Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ച് ചെയ്തുകഴിഞ്ഞാല്‍ സീറ്റില്‍ ഉണ്ടാവണം സെക്രട്ടേറിയറ്റ് ജീവനക്കാരോട് പിണറായി

09 JUNE 2016 12:37 AM IST
മലയാളി വാര്‍ത്ത.

പഞ്ച് ചെയ്തുകഴിഞ്ഞാല്‍ സീറ്റില്‍ ഉണ്ടാവണം എന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫിസ് സമയത്ത് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും കലാ-സാഹിത്യ പോഷണവും വേണ്ട. സെക്രട്ടേറിയറ്റിനു സമീപം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ ഗ്രൗണ്ടില്‍ 40 മിനിറ്റോളം നീണ്ട പ്രസംഗം അണിനിരത്തിയാണു മുഖ്യമന്ത്രി ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുന്നിലുള്ള ഓരോ ഫയലും ഓരോരുത്തരുടെ ജീവിത പ്രശ്‌നങ്ങളാണെന്നതു മനസ്സിലാക്കി, അനുകമ്പയോടെ തീരുമാനങ്ങള്‍ എടുക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനായിരിക്കണം മുന്‍തൂക്കം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരോടു പറഞ്ഞു.
ജീവനക്കാര്‍ക്കു നേരെ പ്രതികാര നടപടി ഉണ്ടാവില്ല. പക്ഷേ സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനു വേണ്ട ഇടപെടലുകള്‍ ഉണ്ടാവും. അഴിമതിരഹിത, സുതാര്യ നവകേരളം കെട്ടിപ്പടുക്കുകയാണു ലക്ഷ്യം. സെക്രട്ടേറിയറ്റ് നടത്തിപ്പിലും ഫയല്‍ നോട്ടത്തിലും രാഷ്ട്രീയം കലരേണ്ടതില്ല. പക്ഷേ സര്‍ക്കാരുകള്‍ മാറിവരികയെന്നാല്‍ അതു രാഷ്ട്രീയ മാറ്റമാണ്. മാറുന്ന ജനാഭിലാഷം ഭരണത്തില്‍ നയങ്ങളായി പ്രതിഫലിക്കും. ചില ഉദ്യോഗസ്ഥര്‍ക്കു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതേ തീവ്രതയോടെ മനസ്സിലാക്കാന്‍ കഴിയില്ല. ഫയലുകളില്‍ എഴുതുന്ന കുറിപ്പാവാം ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണോ മരിക്കണോ എന്നുപോലും തീരുമാനിക്കുന്നത്. ഇപ്രകാരം പ്രതീക്ഷ നഷ്ടപ്പെട്ടു ഹിമാചലില്‍ ഒരു വയോധിക ആത്മഹത്യ ചെയ്തതു പത്രത്തില്‍ വന്നത് ഓര്‍മയിലുണ്ട്.
സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകളും യോഗങ്ങളും ഒഴിവാക്കണം. കാര്യക്ഷമത കൈവരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. ഇ-ഗവേണന്‍സും ഇ- ഫയലിങ്ങും മൂന്നു മാസത്തിനകം നടപ്പാക്കും. ഓരോ അപേക്ഷയുടെയും അപ്പോഴുള്ള സ്ഥിതി അപേക്ഷകന്റെ ഫോണില്‍ മനസ്സിലാക്കാന്‍ കഴിയണം. അപ്പോഴേ സുതാര്യ കേരളം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്നും പിണറായി പറഞ്ഞു. ഭരണം കാര്യക്ഷമമാക്കാന്‍ ഭരണപരിഷ്‌കാര സമിതികളിലെ നിര്‍ദേശങ്ങളില്‍ സ്വീകാര്യമായതു നടപ്പാക്കും. ഒരു സെക്ഷന്‍ പൂര്‍ണമായും ഒന്നിച്ചിരിക്കണം.
മേലുദ്യോഗസ്ഥര്‍ ആകെ ഒന്നിച്ചുണ്ടായാല്‍ കാലതാമസം ഒഴിവാക്കാം. അറ്റന്‍ഡര്‍ അവധിയിലായതിനാല്‍ ഫയല്‍നീക്കം വൈകുന്ന സംവിധാനം ഒഴിവാക്കണം. എല്ലാ ഓഫിസുകളും ഈ രീതിയിലേക്കു മാറണം. ഒരു സെക്രട്ടറി പല മന്ത്രിമാരുടെ വകുപ്പുകള്‍ നോക്കുന്ന അവസ്ഥ മാറ്റിയതും കാര്യക്ഷമതയ്ക്കു വേണ്ടിയാണ് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, െ്രെപവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends