മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ.. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ.. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി...

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ് . അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായി തന്റെ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു . എന്നാൽ പിന്നീട് സംഭവിച്ചത് . കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്.
കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. മുഖ്യന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ഈ പരാമർശമുണ്ടായ ശേഷം വിവിധ മുസ്ളീം വർഗീയ ഗ്രൂപ്പുകൾ മുഖ്യമന്ത്രിക്കെതിരെ കടുത്ത സമ്മർദ്ദവുമായി രംഗത്തെത്തി. കാന്തപുരം ഗ്രൂപ്പ് അതിശക്തമായി രംഗത്തെത്തിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയുടെ പരാമർശം പദവിക്ക് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രവും ഖുർആനും പ്രവാചകചരിത്രവും കൂടുതൽ പഠിക്കണമെന്നുമായിരുന്നു സംഘടനയുടെ വിമർശനം.ഇതിനിടെയാണ് നേതാക്കൾ നേരിട്ട് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ കടുത്ത വിമർശനവും അതിനെതിരായ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധവും തമ്മിലുള്ള രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യം വർധിക്കുന്നത്.
അതേസമയം, കാന്തപുരത്തെ പിന്തുണച്ചും ചില നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും മതപരമായ കാര്യങ്ങൾ പറയുന്നവരെ പരിഹസിക്കുകയോ ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
മതപരമായ സ്വാധീനമുള്ള നേതാക്കളുടെ വാക്കുകള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പതറുന്ന പതിവ് കാഴ്ചകളില്‍ നിന്നുംവേറിട്ടുനില്‍ക്കുന്നതായിരുന്നു മുഖ്യമന്ത്രി സതീശന്റെ പ്രതികരണം.സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും, സാമൂഹിക ജീവിതത്തിന്റെ എല്ലാ മുഖ്യധാരയിലും പങ്കാളികളാകേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
https://www.facebook.com/Malayalivartha

























