ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

അതിക്രൂരമായിട്ടുള്ള പീഡനത്തിന്റെ വാർത്ത ഇന്നലെയാണ് കേരളം കേട്ട് നടുങ്ങിയത് . ഇത്രയും ക്രൂരത റാന്നിക്കാരനെ ചെയ്യാന്‍ എന്താണ് കാരണം? റാന്നിക്കാരനും ജയേഷും സുഹൃത്തുക്കളുമാണ്. പീഡനത്തിന് ഇരയാക്കപ്പെട്ട ആലപ്പുഴ സ്വദേശിയും റാന്നിക്കാരനുമായി പരിചയമുണ്ടോ? ആലപ്പുഴക്കാരനും ജയേഷുമായോ രേഷ്മയുമായി മുന്‍ പരിചയമുണ്ടോ? റാന്നിക്കാരനെ കെട്ടിത്തൂക്കി മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ? ശാരീരിക പീഡനം സൈക്കോ പ്രവര്‍ത്തിയാണോ അതോ മുന്‍വിരോധം കൊണ്ടുള്ളതാണോ?
എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം.ഹണിട്രാപ്പ്, ആഭിചാരം തുടങ്ങിയ വാദഗതികള്‍ പോലീസ് പൂര്‍ണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല. ജയേഷിനൊപ്പം ജോലി ചെയ്തിരുന്നയാളാണ് റാന്നി സ്വദേശി. അതു കൊണ്ടാണ് ഓണാഘോഷത്തിന് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത് എന്നാണ് പറയുന്നത്. ഓണത്തിന് വീട്ടിലേക്ക് വിളിക്കാന്‍ തക്ക വണ്ണമുള്ള അടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
അങ്ങനെ ഒരു അടുപ്പമുള്ള റാന്നിക്കാരന്‍ മുന്‍പും ജയേഷിന്റെ വീട്ടില്‍ എത്തിയിരിക്കാം. പക്ഷേ, ഓണദിവസം മാത്രം ഇങ്ങനെ ഒരു ക്രൂരപീഡനം നടക്കാനുണ്ടായ കാരണമാണ് പോലീസ് തേടുന്നത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് എന്തെങ്കിലും പ്രതികാരത്തിന്റെ ഭാഗമായിട്ടാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ആലപ്പുഴക്കാരനും ജയേഷും രശ്മിയുമായുള്ള പരിചയം എങ്ങനെയാണെന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് സൂചനയില്ല. ആലപ്പുഴക്കാരനും റാന്നിക്കാരനുമായി അടുപ്പമുണ്ടോയെന്നതും വ്യക്തമല്ല.
ഇതേക്കുറിച്ച് പോലീസ് കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല. ആഭിചാരക്രിയകള്‍ എന്നത് റാന്നിക്കാരന്റെ സൃഷ്ടിയാണോയെന്നും സംശയിക്കുന്നുണ്ട്.കോയിപ്രം ചരല്‍കുന്നിലെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിര്‍ണ്ണായക വീഡിയോ തളിവുകള്‍ പോലീസിന്. റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ജയേഷിന്റെയും രശ്മിയുടെയും ക്രൂരമര്‍ദനത്തിനിരയായത്. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ തിരക്കഥ കണ്ടെത്താന്‍ രപോലീസിന് കഴിയുന്നില്ല.
റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് വിലയിരുത്തല്‍. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മര്‍ദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ജയേഷും റാന്നി സ്വദേശിയും ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്.സെപ്റ്റംബര്‍ ഒന്നാം തീയതിയായിരുന്നു ആലപ്പുഴ സ്വദേശിയെ ദമ്പതിമാര്‍ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ചത്.
സെപ്റ്റംബര്‍ അഞ്ചാം തീയതി റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.റാന്നി സ്വദേശി ആദ്യം പോലീസിനോട് പറഞ്ഞത് മറ്റൊരു മൊഴിയായിരുന്നു. കോഴഞ്ചേരിയിലുള്ള തന്റെ കാമുകിയുടെ ബന്ധുക്കളാണ് മര്‍ദനത്തിന് പിന്നിലെന്നായിരുന്നു പരാതിക്കാരന്റെ ആദ്യമൊഴി. ഇതനുസരിച്ച് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയുംചെയ്തു. അതിന് ശേഷമാണ് ട്വിസ്റ്റുണ്ടായത്.
https://www.facebook.com/Malayalivartha