Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലം ജില്ലയിലെ ക്രമസമാധാനപാലനം ഇനി ദമ്പതിമാരുടെ ചുമതല

08 JUNE 2016 05:44 AM IST
മലയാളി വാര്‍ത്ത.

ഒരു ജില്ലയുടെ ക്രമസമാധാനപാലന ചുമതല ദമ്പതികള്‍ കൈകാര്യം ചെയ്യുന്നത് അപൂര്‍വമാണ്. എന്നാല്‍ കൊല്ലം ജില്ലയുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നതിനുള്ള നിയോഗം യുവ ഐപിഎസ് ഓഫീസര്‍മാരായ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. കൊല്ലം റൂറല്‍ എസ്പി. അജിതാ ബീഗത്തിനും ഭര്‍ത്താവ് സതീഷ് ബിനോക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. നിലവില്‍ കൊല്ലം റൂറല്‍ എസ്പിയാണ് അജിതാ ബീഗം. ഭര്‍ത്താവായ സതീഷ് ബിനോ കോട്ടയം എസ്പിയായിരുന്നു. 

കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് സതീഷ് ബിനോയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി. കേരള പോലീസിലെ മികച്ച യുവ ഐപിഎസ് ഓഫീസറാണ് അജിതാബീഗം. കേരളത്തിലെ പല സുപ്രധാന കേസുകളും അന്വേഷിച്ച അന്വേഷണ മികവിന് ഉടമകൂടിയാണ് അജിതാബീഗം. വരാപ്പുഴ പീഡനകേസ്, തെറ്റയില്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണം നടത്തിയത് അജിതാ ബീഗമായിരുന്നു. 

എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായിരിക്കുന്ന കാലയളവിലാണ് ശോഭാ ജോണ്‍ പ്രതിയായ വരാപ്പുഴ പീഡനകേസിന്റെ അന്വേഷണ ചുമതല അജിതാ ബീഗത്തിന് ലഭിച്ചത്. 2008 ബാച്ച് ഐപിഎസ് ഓഫീസറായ അജിതാ ബീഗം കോയമ്പത്തൂര്‍ സ്വദേശിനിയാണ്. തന്റെ ആദ്യ നിയമനം ജമ്മുകാശ്മീരിലായിരുന്നു. എഎസ്പി ട്രെയിനിയായി സര്‍വീസില്‍ പ്രവേശിച്ച അജിതാ ബീഗം പിന്നിട് കാശ്മീരിലെ റിയാസി, റാംബന്‍ എന്നി ജില്ലകളുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി, തൃശൂര്‍ റൂറല്‍ എസ്പി, തിരുവനന്തപുരം സിറ്റി ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പള്‍ എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് വേളയിലായിരുന്നു കൊല്ലം റൂറല്‍ എസ്പിയായി അജിതയെ നിയമിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവിനുള്ളില്‍ ഈ യുവ ഐപിഎസ് ഓഫീസര്‍ക്ക് നാല് മാരത്തോണ്‍ സ്ഥലം മാറ്റത്തിന് വിധേയമാകേണ്ടി വന്നിരുന്നു. ക്രമസമാധാനപാലന രംഗത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനവും പൊതുജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവും അജിതാബീഗത്തിനെ കൂടുതല്‍ ജനകീയ പോലീസ് ഓഫീസറുടെ ഉന്നതിയിലെത്തിച്ചു. 

കന്യാകുമാരി സ്വദേശിയായ സതീഷ് ബിനൊയും 2008 ഐപിഎസ് ബാച്ചുകാരനാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിനിയായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ഉജൈയിന്‍ എഎസ്പിയായി. കൊള്ളക്കാരുടെ മേഖലയായ ചമ്പല്‍ക്കാട് ഉള്‍പ്പെടുന്ന മൊറാറ ജില്ലയില്‍ അഡീഷണല്‍ എസ്പിയായും സതീഷ് ബിനൊ സേവനമനുഷ്ഠിച്ചിരുന്നു. 

എറണാകുളം റൂറല്‍ എസ്പി, കോട്ടയം എസ്പി എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന സതീഷ് ബിനൊയും അജിതാ ബീഗവും ഇക്കാലമത്രയും വിദൂരസ്ഥലങ്ങളിലായിരുന്നു ഔദ്യോഗികജീവിതം നയിച്ചിരുന്നത്. ഇപ്പോഴാണ് ഒരു ജില്ലയില്‍ തന്നെ ഇരുവര്‍ക്കും ഔദ്യോഗിക ജീവിതം നയിക്കുന്നതിന് അവസരം ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends