Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...

ഷെമിയോട് ക്ഷമിക്കാന്‍ കുടുംബക്കാര്‍ തയ്യാറല്ല; ഭാര്യയല്ലെ എനിക്ക് കൈവിടാനാവില്ലെന്ന് റഹിം

13 MARCH 2025 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ് ... സന്ദീപ് വാര്യർക്കും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കനും സോപാധിക മുൻകൂർ ജാമ്യം

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കൊച്ചി പോണോക്കരയില്‍ വിരമിച്ച അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി... സമീപത്ത് കത്തി.... പൊലീസ് അന്വേഷണം ആരംഭിച്ചു

​ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

വെഞ്ഞാറമൂട്ടില്‍ നടന്ന കാര്യങ്ങളുടെ കൃത്യമായ വിശദാംശങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. അഫാന്‍ കൊടുത്ത മൊഴിയും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ റഹീമും തുറന്ന് പറഞ്ഞത് മാത്രമാണ് ഇതുവരെയുള്ളത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതറിയാന്‍ ഷെമി വാ തുറക്കണം. പഴയത് പോലെ തിരികെയെത്താന്‍ ഉടനെ ഷെമിക്ക് കഴിയില്ല. ക്ഷമയോടെ റഹിം കാത്തിരിക്കണം. എന്നാല്‍ റഹിം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം അതില്‍ ഇനിയുള്ള ജീവിതത്തെപ്പറ്റി അദ്ദേഹം ചിലതൊക്കെ വെട്ടിത്തുറന്ന് പറയുന്നുണ്ട്. കുടുംബവുമായും ഉണ്ടായ കടങ്ങള്‍ ഇതിനേക്കുറിച്ചെല്ലാം പലതരം ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് റഹിം ഒരു മാധ്യമത്തിന് മുന്നില്‍ നേരിട്ട് സംസാരിച്ചത്. എല്ലാം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നു അപ്പോഴും പടച്ചോനെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ് റഹിം. അദ്ദേഹം നോമ്പെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം ജ്യൂസ് കുടിച്ച് നോമ്പ് മുറിക്കുന്ന ഒരു കാഴ്ച കണ്ടിരുന്നു. പ്രതീക്ഷകളറ്റ് പോയിട്ട് അദ്ദേഹം പിടിച്ച് നില്‍ക്കുകയാണ് പാതിജീവനോടെ കിടക്കുന്ന ബാര്യയ്ക്ക് വേണ്ടി. റഹിമിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ഒരു ചോദ്യമുണ്ട് മകനോട് ഇപ്പോള്‍ തോന്നുന്ന വികാരം എന്താണെന്ന്. എനിക്കെല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. ആ ഒരു വികാരം എന്റെ മനസില്‍ ഉണ്ട്. അവന്‍ നിമിത്തം ഉണ്ടായതാണ് ഈ വേദന. ഒരിക്കലും അവനോട് പൊരുത്തപ്പെടാന്‍ പറ്റില്ല. നിയമം അനുസരിച്ച് മുമ്പോട്ട് പോകാം. അവന് കിട്ടേണ്ട ശിക്ഷ അതവന്‍ അനുഭവിക്കട്ടെ.

 

എന്നോട് എന്റെ കുടുംബക്കാര്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഷെമിയെ അംഗീകരിക്കാന്‍ എന്റെ വീട്ടുകാര്‍ തയ്യാറായല്ല. എന്റെ ഉമ്മ സഹോദരന്‍ ജ്യോഷ്ഠത്തി മകന്‍ അവരെയൊക്കെ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അതൊന്നും കുടുംബത്തിലെ ആര്‍ക്കും എനിക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. പക്ഷെ എനിക്ക് ഷെമിയോട് പൊരുത്തപ്പെട്ടല്ലെ പറ്റു. അവള്‍ എന്റെ ഭാര്യയല്ലെ ഞാന്‍ കൈയ്യൊഴിയില്ലെന്ന് റഹിം വ്യക്തമാക്കുന്നു. ഫര്‍സാന ആ കുട്ടിയെ വെറുതെ വിടാമായിരുന്നില്ലെ. ആ കുടുംബത്തിന്റെ കണ്ണീരും ഞാന്‍ കാണണം. ഫര്‍സാനയെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല എങ്കിലും അഫാന്‍ പറഞ്ഞ് അറിയാം. നല്ല കുട്ടിയാണെന്ന് ഷെമിയും പറഞ്ഞിട്ടുണ്ട്. ഷെമിക്ക് വയ്യാതിരുന്നപ്പോഴൊക്കെ വീട്ടില്‍ വന്ന് കൂടെ ഇരുന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് കടങ്ങള്‍ ഉണ്ടല്ലോ അതൊക്കെ തീര്‍ത്ത് അവന് നല്ല ഒരു ജോലിയൊക്കെ ആക്കിയിട്ട് ആ കുട്ടിയുടെ വീട്ടില്‍ സംസാരിക്കാമെന്ന് ഷെമിയോട് പറഞ്ഞിരുന്നു. സമയമാകട്ടെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചിരുന്നില്ല. ഇനി ആകുടുംബത്തിലേക്ക് ഞാന്‍ എന്തുപറഞ്ഞ് കയറിച്ചെല്ലും. അവരുടെ മകളെ ഇല്ലാതാക്കിയത് എന്റെ മകനല്ലെ. മാപ്പ് ചോദിക്കാന്‍ പോലും കഴിയില്ലല്ലോ. അത് ഒരു പരിഹാരവും അല്ലല്ലോ. എങ്കിലും അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് ആഗ്രഹമുണ്ട് അദ്ദേഹം പറഞ്ഞു.

റഹിമിനെ പോലെ തന്നെ തകര്‍ന്നിരിക്കുകയാണ് ഫര്‍സാനയുടെ വാപ്പയും. അവിടുത്തെ ഉമ്മ ഇതുവരെ ആ തളര്‍ച്ചയില്‍ നിന്ന് റിക്കവര്‍ ആയിട്ടില്ല. ആ കുടുംബത്തില്‍ നിന്ന് ഒരു കോള്‍ പോലും വന്നിട്ടില്ല. അവര്‍ എന്നെ ആട്ടിയിറക്കിയാലും ഞാന്‍ ആവീട്ടില്‍ പോകും. ഇത്ര വലിയ പ്രതിസന്ധിയിലും പിടിച്ച് നില്‍ക്കുകയാണ് റഹിം. മുന്നോട്ടേക്കുള്ള യാത്രയെപ്പറ്റി മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോഴും പകച്ച് നില്‍ക്കുകയാണ് റഹിം. ഷെമിയുടെ ഇതുവരെയുള്ള ചികിത്സയെല്ലാം എന്റെ രണ്ട് കൂട്ടുകാരാണ് സഹായിച്ചത്. എംഎല്‍എ ഡികെ മുരളി സാറും ഒരുപാട് സഹായങ്ങള്‍ ചെയ്തു. ഗോകുലം ആശുപത്രിയിലെ പൈസ അടച്ചത് അങ്ങനെയാണ്. ഇപ്പോള്‍ സാമ്പത്തികമായി കൈയ്യില്‍ ഒന്നുമില്ല. ഒരു രൂപയില്ല ഒരു തരി പൊന്നും ഇല്ല. ജീവിക്കണം എന്നുള്ളതേ ഉള്ളു. ചികിത്സാ ചെലവുകള്‍ ഉണ്ട്. എനിക്ക് മറ്റ് ജോലികള്‍ ഇല്ല. പേരുമലയിലെ വീട്ടിലേക്ക് ഞാനില്ലായെന്ന് ഷെമി പറയുന്നു. രണ്ട് മക്കള്‍ കളിച്ചുവളര്‍ന്ന വിടാണത്. അങ്ങോട്ട് പോയി താമസിക്കാന്‍ കരുത്തില്ല. അവരുടെ ഓര്‍മ്മകള്‍ മനസിലേക്ക് കയറി വരും. ബന്ധുക്കളുടെ വീട്ടിലേക്ക് പോകാനും കഴിയില്ല. അവരേയും കുറ്റപ്പറയാന്‍ കഴിയില്ല. എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഷെമിയെ ഇനിയൊരിക്കളും കാണാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ്.

ഞാന്‍ ഇവിടെ ഇല്ലാത്തപ്പോഴും രക്ഷകര്‍ത്താവിനെ പോലെ അഫ്‌സാനെ കൊണ്ടുനടന്നിരുന്നത് അഫാനാണ്. അഫാസാന്റെ കാര്യം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്റെ സ്ഥാനത്തുള്ള സ്‌നേഹം കുഞ്ഞിന് അവന്‍ കൊടുത്തിട്ടുണ്ട്. എന്റെ കുഞ്ഞ് ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോഴാന്നും അല്ലെന്നും പറയുന്നു. മരിക്കുന്നതിന് മൂന്നാല് ദിവസം മുന്നേയാണ് അഫ്‌സാനുമായ് വാട്‌സാപ്പില്‍ സംസാരിക്കുന്നത്. മിടുക്കനായിരുന്നു എല്ലാവര്‍ക്കും ജീവനായിരുന്നു അഫ്‌സാനെ. അഫാന്‍ എന്റെ അമ്മയുടെ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. അന്നേ ദിവസം അഫാന്‍ ആര്‍ക്കൊക്കെയോ പൈസ ഇട്ടുകൊടുത്തുവെന്ന് പറയുന്നു. അത് ആര്‍ക്കൊക്കെ ആണെന്ന് അറിയില്ല. അവരുമായ് എന്താണ് ഇടപാടെന്ന് എനിക്കറിയില്ല. ഷെമി റിക്കവര്‍ ആയി വന്നതിന് ശേഷമേ എത്ര രൂപയുടെ കടം ഉണ്ടെന്ന് ധാരണ വരൂ. എന്റെ അറിവിലുള്ള കടത്തിന്റെ എല്ലാ വിവരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ തെളിവും കാണിച്ചിട്ടുണ്ട്.

ശരിക്കും അനാഥനായിപ്പോയത് റഹീമാണ്. സഹോദരന്‍ ലത്തീഫ് അവരുടെ രണ്ട് മക്കളും അനാഥരായിപ്പോയി. അവര്‍ക്കും വാപ്പയും ഉമ്മയും ഇല്ലാതാക്കിയത് അഫാന്‍. ആ കുഞ്ഞുങ്ങള്‍ എന്നോട് പൊറുക്കുമോ അറിയില്ല. ഞാന്‍ നിസഹായനായിപ്പോയി. അഫാന്‍ ചെയ്ത് കൂട്ടിയതിനെക്കുറിച്ചൊന്നും ഒരറിവും റഹീമിനില്ല. മകന്‍ തെറ്റിലേക്ക് പോയിട്ടും ഷെമി തിരുത്താന്‍ തയ്യാറായില്ല. അവനെ ഭയന്നിട്ടോ എന്തോ അറിയില്ല. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടാന്‍ പോയ ഒരു മനുഷ്യനാണ് റഹിം. അദ്ദേഹത്തിന് ഉറപ്പ് ഉണ്ടായിരുന്നു തിരികെ വരാന്‍ കഴിയുമെന്ന്. അവന്‍ നന്നായി ആഹാരം കഴിക്കുമായിരുന്നു. അതിന് ഒരുപാട് പൈസ ചെലവാക്കിയിരുന്നു. അല്ലാതെ ആര്‍ഭാടം നടത്തിയത് ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പബ്ജിയൊക്കെ കളിക്കുമായിരുന്നു. ഫോണില്‍ വിളിക്കുമ്പോഴും പബ്ജി കളി ആയിരുന്നു. ഉമ്മ എപ്പോഴും അതിന് വഴക്ക് പറയുമായിരുന്നു. മകന്‍ കാണിച്ചിട്ടുള്ള മറ്റ് കാര്യങ്ങളകുറിച്ചൊന്നും അറിയില്ല. പോലീസുമായ് പൂര്‍ണമായും സഹകരിക്കുന്നുണ്ട് ഞാന്‍. എപ്പോള്‍ വിളിച്ചാലും സ്‌റ്റേഷനില്‍ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. മകന് വേണ്ടി ഒരു വാതിലും മുട്ടില്ല. അവന്‍ ചെയ്തത് കൂട്ടിയത് അവന്‍ അനുഭവിക്കട്ടെ. മക്കളെ കുറിച്ച് ഷെമി ഇടയ്ക്കിടെ ചോദിക്കുന്നു. ഞാന്‍ പറഞ്ഞിട്ടും അവള്‍ ഒന്നും ഉള്‍ക്കൊള്ളുന്നില്ല. രണ്ട് മക്കളേയും ഞാന്‍ നന്നായി നോക്കിയാത്. അവര്‍ എന്ത് പറഞ്ഞാലും സാധിച്ച് കൊടുക്കുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (2 minutes ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (11 minutes ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (1 hour ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (1 hour ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (2 hours ago)

ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...  (2 hours ago)

ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി  (2 hours ago)

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (2 hours ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (3 hours ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (11 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (12 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News