സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ഫോറൻസിക് സർജൻ മാരടക്കം 6 ഡോക്ടർമാർ ഹാജരായി, സാക്ഷി വിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം ഇന്ന് ഹാജരാകാൻ കോടതി ഉത്തരവ്
സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണയിൽ സാക്ഷികളായ ഫോറൻസിക് സർജൻ മാരടക്കം 6 ഡോക്ടർമാർ ഹാജരായി. സാക്ഷി വിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം ഇന്ന് വെള്ളിയാഴ്ച ഹാജരാകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് ആണ് കേസ് വിചാരണ ചെയ്യുന്നത്. 27- ാം സാക്ഷി മെഡിക്കൽ കോളേജ് ഫോറൻസിക് അസിസ്റ്റന്റ് പ്രൊഫസറും പോലീസ് സർജനുമായ ഡോ. കെ.വൽസല, 29-ാം സാക്ഷി ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് . എസ്. കുമാർ , 30-ാം സാക്ഷി ജനറൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് തമ്പി, 31-ാം സാക്ഷി കിംസ് ആശുപത്രി ഡോ.മാസൽ വോ ഗ്ലാഡി ലൂയിസ്, 34-ാം സാക്ഷി കിംസ് ആശുപത്രി ഡോ. സനൂപ് കോശി സക്കറിയ, 35-ാം സാക്ഷി കിംസ് ആശുപത്രി ഡോ. മണി വർഗ്ഗീസ് എന്നിവരാണ് ഹാജരായത്. വെളളിയാഴ്ച ഇവരെ വിസ്തരിക്കും...................................ശ്രീറാം ഓടിച്ച പെൺ സുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മഹസർ സാക്ഷി. കാറിൽ നിന്ന് കണ്ടെടുത്ത 36 സൈസ് അരക്കൈ ടീ ഷർട്ട് - 1, ശ്രീറാം ധരിച്ച കടുംനീല നിറത്തിലുള്ള ജീൻസ് പാന്റ് , രക്തക്കറ കോട്ടൺ ഗൗസിൽ ശേഖരിച്ചത്, വലത് മുൻവശം സീറ്റിൽ കാണപ്പെട്ട രക്തക്കറയുളള ഗൗസ്, മുൻ വശം വലതു സീറ്റിൽ കാണപ്പെട്ട തലമുടി, ടിഷ്യു പേപ്പർ , മുൻവശം ഇടത് സീറ്റിൽ കാണപ്പെട്ട തലമുടി, മുൻ വശം ഇടത് സീറ്റ് താഴെ കാണപ്പെട്ട തലമുടി എന്നീ 7 ലക്ഷ്യം വക തൊണ്ടിമുതലുകൾ ആണ് തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. അവ പ്രോസിക്യൂഷൻ ഭാഗം 4 മുതൽ 10 വരെ തൊണ്ടിമുതലുകളായി അക്കമിട്ട് തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് തെളിവിൽ സ്വീകരിച്ചു.
"