തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നു എന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഉന്നത ഉദ്യോഗസ്ഥരെ അതായത്
വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍. ഇത് വരെയുള്ള സേവനങ്ങൾക്ക് നന്ദി അറിയിച്ചു ഓഫീസിൽ വിളിച്ചു വരുത്തിയാണ് നന്ദി അറിയിച്ചത് . ഇന്നലെ സെക്രട്ടറിയേറ്റിൽ നടന്ന കൂടി കാഴ്ച്ചയിൽ ചീഫ് സെക്രട്ടറി മുതൽ ഡി ജി പി വരെ പങ്കെടുത്തു , കഴിഞ്ഞ തവണ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു .
ഒരു വലിയ കാലഘട്ടമാണ് 10 വർഷമാണ് തുടർച്ചയായി മുഖ്യമന്ത്രി ആയി ഇരിക്കുന്നത് നമ്മുടെ ചരിത്രത്തിൽ തന്നെ ഉള്ളതാണ് . സ്വാഭാവികമായും തിരിച്ചു വരുമോ തിരിച്ചു വരില്ലെയോ എന്നുള്ളത് അറിയാൻ 2 ദിവസം കൂടി കാത്തിരിക്കണം .ഇന്നലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എല്ലാ വകുപ്പ് മേധാവിമാരെയും വിളിച്ചു വരുത്തിയത് . സാധാരണ വിളിച്ചു വരുത്താറുള്ളത് പല അടിയന്തര സാഹചര്യങ്ങളിലും ആണ് .ചില ചർച്ചകൾ നടത്താൻ ചില തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി വിളിച്ചു ചേർക്കാറുള്ളത് . പക്ഷെ ഇത്തവണ അങ്ങനെ ആയിരുന്നില്ല .വളരെ ലളിതമായ ചടങ്ങ് . എല്ലാം വകുപ്പ് മേധാവിമാരുടെയും അടുത്തെത്തി മുഖ്യമന്ത്രി അവർക്ക് അഭിവാദ്യം അർപ്പിച്ചു .
അവരോട് നന്ദി പറഞ്ഞു .കഴിഞ്ഞ കാലങ്ങളിൽ അവർ നൽകിയ സേവനങ്ങൾ അവരുടെ സേവന പ്രവത്തനങ്ങൾ എല്ലാത്തിനുമുള്ള നന്ദിയാണ് മുഖ്യമന്ത്രി അവിടെ പ്രകടിപ്പിച്ചത് . അത് എല്ലാവർക്കും കൂടെയുള്ള ഒരൊറ്റ നന്ദി ആയിരുന്നില്ല . പ്രേത്യകം അടുത്തെത്തി ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥരോട് ഷേക്ക് ഹാൻഡ് നൽകിയാണ് അദ്ദേഹം സംസാരിച്ചത് . ഒരു ദീർഘ കാലത്തേ മുഖ്യമന്ത്രി ഇരുന്നത് . 10 വര്ഷം . ഓരോ വകുപ്പ് മേധാവിമാരും നന്ദി പറച്ചിൽ നടത്തുന്നുണ്ട് .കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സര്‍ക്കാരിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി വകുപ്പ് മേധാവികള്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു.സാധാരണഗതിയില്‍ ഒരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നീക്കം ഫലപ്രഖ്യാപനത്തിന് മുന്‍പ് ഉണ്ടാകാറില്ല.
തോല്‍വി മുന്നില്‍ക്കണ്ട് അദ്ദേഹം സ്വയം പിന്മാറാന്‍ തയ്യാറെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് യാത്ര പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നു. സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറെ കണ്ട് നന്ദി അറിയിച്ചതും അസ്വാഭാവികമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ പദവികള്‍ ഒഴിയുന്നതിന് മുന്നോടിയായുള്ള മര്യാദകളാണോ ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു.
പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യം ഇതോടെ സജീവമായി.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം ക്യാമ്പുകളില്‍ അസാധാരണമായ മൗനം പടര്‍ന്നിട്ടുണ്ട്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്ന വിലയിരുത്തലുകള്‍ മുഖ്യമന്ത്രിയും ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഈ കത്തുകള്‍. വോട്ടെണ്ണലിന് ശേഷം രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മാറിനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് പാര്‍ട്ടി അണികള്‍ക്കിടയിലും സംസാരമുണ്ട്.
https://www.facebook.com/Malayalivartha
























