വാസുവിനെ കാർക്കിച്ച് തുപ്പി പത്മകുമാർ..രണ്ടുപേരും ഒരുമിച്ച് മുഖാമുഖം...! നാളെ വമ്പൻ ട്വിസ്റ്റ്..!നീക്കം

ഡിസംബർ 11 ന് തെരഞ്ഞടുപ്പ് കഴിയുന്നതോടെ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ശബരിമല സ്വരണപാളി മോഷണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
സ്വർണക്കവർച്ചയിൽ വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുള്ള സാഹചര്യത്തിലാണ് മുൻമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ നിന്നും കടകംപള്ളിയെ ഒഴിവാക്കിയാൽ ഹൈക്കോടതിയിൽ ചോദ്യം ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.
അതിനിടെ ശബരിമല സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം കൂടുതൽ അറസ്റ്റിലേക്കു നീങ്ങുകയാണെന്ന് സൂചനയുണ്ട്. . ഏതാനും പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നാണു വിവരം. നാലാംപ്രതി മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ആറാം പ്രതി എസ്.ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കവർന്ന കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഒരുദിവസത്തേക്കു എസ്ഐടി കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൊല്ലത്തു ചോദ്യം ചെയ്തശേഷം വൈകിട്ടു വിജിലൻസ് കോടതിയിൽ ഹാജരാക്കി. തുടർന്നു തിരുവനന്തപുരം സ്പെഷൽ ജയിലിലേക്കു കൊണ്ടുപോയി. പത്മകുമാറിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. വിധി പറയാൻ 12 ലേക്കു മാറ്റി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. ചോദ്യംചെയ്യലിൽ പത്മകുമാറിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുൻ കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ.വാസുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണോയെന്നും അന്വേഷണ സംഘം തീരുമാനിക്കും. ആവശ്യമെങ്കിൽ ഇതിനു കസ്റ്റഡി അപേക്ഷ നൽകും.
വാസുവിന്റെ റിമാൻഡ് വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് 22 വരെ നീട്ടി. വാസുവിന്റെ ജാമ്യഹർജി കഴിഞ്ഞ ദിവസം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി 15 നു പരിഗണിക്കും. കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാറിന്റെ ജാമ്യഹർജി വിധി പറയാൻ 15 ലേക്കു മാറ്റി.
സ്വർണപ്പാളി കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും ഒരേ സമയം കോടതിമുറ്റത്ത് എത്തിയ സാഹചര്യവും കഴിഞ്ഞ ദിവസമുണ്ടായി. ഇരുവരും പരസ്പരം കണ്ടഭാവം നടിച്ചില്ല. പത്മകുമാറിനെ കോടതിയിൽനിന്ന് ഇറക്കിയപ്പോഴാണ് വാസുവിനെ കൊണ്ടുവന്നത്. വാസു വാഹനത്തിൽ നിന്നിറങ്ങുമ്പോൾ പൊലീസ് ജീപ്പിനു പിന്നിൽ നിൽക്കുകയായിരുന്നു പത്മകുമാർ. കോടതി പരിസരത്തു കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ കോടതി വളപ്പിലേക്കു കയറാൻ അനുവദിച്ചില്ല. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എന്തു സംഭവിക്കുമെന്ന് അറിയില്ല.
കടകംപള്ളിക്കെതിരെ ആദ്യം മൊഴി നൽകിയത് പത്മകുമാറാണ്.ഇലക്ഷൻ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോഴായിരുന്നു ഇത്.ഇതേ ദിവസം തന്നെയാണ് രാഹുൽ മാക്കൂട്ടത്തിലിനെതിരായ പരാതി അതിജീവിത നൽകിയത്. പരാതി സ്വയം നൽകിയതല്ലെന്നും സി പി എമ്മിന്റെ നിർബന്ധ പ്രകാരമാണെന്നും വാർത്തയുണ്ടായിരുന്നു. അതിനു ശേഷം മാങ്കൂട്ടത്തിനെതിരായ വാർത്തകൾക്ക് ശമനമുണ്ടായിട്ടില്ല. രാഹുലിനെ പിടിക്കാതിരിക്കുന്നതിന്പിന്നിലും ഇതേ ലക്ഷ്യം തന്നെയാണുള്ളത്. രാഹുൽ അകതായാൽ വാർത്തകൾ സ്വർണപാളിയിലേക്ക് മടങ്ങുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. രാഹുലിന് പിന്നാലെ നടി അക്രമണകേസ് കൂടി വന്നതോടെ കാര്യങ്ങൾ വഴി മാറി.
ഇലക്ഷൻ വിജ്ഞാപനം വന്നതു മുതൽ പ്രത്യേക അന്വേഷണ സംഘത്തിന് അനക്കമുണ്ടായിരുന്നില്ല. ശബരിമല ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആർ പകർപ്പുകളും മറ്റ് രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കൊല്ലം വിജിലൻസ് കോടതിയിൽ ഹർജി നൽകിയതോടെയാണ് അനക്കം തട്ടിയത്. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് പ്രത്യേക സംഘം മനസിലാക്കി.
https://www.facebook.com/Malayalivartha






















