അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

കൗമാരക്കാരായ യുവതിയുവാക്കൾക്കിടയിലെ ആത്‍മഹത്യ എപ്പോഴും സമൂഹം ചർച്ച ചെയുന്ന ഗുരുതരമായ പ്രശ്നമാണ് . വളരെ നിസാരമായിട്ടുള്ള കാര്യങ്ങൾക്കാവും ഇവർ ആത്മഹത്യ ചെയ്യുന്നുണ്ടാവുക. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവിനൊപ്പം പത്താം ക്ലാസ് വിദ്യാർഥിനിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമ്പന പള്ളിമൺ സ്വദേശി അഭിലാഷ് (21), ഇരവിപുരം കൂട്ടിക്കട ആക്കോലിൽ സ്വദേശി ഒരു പതിനഞ്ച് വയസുകാരിയും . . കൊല്ലത്തുനിന്ന് ഇവരെ വെള്ളിയാഴ്ച രാവിലെമുതൽ കാണാതായതിനെത്തുടർന്ന് പോലീസ് കേസെടുത്ത്
അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ അങ്കമാലിയിൽ തീവണ്ടിപ്പാതയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മയ്യനാട് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്നും പോയത്. സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകിയത്. അഭിലാഷിനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ കണ്ണനല്ലൂർ പോലീസിലും പരാതി നൽകി.അഭിലാഷിന്റെ പേഴ്‌സിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡും പാൻ കാർഡും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
അങ്കമാലി പോലീസ് വിവരം കണ്ണനല്ലൂർ, ഇരവിപുരം പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചതോടെയാണ് ഇരുവരും മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.അങ്കമാലി റെയിൽവേസ്റ്റേഷനിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എഫ്.സി.ഐ. ഗോഡൗണിന് പിൻവശത്തായുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്.വെള്ളിയാഴ്ച വിസ്മയ സ്‌കൂളിൽ എത്തിയില്ല എന്ന വിവരം സ്‌കൂൾ അധികൃതർ രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു. ഏറെനേരം കഴിഞ്ഞിട്ടും രക്ഷിതാവിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ
വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കിയതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അധ്യാപകർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മകൾ സ്‌കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അമ്മ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കൾ ജോലിക്ക് പോയശേഷമാണ് വിസ്മയ സ്‌കൂളിലേക്ക് പോകാറുള്ളത്. രാവിലെ അമ്മയുടെ നമ്പർ വിസ്മയതന്നെ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കിയതാണെന്നാണ് സംശയം.യൂണിഫോം ഒഴിവാക്കി സാധാരണ വേഷമാണ് ധരിച്ചത്.അന്വേഷണം നടക്കുന്നതിനിടയിലാണ് അടുത്ത ബന്ധുവായ അഭിലാഷിനെയും കാണാനില്ലെന്നറിയുന്നത്.
പഠനശേഷം കാറ്ററിങ്ങിനും മറ്റും പോകുന്ന ഇയാൾ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം പള്ളി മണ്ണിലാണ് താമസം . അനിൽകുമാറും ഭാര്യയും ഇരവിപുരത്തും മാതാപിതാക്കളെ കാണാൻ അഭിലാഷ് ഇരവിപുരത്ത് എത്തുന്നത് പതിവായിരുന്നു. അങ്ങനെയാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ വിസ്മയയുമായി അടുപ്പമാകുന്നത്.
https://www.facebook.com/Malayalivartha
























