പശ്ചിമ ബംഗാളിൽ ജൂൺ ഒന്ന് മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം..സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം ലഭിക്കും..

പശ്ചിമ ബംഗാളിൽ ജൂൺ ഒന്ന് മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. വനിതാ ശിശുക്ഷേമ വകുപ്പ് അഗ്നിമിത്ര പോളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് സാമൂഹിക സാമ്പത്തിക പിന്തുണ നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ചും വിദ്യാർത്ഥിനികൾക്കും താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് ആശ്വാസമാകുന്ന പദ്ധതിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രധാന വാഗ്ദാനമായിരുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതിക്കും സംസ്ഥാന അംഗീകാരം നൽകി. ജൂൺ ഒന്ന് മുതൽ പദ്ധതിയും പ്രാബല്യത്തിൽ വരും. പദ്ധതി പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം ലഭിക്കും. ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ടാണ് പണം ലഭ്യമാക്കുക. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിലെ വനിതകളാണ് ഇതിന്റെ ഗുണഭോക്താക്കൾ.ഒപ്പം നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത് ജൂൺ ഒന്നു മുതൽ പ്രബാല്യത്തിൽ വരും.
രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മാത്രം മമത ബാനർജി നടപ്പിലാക്കാത്ത നിരവധി പദ്ധതികളാണ് ബംഗാളിൽ ബിജെപി സർക്കാർ നടപ്പിലാക്കുന്നത്.കഴിഞ്ഞ ദിവസം പിഎം ശ്രീ പദ്ധതിയിലും സുവേന്ദു സർക്കാർ ഒപ്പുവച്ചിരുന്നു. എല്ലാം വിഭാഗങ്ങളുടെയും ക്ഷേമമാണ് ലക്ഷ്യമെന്നും പുതിയ പദ്ധതികൾ അവതരിപ്പിക്കുമ്പോഴും സംസ്ഥാനത്ത് നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളോ ക്ഷേമ പരിപാടികളോ നിർത്തിവെക്കില്ലെന്ന് ബിജെപി സർക്കാർ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്ത് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ.ജൂൺ മുതൽ മതാടിസ്ഥാനത്തിലുള്ള സർക്കാർ സഹായം നിർത്തലാക്കുക, കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടിക റദ്ദാക്കുക എന്നിവയാണ് ഇവയിൽ സുപ്രധാന തീരുമാനങ്ങൾ.
https://www.facebook.com/Malayalivartha


























