മകന്റെ വസ്ത്രം കൈയ്യിൽ അമർത്തി പിടിച്ച് അലമുറയിട്ട് കരയുന്ന അമ്മ. കരഞ്ഞ് തളർന്ന് സഹോദരി

മകന്റെ വസ്ത്രം കൈയ്യിൽ അമർത്തി പിടിച്ച് അലമുറയിട്ട് കരയുന്ന അമ്മ. കരഞ്ഞ് തളർന്ന് സഹോദരി. മാധ്യമങ്ങൾക്ക് ഓരോരുത്തർക്കും മാറി മാറി ബൈറ്റ് കൊടുത്ത് തളർന്ന അച്ഛൻ. അവനെ അവസാനമായി കാണാൻ ഓടിയെത്തിയ നൂറിലധികം സുഹൃത്തുക്കൾ. അരുവിക്കരയിലെ വീട്ടിൽ അവസാനമായി ആദിത്യനെത്തിയപ്പോൾ ഉണ്ടായ ഈ കാഴ്ച അങ്ങനെയാർക്കും കണ്ട് നിൽക്കാനാകുന്നതല്ല. ലഹരി ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് അപമാനിച്ച ടീച്ചറോടുള്ള ദേഷ്യമോ പരിഭവമോ അവനൊരു കയറുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ചങ്ക് പിടഞ്ഞത് ആ കുടുംബത്തിന്റേതാണ്.
എന്ത് പ്രശ്നമുണ്ടെങ്കിലും കട്ടക്ക് കൂടെ നിൽക്കാൻ ആളുള്ള ഒരു മനുഷ്യൻ ആ ഒരു നിമിഷത്തിൽ തന്റെ ജീവൻ അവസാനിപ്പിച്ചു. മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയായ ആദിത്യൻ മരണപ്പെട്ടത് എങ്ങനെയെന്നതിന് ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. മരത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് കുടുംബത്തിന് ആദ്യം ലഭിച്ചത്. ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കോളേജിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പറയുന്നത്.
എന്നാൽ, മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോൾ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഇല്ല എന്നാണ് പിതാവ് പ്രദീപ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha























