Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...

ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ; കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണോ എന്ന് അന്വേഷിക്കും

08 JUNE 2016 03:04 AM IST
മലയാളി വാര്‍ത്ത.

More Stories...

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോയും ? പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരിക്കെ പുതിയ കുരുക്ക് ? മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പാലക്കാട് എം എല്‍ എ

സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം

ബസ്സുകൾ നേർക്കു നേർ... തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം... ആറ് മരണം... 28 പേർക്ക് പരുക്ക്

ജിഷ കൊലക്കേസില്‍ പോലീസ് പുറത്തു കൊണ്ടുവരുന്നത് സങ്കീര്‍ണ്ണമായ വിവരങ്ങള്‍. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയില്‍ അസത്യമുണ്ടെന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദീപ നല്‍കിയ മൊഴിയനുസരിച്ച് തനിക്കോ തന്റെ സഹോദരിക്കോ അന്യസംസ്ഥാന തൊഴിലാളികളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്നായിരുന്നു. മാത്രമല്ല തനിക്ക് ഹിന്ദിയറിയില്ല എന്ന് പറഞ്ഞിട്ട് പിന്നീട് അറിയാം എന്ന് മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു.
ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കൂടി ലഭിച്ചതോടെ പൊലീസ് അന്വേഷണം പുതിയ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമെടുത്ത ഫോട്ടോകളും ചര്‍ച്ചയാകുയാണ്.
കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജിഷ ഫോട്ടോ എടുത്തത്. ഈ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിനു പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്‍ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ജിഷയ്ക്ക് ബന്ധം ഉണ്ടായിരുന്ന നേതാവിന്റെ മകനെ കുറിച്ചും അന്വേഷണം നടത്തും.
അതേസമയം ജിഷയെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. അടുത്തിടെ ജയിലില്‍നിന്നും തിരിച്ചെത്തിയ ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മയക്കുമരുന്നിന് അടിമയായ നേര്യമംഗലം സ്വദേശിയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ കൊല്ലപ്പെട്ടശേഷം ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയിട്ടില്ലെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ജിഷയുമായി ബന്ധമില്ലെന്നു കണ്ടതോടെ വിട്ടയച്ചു.
ജിഷയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച കോശത്തിന്റെ ഡി.എന്‍.എയും ചുരിദാറില്‍ നിന്നു ലഭിച്ച ഉമിനീരിന്റെ ഡി.എന്‍.എയും ഒന്നാണെന്നും പുരുഷന്റേതാണെന്നും തെളിഞ്ഞതോടെ പ്രതി ഒരാള്‍ മാത്രമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ഒമ്പതുപേരുടെ രക്തം, തലമുടി എന്നിവ ഡി.എന്‍.എ പരിശോധനക്കായി ഹൈദരാബാദിലേക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിക്കുമെന്നാണ് സൂചന.
അതേസമയം ജനങ്ങളില്‍ നിന്നും കടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി പൊലീസ് മറ്റു മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങള്‍ കൈമാറുന്നതിന് അവസരമൊരുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനായി ജിഷയുടെ വീടിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇന്ന് വൈകിട്ട് ചിറപ്പടി ബീവറേജസ് ജംഗ്ഷന്‍ തുടങ്ങി അഞ്ച് കേന്ദ്രങ്ങളില്‍ ബോക്‌സുകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികള്‍ ഭയന്ന് ജിഷയുടെ അയല്‍വാസികളില്‍ ചിലര്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.നേരില്‍ വിളിച്ച് ഇവരില്‍ പലരില്‍ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ഗുണകരമാവുന്ന ഒരുവിവരവും ലഭിച്ചില്ല.
മറ്റുവഴികളില്‍ വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നാട്ടുകാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്‍ഫര്‍മേഷന്‍ ബോക്‌സുമായി പൊലീസ് രംഗത്തെത്തിയിട്ടുള്ളത്പരസ്പര വിരുദ്ധമായ ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴികള്‍ അന്വേഷക സംഘത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മകളുടെ കൊലപാതകത്തില്‍ അയല്‍വാസികളിലൊരാള്‍ക്ക് പങ്കുണ്ടെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.എന്നാല്‍ ഇത് സംമ്പന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഇയാളെ കേസില്‍ കുടുക്കാന്‍ പര്യാപ്തമായ വിവരങ്ങളൊന്നും അതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
നീല ആക്റ്റീവയില്‍ മകള്‍ക്കൊപ്പം അധികം മുടിയില്ലാത്ത ഒരുകൂട്ടുകാരി ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന് ജിഷയുടെ കൊലപാതകം നടന്ന് അടുത്തനാളുകളില്‍ ചാനല്‍ കാമറക്ക് മുന്നില്‍ രാജേശ്വരി വെളി്‌പ്പെടുത്തിയിരുന്നു. ജിഷ ഈ പെണ്‍കുട്ടിയുമായി കൂട്ടുകൂടി നടക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിനാല്‍ കൂട്ടുകാരിയോട് വീട്ടില്‍ വരരുതെന്ന് താന്‍ വിലക്കിയതായും ഈ സന്ദര്‍ഭത്തില്‍ രാജേശ്വരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം രാജേശ്വരി പിന്നീട് മാധ്യമ പ്രവര്‍ത്തകരോ പൊലീസുമായോ പങ്കുവച്ചിട്ടില്ലന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ  (36 minutes ago)

പിണറായിയുടെ വിശ്വസ്‌തൻ ശബരിമലയിലെ ചാരൻ  (44 minutes ago)

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (2 hours ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (2 hours ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (2 hours ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (3 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (3 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (3 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (4 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (4 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (4 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (4 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (4 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (4 hours ago)

Malayali Vartha Recommends