മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി

രണമാറ്റത്തിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ വകുപ്പുവിഭജനം പൂര്‍ത്തിയാകുന്നതോടെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുന്‍പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കടുത്ത അവഗണന നേരിടുകയും അപ്രധാന തസ്തികകളിലേക്ക് ഒതുക്കപ്പെടുകയും ചെയ്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ തിരികെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായയുള്ള ഷൗക്കത്ത് അലിയെ തന്നെ ഈ കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നതിലൂടെ, കഴിഞ്ഞ ഭരണകാലത്ത് നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കുന്നത്. കേസ് അതിവേഗം അന്വേഷിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും പ്രതികളായ പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ കേസിലേക്ക് ഷൗക്കത്ത് അലി എന്ന കരുത്തനായ ഉദ്യോഗസ്ഥന്‍ കടന്നുവരുന്നതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ഒരുകാലത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹം, ടി.പി കേസ് അന്വേഷണത്തിനിടയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടായ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും അടിപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ സി.പി.എം കേന്ദ്രങ്ങള്‍ക്ക് എന്നും കടുത്ത ഭയമുള്ള ചുരുക്കം ചില പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ഇടത് ഭരണകാലത്ത് ഇദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവുകയും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ ചേര്‍ന്ന് തന്റെ അന്വേഷണ മികവ് വീണ്ടും തെളിയിക്കുകയും ചെയ്തിരുന്നു. ഈ പുലിയെ തന്നെ പുതിയ യുഡിഎഫ് സര്‍ക്കാര്‍ തിരികെ വിളിച്ച് ആലപ്പുഴയിലെ മര്‍ദനക്കേസ് ഏല്‍പ്പിക്കുമ്പോള്‍ ഇടത് ക്യാമ്പ് വലിയ ആശങ്കയിലാണ്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2023 ഡിസംബര്‍ 15-നാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും ചേര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പൊതുമധ്യത്തില്‍ വെച്ച് ലാത്തിയും വടികളും ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടക്കം മര്‍ദിച്ച ഈ ദാരുണമായ സംഭവത്തെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് ചെയ്തത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗണ്‍മാന്‍മാര്‍ നടത്തിയ 'രക്ഷാപ്രവര്‍ത്തനം' എന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഈ പരസ്യമായ ഭരണകൂട പിന്തുണയാണ് പോലീസുകാര്‍ക്ക് അന്ന് നിയമത്തില്‍ നിന്ന് സംരക്ഷണം നല്‍കിയത്.
എന്നാല്‍ കാലം മാറിമറിഞ്ഞപ്പോള്‍ അന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ ക്രൂരമായ മര്‍ദനമേറ്റ് ചോരയൊലിപ്പിച്ചു നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എഡി തോമസ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തിക്കഴിഞ്ഞു. മര്‍ദിച്ചവര്‍ക്ക് മുന്‍ സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കി ആദരിച്ചപ്പോള്‍, മര്‍ദനമേറ്റ ഇരയെ ജനങ്ങള്‍ നിയമസഭയിലേക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു വിട്ടു എന്നത് വലിയൊരു രാഷ്ട്രീയ കാവ്യനീതിയായി മാറി. അതുകൊണ്ടുതന്നെ സ്വന്തം സഹപ്രവര്‍ത്തകനെ തെരുവില്‍ തല്ലിച്ചതച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പുതിയ ഭരണപക്ഷത്തിന് ഒരു അഭിമാന പ്രശ്‌നം കൂടിയാണ്. ഇതിനുള്ള ആദ്യ പടിയായാണ് ഇപ്പോള്‍ അതിവേഗത്തിലുള്ള പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha


























