീത് കുമാര്‍ വാദിച്ചു. അന്തിമ വാദങ്ങളെല്ലാം പരിഗണിച്ച് ജഡ്ജി കേസില്‍ അന്തിമ വിധി പറയും.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ജീവനു തുല്യം ഗ്രീഷ്മയെ സ്‌നേഹിച്ച യുവാവിനെയാണ് കൊന്നത്. ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി ആ അറിവ് വിനിയോഗിച്ചത് കൊലയ്ക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു.

ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.

11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചത്. കൊല്ലപ്പെട്ട ഷാരോണിനെ പരമാവധി അപമാനിക്കും വിധമായിരുന്നു വാദങ്ങള്‍. ഇതിനൊപ്പം സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് വധ ശിക്ഷ നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷാരോൺ. ഷാരോണിനെ ഗ്രീഷ്മ ജീവന് തുല്യമായി തന്നെയാണ് സ്നേഹിച്ചത്. പക്ഷെ ആ ഘട്ടത്തിൽ സ്വകാര്യ ദൃശ്യങ്ങൾ വച്ചുകൊണ്ടു ഷാരോൺ ബ്ലാക്ക്മെയിൽ ചെയ്തു. പല ഘട്ടത്തിലും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ശ്രമിച്ചത്. ഒരു സ്ത്രീയ്ക്ക് സഹിക്കാകുന്നതിന്റെ അപ്പുറം ഗ്രീഷ്മ സഹിച്ചു. ഉപദ്രവം സഹിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ അപശ്ചാത്തലമുണ്ട്.

മാത്രമല്ല, ആത്മഹത്യാപ്രേരണ പലപ്പോഴായി കാണിക്കുന്ന വ്യക്തിയാണ് ഈ ഗ്രീഷ്മ, സാഹചര്യ തെളിവുകൾ മാത്രമേ ഉള്ളു. അതുകൊണ്ടു ശിക്ഷയിൽ പരമാവധി ഇളവുകൾ നൽകണം എന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസിൽ വിധി പറയുന്നത് മറ്റന്നാളാണ്‌. ഒരു തെളിവ് പോലും വിട്ടുപോയിട്ടില്ലെന്ന് ഡിവൈ എസ്പി പ്രതികരിച്ചു. ഷാരോൺ കേസിൽ നടന്നത് പഴുതടച്ച അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (5 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (5 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (6 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (6 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (6 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (6 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (7 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (9 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (9 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (10 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (10 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (10 hours ago)

Malayali Vartha Recommends