പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

ഓണാഘോഷം മലയാളികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്നതിന്റെ ഇടയിലാണ് അതിന്റെ ശോഭ കെടുത്തുവാനായി ചില വീഡിയോകൾ ഇറങ്ങിയത് . അതിൽ ഒന്നായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ചത് . വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പെൺകുട്ടിക്കെതിരെ നിരവധി ആളുകളാണ് വിമർശനമായി രംഗത്ത് വന്നത് . ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി.
മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്‌ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്.കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്.ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു.ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, താനും ഒരു മലയാളി തന്നെയാണ്. കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും
തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.'എന്റെ ഇന്റെന്‍ഷന്‍ സത്യത്തില്‍ പൂക്കളം അവിടെ ഇല്ലാക്കാനുള്ളതല്ലായിരുന്നു. എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയ ഒരു അബദ്ധമായിരുന്നു. ആ ദിവസം എന്റെ വര്‍ക്ക് എല്ലാം കഴിഞ്ഞ് തിരിച്ചു വന്നതായിരുന്നു. മെട്രോ വര്‍ക്ക് നടക്കുന്നതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അവിടെ ചെളിയും അഴുക്കുമൊക്കെ ഉണ്ടായിരുന്നു. ആ ഒരു സാഹചര്യത്തില്‍ അറിയാതെ കാല് തട്ടിയതാണ്, അല്ലാതെ പര്‍പ്പസ്ഫുളി ചെയ്തതല്ല.'
'ഇതൊരു വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും ഞാന്‍ സിന്‍സിയര്‍ലി അപ്പോളജൈസ് ചെയ്യുന്നു. റിലിജിയസ് സെന്റിമെന്റ്‌സിനെ ബാധിക്കുക എന്നത് വളരെ തെറ്റായ കാര്യമാണ്. ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, ഞാനും ഒരു മലയാളി തന്നെയാണ്. എല്ലാവരും എന്നോട് ക്ഷമിക്കണം.'ഇതാണ് ആ പെൺകുട്ടിയുടെ വാക്കുകൾ . പെൺകുട്ടി മാപ്പ് പറഞ്ഞിട്ടുണ്ട്.. ചെയ്തത് തെറ്റാണെന്ന് പൂർണ്ണ ബോധ്യത്തോടെ കൂടി തന്നെയാണ് ആ പെൺകുട്ടി മാപ്പ് പറയുന്നത്.. തീർച്ചയായും ഇനി അവളെ ശിക്ഷിക്കേണ്ട കാര്യമില്ല. ഇപ്പൊ കുട്ടി നല്ല കുറ്റബോധത്തോടെ ആത്മാർത്ഥമായി തന്നെയാണ് മാപ്പ് പറയുന്നത്..തിരിച്ചറിവുണ്ടായതിൽ വളരെ സന്തോഷം .
https://www.facebook.com/Malayalivartha

























