തര്‍ക്കം തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു..സതീശനെ പൊക്കിയെടുത്ത് അണികൾ.. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ പച്ചതെറിവിളി..കേരള ഹൗസിന് മുന്നില്‍ തടിച്ചുകൂടിയത്..

കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ദേശീയ തലസ്ഥാനത്തെത്തിയ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഡല്‍ഹിയിലെ കേരള ഹൗസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജെഎന്‍യു, ജാമിയ മില്ലിയ, ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ വന്‍ സ്വീകരണം നല്‍കിയപ്പോള്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ ഉയര്‍ന്നത് പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ്.
അതിരുവിട്ട പ്രതിഷേധങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡ് അന്വേഷണം പ്രഖ്യാപിച്ചേക്കും.അര്‍ധരാത്രി ഡല്‍ഹിയിലെത്തിയ വി.ഡി. സതീശനെ സ്വീകരിക്കാന്‍ നൂറുകണക്കിന് എന്‍എസ്യു, എംഎസ്എഫ് പ്രവര്‍ത്തകരാണ് കേരള ഹൗസിന് മുന്നില്‍ തടിച്ചുകൂടിയത്. കേരള ഹൗസ് നിൽക്കുന്ന ജന്തർമന്തർ റോഡിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ ലീഗ് –എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചു. തോളിലേറ്റി കേരള ഹൗസിലേക്ക്.യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു.
മാധ്യമങ്ങളെ കണ്ടില്ലെന്നു നടിച്ച് റൂമിലേക്ക്. കേരള ഹൗസിലേക്ക് തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എത്തി.ആഘോഷാന്തരീക്ഷം പൊടുന്നനെ പ്രതിഷേധത്തിലേക്ക്. സണ്ണി ജോസഫിന് നേരെ നിന്ന് എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.തിക്കി തിരക്കിയ പ്രവർത്തകരിൽ ചിലർക്ക് ഷെക്ക് ഹാൻഡ് നൽകി സണ്ണി ജോസഫും പാടുപെട്ട് റൂമിലേക്ക് കയറി. ഇരു നേതാക്കളും പൂർണ്ണ മൗനം പാലിച്ചപ്പോൾ അളന്നു മുറിച്ച പ്രതികരണത്തോടെ ആയിരുന്നു രമേശ് ചെന്നിത്തല ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത് തന്നെ.
സതീശനെ അനുകൂലിച്ചുള്ള മുദ്രാവാക്യങ്ങള്‍ക്കിടെ, അദ്ദേഹത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെയും കടുത്ത ഭാഷയിലുള്ള പ്രതിഷേധം ഉയര്‍ന്നു. ഡല്‍ഹിയിലെ പ്രമുഖ സര്‍വ്വകലാശാലകളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ വലിയൊരു നിര സതീശനായി നിലയുറപ്പിച്ചത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സതീശന്‍ നയിക്കട്ടെ എന്നാവശ്യപ്പെട്ടെത്തിയ ഇവര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ കണ്ടതോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുവന്നത് സാഹചര്യം വഷളാക്കി.
https://www.facebook.com/Malayalivartha
























