Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ

19 MAY 2026 08:13 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് കേരളത്തിൽ നടന്ന വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:സുരക്ഷാ പ്രശ്‌നങ്ങളും അമിത ജനത്തിരക്കും: കേരളത്തിൽ വിജയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാൽ അത് നിയന്ത്രിക്കാനാകാത്തവിധം വൻ ജനക്കൂട്ടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുമെന്നും, അത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തി.ചടങ്ങുകളുടെ മാറ്റ് മങ്ങാതിരിക്കാൻ: ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, മറ്റ് നിരവധി മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന വലിയൊരു ചടങ്ങായിരുന്നു അത്. തന്റെ സാന്നിധ്യം ചടങ്ങിന്റെ ശ്രദ്ധയെ വഴിതിരിച്ചുവിടുമെന്നതും അദ്ദേഹം ഒഴിവാക്കാൻ ആഗ്രഹിച്ചു.ഭരണപരമായ തിരക്കുകൾ: തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് അടിയന്തിര ഭരണകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു.അതേസമയം, കോൺഗ്രസ് നേതൃത്വവുമായുള്ള സൗഹൃദം നിലനിർത്തുന്ന വിജയ്, ഉടൻ തന്നെ നേരിട്ടെത്തി പുതിയ മന്ത്രിസഭയ്ക്ക് ആശംസകൾ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

വി. ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ സുപ്രധാന ചടങ്ങില്‍ നിന്നും അവസാന നിമിഷം വിജയ് പിന്മാറിയതിന് പിന്നില്‍ രാഷ്ട്രീയ ഭയമാണെന്ന ഗുരുതരമായ ആരോപണവുമായി ഡി.എം.കെ രംഗത്തെത്തിക്കഴിഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് ഡി.എം.കെ മുതിര്‍ന്ന നേതാവ് ടി. കെ. എസ്. ഇളങ്കോവന്‍ പരസ്യമായി ആരോപിച്ചു. വിജയ് അവസാന നിമിഷമാണ് തന്റെ കേരള യാത്ര റദ്ദാക്കിയത്. ഈ മാസം 22-ന് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍, മോദിയെ കാണുന്നതിന് തൊട്ടുമുന്‍പ് പ്രതിപക്ഷ നിരയിലെ പ്രമുഖനായ രാഹുല്‍ ഗാന്ധിക്കൊപ്പം ഒരേ വേദി പങ്കിടുന്നത് തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അപകടമാകുമെന്ന് വിജയ് ഭയന്നു. ഈ രാഷ്ട്രീയ ഭീരുത്വം കൊണ്ടാണ് വിജയ് ചടങ്ങില്‍ നിന്ന് മാറിനിന്നതെന്നാണ് ഡി.എം.കെയുടെ ആക്ഷേപം.

കേരളത്തില്‍ വന്‍ ജനപ്രീതിയുള്ള താരം ചടങ്ങില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ വേദിയിലേക്ക് വിജയ് ആരാധകര്‍ വന്‍തോതില്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ വിജയ് എത്താതിരുന്നത് ആരാധകരെ നിരാശരാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു തുടങ്ങിയ പ്രതിപക്ഷ നിരയിലെ ദേശീയ നേതാക്കളുടെ വന്‍ നിര തന്നെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഭാരതപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ സാക്ഷിയായിരുന്നു. കൂടാതെ പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ സാമൂഹിക-മത മേലധ്യക്ഷന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയാണ് വിജയ്യുടെ ടി.വി.കെ. എന്നിട്ടും അദ്ദേഹം ഔദ്യോഗിക ക്ഷണം നിരസിച്ച് വിട്ടുനിന്നതിന് പിന്നില്‍ മറ്റ് ചില പ്രായോഗിക കാരണങ്ങളുമുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളും വിജയ്യുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നില്ല. കേരളത്തില്‍ വിജയ്ക്കുള്ള വന്‍ ജനപ്രീതിയും കള്‍ട്ട് ഫാന്‍ ബേസും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുമായിരുന്നു. രാഹുല്‍ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിജയ് കൂടി എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും പൊലീസിനും അധികൃതര്‍ക്കും കൂടുതല്‍ ഭാരമുണ്ടാക്കേണ്ടതില്ലെന്ന് കരുതിയാണ് തമിഴ്നാട് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (1 hour ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (1 hour ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (1 hour ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (1 hour ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (1 hour ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (1 hour ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (2 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (2 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (2 hours ago)

ഡോ.വന്ദനാദാസ് വധക്കേസില്‍ പ്രതിയുടെ അപ്പീലില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി  (2 hours ago)

ഗവർണറിന് തൊട്ട് പിന്നിൽ സതീശനോട് രഹസ്യം പറഞ്ഞ് ദേ ഈ ലേഡി.വാസുഗി എങ്ങനെ ലോക് ഭവനിൽ എത്തി  (2 hours ago)

Malayali Vartha Recommends