വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ഉച്ചയോടെയാണ് മന്ത്രി എത്തിയത്. ഏകദേശം 20 മിനിറ്റോളം സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ ദിവസം പന്തളം കുരമ്പാലയിൽ ഉണ്ടായ വാഹനാപകടത്തിലാണ് ജി. സുകുമാരൻ നായർക്ക് പരിക്കേറ്റത്. എം.സി. റോഡിൽ കുരമ്പാല അമൃത സ്കൂൾ ജങ്ഷന് സമീപം ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടം. സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽനിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ ഒരു വശം തകർന്നുവെങ്കിലും സുകുമാരൻ നായർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകൈയ്‌ക്ക് നിസ്സാര പരിക്കേറ്റു. തുടർന്ന് പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ചങ്ങനാശേരിയിലേക്ക് മടങ്ങിയിരുന്നു. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് കോളജിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.
അപകടവിവരം അറിഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ നേരിൽ കണ്ടത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.ഏകദേശം ഇരുപത് മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടു.രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് മന്ത്രി പി.സി. വിഷ്ണുനാഥും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.നിലവിൽ രമേശ് ചെന്നിത്തലയും ജി. സുകുമാരൻ നായരും തമ്മിൽ പറയത്തക്ക വലിയ പ്രശ്നങ്ങളോ അസ്വാരസ്യങ്ങളോ ഇല്ല.
കഴിഞ്ഞ കാലങ്ങളിൽ ഇരുവരും തമ്മിൽ ചില രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, നിലവിൽ അവർ നല്ലൊരു ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. മുൻകാലങ്ങളിൽ (പ്രത്യേകിച്ച് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം) ഇരുവരും തമ്മിൽ പരസ്യമായ ചില പ്രസ്താവനകളും വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ 2024-ലെ മന്നം ജയന്തി ആഘോഷങ്ങളിൽ രമേശ് ചെന്നിത്തല പങ്കെടുത്തതോടെ വർഷങ്ങൾ നീണ്ട ആ അകൽച്ച പൂർണ്ണമായും അവസാനിച്ചുവിവരമറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാനായി പെരുന്നയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























