സതീശന് വേണ്ടി തെരുവിലിറങ്ങി അണികകൾ..അറ്റകൈ പ്രയോഗം..ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം.. ലൈറ്ററുമായി നിന്നായിരുന്നു എല്ലാവരെയും നടുക്കിയ സമരം..ഒടുവിൽ പോലീസെത്തി..

അണികൾ അതിരു കടക്കുന്നു . എല്ലായിടത്തും പ്രതിഷേധം . വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു ഫ്രാൻസിസിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിൽ എടുത്തു.'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം. ഞങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ്.
അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള നടപടികൾക്കെതിരെ സാധാരണക്കാരനായ കോൺഗ്രസുകാരന്റെ സമരമുഖമാണിത്' എന്നാണ് ഫ്രാൻസിസ് ദേഹത്ത് പെട്രോളൊഴിച്ച് വിളിച്ച് പറഞ്ഞത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് ഇയാളെന്നാണ് വിവരം. ഒന്നര ലിറ്ററോളം കൊള്ളുന്ന കുപ്പിയിൽ പെട്രോളുമായി എത്തിയ ഇയാൾ പകുതിയോളം ദേഹത്ത് ഒഴിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അടുത്തെത്തിയാൽ ലൈറ്റർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പത്ത് മിനിറ്റോളം സമരം തുടർന്നത്.ഇതിനിടെ, വിഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് ഇടുക്കി ഡിസിസി.
നാല് പേർക്കെതിരെയാണ് നടപടി. ഇവരെ പദവികളിൽ നിന്ന് നീക്കം ചെയ്‌തെന്ന് ഡിസിസി അറിയിച്ചു.തീരാതെ ഫ്ലെക്സ് പോര്. കെ.സിയുടെ ഫ്ലെക്സില്‍ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കെപിസിസി ഓഫിസിന് മുന്നിലെ ഫ്ലെക്സിലാണ് കരി ഓയിൽ ഒഴിച്ചത്. തലസ്ഥാനത്ത് വി.ഡി. സതീശനായും ഫ്ലെക്സ് ബോര്‍ഡുകളുണ്ട്. നാച്ചുറല്‍ ചോയിസ് എന്ന വാചകത്തിലാണ് ഫ്ലെക്സ്. അതേസമയം, ആരാവണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.
ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും നേതൃത്വത്തെ ധരിപ്പിക്കും. റിപ്പോർട്ട് പരിശോധിക്കുന്ന അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉടൻ കേരള നേതാക്കളെ സമവായ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിക്കും.കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച പ്രഖ്യാപനം നടത്താനാണ് ശ്രമം.അതിനിടെ, ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. പ്രശ്നം തെരുവിലെത്തിച്ചതിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി.
കെ.സി വേണുഗോപാൽ പിൻമാറിയാൽ അദ്ദേഹം നിർദേശിക്കുന്ന പേരാവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. തുടർന്ന് മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാനുള്ള ചർച്ച തുടങ്ങും. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമൻ്റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ. കേരളത്തിലെ യുഡിഎഫ് തരംഗ വിജയത്തിൽ അഭിനന്ദനം അറിയിച്ചുമേയ് 4ന് ഇട്ട പോസ്റ്റിൽ വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ടുള്ള കമന്‍റുകളുടെ പ്രവാഹം.
https://www.facebook.com/Malayalivartha
























