സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം

പോകുന്ന പോക്കിലും തനിക്ക് പക തോന്നിയവരെ തീര്‍ത്തേ ഇറങ്ങൂവെന്ന കുടിലത. പിണറായി വിജയന്റെ ആനപ്പക എത്ര ഉദ്യോഗസ്ഥരുടെ ജീവിതമാണ് തകര്‍ത്തത്. പക്ഷെ എല്ലാ ഉദ്യോഗസ്ഥരും വിജയനെ ഭയന്ന് പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് കരുതരുത്. കഴിഞ്ഞ ദിവസം പിണറായിക്കെതിരെ ഒരു ഉഗ്ര ശബ്ദം ഉയര്‍ന്നത് കേരളം കേട്ടു കാണും. പിണറായി അടിച്ച് കൊടുത്ത സസ്‌പെന്‍ഷന്‍ ലെറ്റര്‍ കീറി ബി അശോക് ഐഎഎസ് കട്ടയ്ക്ക് കളത്തില്‍. സര്‍ക്കാര്‍ നയങ്ങളെ, പിണറായി വിജയനെ വിമര്‍ശിച്ചയാളാണ് അശോക്. അതിന്റെ ചൊരുക്കാണ് പിണറായി തീര്‍ത്തത്. ഇവിടെ ഇപ്പോള്‍ കാവല്‍ സര്‍ക്കാരാണ് നിലവിലുള്ളത്. അതിന്റെ മുന്നോട്ടുള്ള യാത്ര തിരിച്ചറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടി. തിരക്കിട്ട് നടപടി ആലോക്കുന്നില്ല. അശോക് ഐഎഎസ് പച്ചയ്ക്ക് പറഞ്ഞത് മെയ് നാലിന് റിസള്‍ട്ട് വരും. എല്ലാക്കാലത്തും കേരളം പിണറായി അല്ല ഭരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഏതാണെന്ന് അറിഞ്ഞതിന് ശേഷം നടപടി. യുഡിഎഫ് ആണെങ്കില്‍ വിജയന് നല്ല നമസ്‌കാരം. അല്ല ഇടതാണെങ്കില്‍ വിജയനോട് ഫൈറ്റെന്ന് പച്ചയ്ക്ക് പറഞ്ഞുവെക്കുകയാണ് അശോക്.
ഇറങ്ങിപ്പോകാറായിട്ടും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും കുറവില്ല. പോണ പോക്കില്‍ ഐഎസ് ഐപിഎസുകാരുടെ നെഞ്ചത്തോട്ടാണ് കുതിരകയറ്റം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചു. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പഴുതെടുത്താണ് അശോകിനെ പൂട്ടിയത്. കടുത്ത വിമര്‍ശനങ്ങളാണ് പിണറായി ഭരണകൂടത്തിനെതിരെ അദ്ദേഹം നടത്തിയത്. ഈ പത്ത് വര്‍ഷക്കാലം ഐഎസ്,ഐഎപിഎസ് ഉദ്യോഗസ്ഥരെ അവരുടെ ജോലിയെടുക്കാന്‍ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണെന്ന് പച്ചയ്ക്ക് വിളിച്ച് പറഞ്ഞു. ഇടത് സംഘടനകളുടെ കണ്ണിലെ കരടായിരുന്നു അശോക് ഐഎസ്. അതാണ് സസ്‌പെന്‍ഷന്‍ കൊടുത്ത് പൂട്ടാന്‍ നോക്കിയത്. എന്നാല്‍ അശോക് ഐഎഎസ് പേടിച്ച് കാല്‍ക്കല്‍ വന്ന് വീഴുമെന്നായിരിക്കും പിണറായി കരുതിയത്. പോയി പണിനോക്കെന്ന് അദ്ദേഹം കട്ടയ്ക്ക് പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഡോ.ബി.അശോക് പ്രതികരിച്ചു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ല, സര്‍വീസ് ചട്ടം ഏഴ് (2) ന് വിരുദ്ധമാണ് പ്രതികരണം എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്. അത് രണ്ടും താന്‍ നിഷേധിക്കുന്നു. പക്ഷേ ഈ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ എന്താണ് സര്‍ക്കാര്‍ പ്രതികൂലമായി കണ്ട പ്രസ്താവനയെന്നോ വ്യക്തമല്ല. വളരെ അവ്യക്തമായ ഉത്തരവാണ്. അതിനെ കുറിച്ച് ഇപ്പോള്‍ കാര്യമായി വേവലാതിപ്പെടുന്നില്ല. നിയമപരമായി ചോദ്യം ചെയ്താല്‍ നിലനില്ക്കുന്ന ഉത്തരവാണെന്ന് കരുതുന്നില്ല. ഇതുവരെയുള്ള ഉത്തരവുകള്‍ പോലെ തന്നെ നിലനില്‍ക്കുന്ന ഉത്തരവല്ല ഇതും. പക്ഷേ ഇപ്പോള്‍ ഉടന്‍ നിയമനടപടി പരിഗണനയില്ല. കാരണം, ഇവിടെ ഇപ്പോള്‍ കാവല്‍ സര്‍ക്കാരാണ് നിലവിലുള്ളത്. അതിന്റെ മുന്നോട്ടുള്ള യാത്ര തിരിച്ചറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടി. തിരക്കിട്ട് നടപടിക്ക് ആലോക്കുന്നില്ലെന്നും ഡോ.ബി.അശോക് പറഞ്ഞു. ഈ ഉത്തരവില്‍ സര്‍ക്കാര്‍ ഉത്തരവിന് അഹിതമായതെന്ന് വ്യക്തമല്ല. ഉത്തരവ് ദുര്‍ബലമാണ്. അതിന്റെ സാങ്കേതികതയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ, പ്രതികാര നടപടിയെന്നോണം ഇടതുപക്ഷ സംഘടനകളുടെ സ്വകാര്യ പരാതി സ്വീകരിച്ചുകൊണ്ട്, സര്‍ക്കാരിന്റേതായ പരിശോധന നടത്താതെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. ആ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡോ.ബി.അശോക് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പായാണ് ഈ പ്രതികാര നടപടി ഉണ്ടായിരിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉദ്യോഗസ്ഥനാണ് ബി അശോക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് ഈ അസാധാരണ നടപടി എന്നത് ഭരണകൂടത്തിന്റെ പ്രതികാരബുദ്ധിയാണ് വ്യക്തമാക്കുന്നത്.
അധികാരത്തില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പ് തങ്ങളെ എതിര്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്ന തന്ത്രമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് തിരക്കിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. കുറച്ചുകാലമായി തന്നെ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ബി അശോക്. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്തും മറ്റ് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന അദ്ദേഹം പലപ്പോഴും ഭരണസിരാകേന്ദ്രങ്ങളെ വെട്ടിലാക്കിയിരുന്നു. സര്‍ക്കാറിന്റെ വീഴ്ച്ചകല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു അദ്ദേഹം. ഈ വൈരാഗ്യമാണ് ഇപ്പോള്‍ സസ്‌പെന്‍ഷനായി രൂപം മാറിയിരിക്കുന്നത്. നേരത്തെ പ്രതികാര നടപടിയെന്ന നിലിയല്‍ കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ച് അശോക് അനുകൂല വിധി നേടിയിരുന്നു. ഇതോടെ സര്‍ക്കാരിന്റെ അപ്രീതിക്ക് അശോക് പാത്രമായിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ച് അതിലേക്ക് മാറ്റിയെങ്കിലും അശോക്, സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിനു മുമ്പും സ്ഥലംമാറ്റത്തിനെതിരെ അശോക് നിയമനടപടിയുമായി മുന്നോട്ടുപോയിട്ടുണ്ട്. അശോകിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുടര്‍ഭരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി അശോക് രംഗത്തുവന്നിരുന്നു. തുടര്‍ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കും. തുടര്‍ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നുവെന്നും ഒരു ലേഖനതതില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. എം ടി വാസുദേവന്‍ നായര്‍ നല്‍കിയ മുന്നറിയിപ്പും സച്ചിദാനന്ദന്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടര്‍ച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കാലാവധി തീരുന്നതിന് മുമ്പ് അശോകിനെതിരെ കൈക്കൊണ്ട നടപടിയില്‍ തന്നൈ പ്രതികാരം വ്യക്തമാണ്.
https://www.facebook.com/Malayalivartha
























