ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ

വലിയ മല - നേമം ലൈംഗിക പീഡന - ഗർഭച്ചിദ്ര കേസിൽ രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിജഡ്ജി നസീറ മുമ്പാകെയാണ് സർക്കാർ ആവശ്യമുന്നയിച്ചത്. അതേസമയം
ഉഭയസമ്മത പ്രകാരമുളള ബന്ധമായിരുന്നെന്നും താൻ നിരപരാധിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ. ഇൻ ക്യാമറ നടപടി ക്രമത്തിൽ ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ ഇന്ന് ഉത്തരവ് പ്രഖ്യാപിക്കും.
താൻ നിരപരാധിയെന്ന് കാണിച്ച് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ കൂടുതലായി മൂന്നു പ്രാമാണിക തെളിവുകൾ ഹാജരാക്കിയിരുന്നു. പീഡനം ആരോപിക്കുന്ന കാലയളിൽ ഭർതൃമതിയായ യുവതി ഭർത്താവുമായി ഒരുമിച്ച് ഉണ്ടായിരുന്നതായി തെളിയിക്കുന്ന ഫോട്ടോ , ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്ന് തെളിയിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റ്, ശബ്ദരേഖ അടങ്ങുന്ന പെൻഡ്രൈവ്, ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യു സർട്ടിഫിക്കറ്റ് എന്നിവയാണ് അഡീ. ഡോക്യുമെന്റ് ആയി ഹാജരാക്കിയത്.
ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. തന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ പ്രതി
ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വലിയമല - നേമം. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യമാകുമെന്നും ജാമ്യഹർജിയിൽ പറയുന്നു. വിവാഹിതയായ യുവതി പീഡന ആരോപണം ഉന്നയിച്ചത് നാലു മാസങ്ങൾക്ക് മുമ്പാണ്. മാസങ്ങൾ പിന്നിട്ട ശേഷം നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമാണ്.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്.
ബലാത്സംഗദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
"
https://www.facebook.com/Malayalivartha























