Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...

18 JANUARY 2025 02:31 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് ഇപ്പോഴുള്ള മോഹം പഠിക്കണമെന്നാണ്. ശിക്ഷ വിധിക്കും മുമ്പ് തന്റെ ചേമ്പറിലേക്ക് ഗ്രീഷ്മയെ വിളിച്ചു വരുത്തി ജഡ്ജി നിലപാട് തിരക്കുകയായിരുന്നു. പതിവ് നടപടികളൊന്നും ഗ്രീഷ്മ പാലിച്ചില്ല. പകരം എഴുതി തയ്യാറാക്കിയ കത്താണ് നല്‍കിയത്. തനിക്ക് ഇനിയും പഠിക്കണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്. അതായത് പട്ടാളക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കാമുകനെ പ്രണയ ചതിയൊരുക്കി വിഷം കൊടുത്ത കൊന്ന കേസിലെ കുറ്റവാളിക്ക് ഇപ്പോഴും മനസ്സില്‍ ആഗ്രഹങ്ങള്‍ മാത്രം.

വധ ശിക്ഷ പോലും വിധിക്കാവുന്ന കേസിലാണ് പഠിക്കണമെന്ന ആഗ്രഹവുമായി പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജീവപര്യന്തമെന്ന ശിക്ഷയ്ക്കായി ഗ്രീഷ്മ വാദങ്ങളുമായി എത്തുന്നത്. ഗ്രീഷ്മയ്ക്ക് വധ ശിക്ഷ നല്‍കണമെന്നും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഷാരോണിന്റെ കൊലയെന്നും പ്രോസിക്യൂഷന് വേണ്ടി അഡ്വ വിനീത് കുമാര്‍ വാദിച്ചു. അന്തിമ വാദങ്ങളെല്ലാം പരിഗണിച്ച് ജഡ്ജി കേസില്‍ അന്തിമ വിധി പറയും.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ജീവനു തുല്യം ഗ്രീഷ്മയെ സ്‌നേഹിച്ച യുവാവിനെയാണ് കൊന്നത്. ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി ആ അറിവ് വിനിയോഗിച്ചത് കൊലയ്ക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു.

ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.

11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചത്. കൊല്ലപ്പെട്ട ഷാരോണിനെ പരമാവധി അപമാനിക്കും വിധമായിരുന്നു വാദങ്ങള്‍. ഇതിനൊപ്പം സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് വധ ശിക്ഷ നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷാരോൺ. ഷാരോണിനെ ഗ്രീഷ്മ ജീവന് തുല്യമായി തന്നെയാണ് സ്നേഹിച്ചത്. പക്ഷെ ആ ഘട്ടത്തിൽ സ്വകാര്യ ദൃശ്യങ്ങൾ വച്ചുകൊണ്ടു ഷാരോൺ ബ്ലാക്ക്മെയിൽ ചെയ്തു. പല ഘട്ടത്തിലും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ശ്രമിച്ചത്. ഒരു സ്ത്രീയ്ക്ക് സഹിക്കാകുന്നതിന്റെ അപ്പുറം ഗ്രീഷ്മ സഹിച്ചു. ഉപദ്രവം സഹിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ അപശ്ചാത്തലമുണ്ട്.

മാത്രമല്ല, ആത്മഹത്യാപ്രേരണ പലപ്പോഴായി കാണിക്കുന്ന വ്യക്തിയാണ് ഈ ഗ്രീഷ്മ, സാഹചര്യ തെളിവുകൾ മാത്രമേ ഉള്ളു. അതുകൊണ്ടു ശിക്ഷയിൽ പരമാവധി ഇളവുകൾ നൽകണം എന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസിൽ വിധി പറയുന്നത് മറ്റന്നാളാണ്‌. ഒരു തെളിവ് പോലും വിട്ടുപോയിട്ടില്ലെന്ന് ഡിവൈ എസ്പി പ്രതികരിച്ചു. ഷാരോൺ കേസിൽ നടന്നത് പഴുതടച്ച അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends