കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!

എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാന്‍ മകളോട് പറഞ്ഞതാണ്. ഭര്‍ത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു''-ഇതാണ് അച്ഛന്റെ പരാതി. ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച അര്‍ച്ചന ക്രൂര പീഡനത്തിന് ഇരയായിരുന്നു. ഇതാണ് അച്ഛന്‍ മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസും വിശദീകരിക്കുന്നത്. ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുമെന്നാണ് സൂചന. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. അര്‍ച്ചനയുടെ മാതാവ് ജിഷ.
''ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു'' -ഇതാണ് ഹരിദാസ് പറയുന്നത്. സ്ഥലത്തെ ജനപ്രതിനിധിയും ഇത് അംഗീകരിക്കുന്നുണ്ട്.
ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. സംശയരോഗിയായിരുന്ന ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണിയാണെന്ന വിവരം അര്‍ച്ചന വീട്ടില്‍ അറിയിച്ചിരുന്നു. ഷാരോണ്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അര്‍ച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അര്‍ച്ചനക്ക് ഏല്‍ക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗവും പറഞ്ഞു.
ഷാരോണ്‍ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാന്‍ താന്‍ പറഞ്ഞതാണെന്ന് പിതാവ് ഹരിദാസ് വെളിപ്പെടുത്തി. ആറുമാസം ഗര്‍ഭിണിയായിരുന്നു തന്റെ മകളെന്നും ഷാരോണ്‍ കൊന്നിട്ടതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവു കേസിലടക്കം പ്രതിയായ ഷാരോണ്‍ ക്രൂരനാണെന്നാ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്തെ പരിചയമാണ് പിന്നീട് പ്രണയവും ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചതെന്നും ഹരിദാസ് വേദനയോടെ പറയുന്നു. ' വേണ്ടമോളേ അവന്‍ പൊട്ടയാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവന്‍ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിര്‍ത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാന്‍ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവന്റെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എന്റെ വീടിന് പിന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാ. അവന്‍ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവര്‍ക്കും അറിയാം.
https://www.facebook.com/Malayalivartha


























