അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..

തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ എറണാകുളം വടുതലയില്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് സൂചന. താമസിച്ചിരുന്ന വീട്ടില്‍നിന്ന് അധികം പുറത്തുപോകുന്ന പതിവില്ലാത്തതിനാലാണിത്. വടുതല കര്‍ഷകറോഡ് ഗ്രീന്‍ഗാര്‍ഡന്‍ ലെയ്നില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതുമുതല്‍ ഭക്ഷണവും മറ്റും ഓണ്‍ലൈനിലൂടെയാണ് വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ കുടുംബം വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നാണ് സൂചന.മൂന്നുകുപ്പി വിഷം വാങ്ങിയതായാണ് സംശയം. ഇതില്‍ രണ്ടെണ്ണമാണ് ഉപയോഗിച്ചത്.
തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി പോലീസ് എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയും നടത്തും. ഇവയുടെ റിപ്പോർട്ട് വന്നാലേ മരണകാരണം പൂർണമായി വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും മറ്റുമെല്ലാം ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം പോലീസിന് ബലപ്പെട്ടത്.
കുറച്ചുനാള്‍ മുന്‍പ് ഇവര്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ എസ് അശ്വതിനായര്‍ (37), അമ്മ വൈ ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (4), അക്ഷിത (2) എന്നിവരാണ് മരിച്ചത്. അശ്വതിയും അമ്മയും കുട്ടികള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ പച്ചാളം ശ്മശാനത്തില്‍ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി. തുടര്‍ന്ന് അഞ്ച് മൃതദേഹങ്ങളും ഞായര്‍ വൈകിട്ട് ആറരയോടെ പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു.സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി.കെ. മിനിമോൾ,
കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പച്ചാളം ശ്മശാനത്തിൽ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി നൽകിയത് .ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്.എന്നാല്‍, തിരുവനന്തപുരം പൂവച്ചലിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ മക്കളുമായി ഇറങ്ങിപ്പോയ അശ്വതിയെയും സംഘത്തെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha
























