Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വാശ്രയ സമരം ഒരു പുകമറ മാത്രം ? തിരഞ്ഞെടുപ്പില്‍ പരോക്ഷമായി സഹായം തേടിയ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തലവേദനയായതിനെ തുടര്‍ന്നുള്ള കോമാളിത്തരങ്ങള്‍ മാത്രമോ ഈ സമരം ?

01 OCTOBER 2016 04:29 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ മാനേജ്‌മെന്റുകളുമായി കരാറിലേര്‍പ്പെട്ട പുതിയ സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയപ്പെടാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രേരിപ്പിക്കാത്തത് ഇടതു പക്ഷ സര്‍ക്കാരിനോടുള്ള പ്രതിപക്ഷ മനോഭാവം മാത്രമാണോ എന്നോ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലവില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളും, കരാറുകളും പരസ്യമായ സമയത്തു പോലും നിശ്ശബ്ദരായിരുന്ന പ്രതിപക്ഷം ഒരു സുപ്രഭാതത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തതും നിയമസഭയില്‍ അഴിഞ്ഞാടിയതും എന്തിനായിരുന്നു ?

കോണ്‍ഗ്രസ്സിലെ തന്നെ പടലപ്പിണക്കവും ഗ്രൂപ് തര്‍ക്കങ്ങളും കഴിഞ്ഞ് പൊതു പ്രശനങ്ങളില്‍ ഇടപെടുന്നതിനോ പ്രതികരിക്കുന്നതിനോ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. ആദ്യ 100 ദിനങ്ങള്‍ക്കുളളില്‍ പിണറായി സര്‍ക്കാരിനു ലഭിച്ച അഭിനന്ദനങ്ങളും സംസ്ഥാനത്ത് ഒരു പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിനു കാരണമായി. കൂടെ ഭരണത്തിലിരുന്നപ്പോള്‍ കേരളക്കരയാകെ ആടിയുലച്ച മദ്യനിരോധനത്തിന് മുന്നില്‍ നിന്ന മുന്‍ മന്ത്രി കെ ബാബുവിനെതിരായുള്ള വിജിലന്‍സ് അന്വേഷണത്തിലൂടെയും കോണ്‍ഗ്രസ്സിന് തലവേദനയായിരുന്നു. വിജിലന്‍സ് പരിശോധനയുടെ തുടക്കത്തില്‍ കെ ബാബുവിനെ പിന്തുണക്കുന്നതിനോ എതിര്‍ക്കുന്നതിനോ കോണ്‍ഗ്രസ്സ് നേതൃത്വം തയാറായിരുന്നില്ല. മറിച്ച് പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല എന്ന സാഹചര്യത്തിലാണ് വിഎം സുധീരനടക്കം നേതാക്കന്മാര്‍ ബാബുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

സര്‍ക്കാര്‍ ചുമതലയേറ്റത്തിന് ശേഷം കോണ്‍ഗ്രസ്സ് ഒരടി പിന്നിലേക്ക് മാറിയ സാഹചര്യം മുതലെടുക്കാന്‍ അധികം താമസിയാതെ ആരാണ് കടന്നുവന്നതെന്ന് സമീപകാല വാര്‍ത്തകള്‍ എടുത്തു നോക്കിയാല്‍ അറിയാന്‍ കഴിയും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അപ്രസക്തമാക്കി മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിലേയ്ക്ക് ബിജെപി ഉയര്‍ന്നുവന്നു എന്നതായിരുന്നു ഈ സമയത്തെ ശ്രദ്ദേയമായ കാര്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാള്‍ ഉച്ചത്തിലും ശക്തിയിലും സര്‍ക്കാരിനെ ആക്രമിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുന്നിലുണ്ടായിരുന്നു എന്നത് ഒരു വാസ്തവമാണ്. സര്‍ക്കാരിനെ ഒരു പരിധിവരെ പ്രതിസന്ധിയിലാക്കിയ എംകെ ദാമോദരന്‍ വിവാദത്തില്‍ പോലും കോണ്‍ഗ്രസ് നിഷ്‌ക്രിയമായപ്പോള്‍ കുമ്മനത്തിന്റെ ശബ്ദമായിരുന്നു മദ്ധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നത് എന്നത് നിസ്സംശയം പറയാം. എംകെ ദാമോദരനെതിരെ നിയമപ്പോരാട്ടവുമായി കുമ്മനം ഹൈക്കോടതിയിലെത്തുകയും ആ കേസ് പരിഗണിച്ച ആദ്യദിവസം എം കെ ദാമോദരന് തന്ത്രപരമായി പിന്‍വലിയുക കൂടി ചെയ്യേണ്ടി വന്നതോടെ കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി കുമ്മനം മാറി.

നിലവിളക്കു വിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം തുടങ്ങിയ കാര്യങ്ങളിലൊക്കെ നേര്‍ക്കുനേര്‍ നിന്നത് ഭരണപക്ഷവും ബിജെപിയുമാണ്. വര്‍ഗീയത കലര്‍ത്തിത്തന്നെ ബിജെപി ആക്രമണം തൊടുത്തപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമായിരുന്നു. ആ സമയത് കോണ്‍ഗ്രസ്സ് നേതൃത്വാന്‍ ഇടപെടാത്തതിനുള്ള സാഹചര്യം എന്തായിരുന്നു എന്നുള്ളത് ഇന്നും അവ്യക്തം. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് തങ്ങളെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം കൂടി കണ്ടപ്പോഴാണ് കളി കൈവിട്ടു തുടങ്ങിയ കാര്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കിയത്. തക്കസമയത്ത് കാര്യങ്ങളുടെ ഗതി മനസിലാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വം നിയമസഭാ സമ്മേളനത്തില്‍ കൈവിട്ട ആര്‍ജ്ജവം വീണ്ടെടുത്തു. നിയമസഭാ സമ്മേളനത്തില്‍ പടലപ്പിണക്കങ്ങള്‍ മറന്ന് ശക്തമായ രീതിയില്‍ തന്നെ സ്വാശ്രയ കരാറിനെതിരെ പ്രതികരിച്ചു, മുദ്രാവാക്യം വിളിച്ചു , സമ്മേളനം ബഹിഷ്‌കരിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് ഒരു പ്രതിപക്ഷമെന്ന രീതിയില്‍ ചെയ്യേണ്ടിയിരുന്നത്.

കണ്‍ഗ്രസ്സ് കുട്ടിനേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളടക്കം ഏറ്റെടുത്തു. സംഭവം ക്ലാസ്സായി മാധ്യമങ്ങളിലും കേരളക്കരയിലും ചൂടുള്ള ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഇടയായി. കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം വേണ്ടതും രാഷ്ട്രീയത്തില്‍ സജീവമായി.

എന്നാല്‍ ഈ സമരത്തിന്റെ ആവശ്യകത എന്തായിരുന്നു ? മാനേജ്‌മെന്റുകളുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയതിനേക്കാള്‍ നല്ല രീതിയിലുള്ള കരാറാണ് ഇപ്പോഴത്തേതെന്നു ആര്‍ക്കാണ് അറിയാത്തത്. ജനപക്ഷത്തു നിന്നും മത്സരിച്ചു ജയിച്ചെന്ന് അവകാശപ്പെടുന്ന പിസി ജോര്‍ജ്ജ്, ഈ സമരം ആര്‍ക്കു വേണ്ടിയാണെന്ന് ചോദിച്ചിരുന്നു. പരിശോധിച്ചാലറിയാം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍, കുറഞ്ഞ ഫീസ്, പിന്നെ ഈ സമരത്തിന്റെ കാലിക പ്രസക്തി എന്താനണ് എന്ന് ചോദിച്ചാല്‍, കോണ്‍ഗ്രസ്സ് നേതൃത്വം ഈ സമരം ഏറ്റെടുത്തതോടെ അപ്രത്യക്ഷനായ ഒരു നേതാവുണ്ട്, ആരാണെന്നു ചടോയ്ച്ചല്‍ കുമ്മനം രാജ ശേഖരനും ബിജെപിയും.

സര്‍ക്കാറിന്റെ നടപടികള്‍ക്ക് ശക്തമായ രീതിയില്‍ പ്രതികരണം നടത്തിയിരുന്ന ബിജെപി എന്തുകൊണ്ട് ഈ പ്രശ്‌നത്തില്‍ ശബ്ദമുയര്‍ത്തുന്നില്ല. പിണറായി സര്‍ക്കാരിനെതിരെ ഇത് വരെ ലഭിച്ച എല്ലാ അവസരങ്ങളും കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ മൂര്‍ച്ചയോടെ എടുത്തു പ്രയോഗിച്ചത് ബിജെപി ആയിരുന്നില്ലേ ? ഇതില്‍ നിന്നും മനസിലാക്കേണ്ട കാര്യം എന്തെന്നാല്‍ നിലവില്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായി സര്‍ക്കാര്‍ ഒരിക്കലുംമുതിരില്ലന്നുറപ്പാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഇതറിയാം എന്നുള്ളതും ഒരു വാസ്തവമാണ്, പക്ഷെ നിയമസഭക്ക് പുറത്ത് ബിജെപി നടത്തിയ നീക്കം മനസിലാക്കി നിയമസഭയില്‍ നിന്ന് തന്നെ ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യത്തോടെ സര്‍ക്കാരിനെ എതിര്‍ക്കുകയും സഭാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തതോടെ സമരം മാധ്യമണങ്ങളില്‍ നിറഞ്ഞു. ഇതുവരെ ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനശ്രദ്ധ ഇപ്പോള്‍ സ്വാശ്രയ സമരത്തില്‍ എത്തി നില്‍ക്കുന്നു, ബിജെപി നേതൃത്വം സഭക്കകത്തോ പുറത്തോ പ്രതികരിക്കാനാവാതെയായിരുന്നു. ഇതുവരെ സകല ചാനലുകളിലും നിറഞ്ഞു നിന്നിരുന്ന കുമ്മനം രാജശേഖരനെ ചാനലുകള്‍ മറന്നു. ഇപ്പോള്‍ പഴയതുപോലെ തന്നെ ചാനലുകളില്‍ ഇടതുപക്ഷ വലതുപക്ഷ നേതാക്കള്‍ കളം നിറഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ടു പോകുമ്പോഴും സമരത്തിലൂടെ മാനേജ്‌മെന്റുകളുമായുള്ള കാരാറിയില്‍ മാറ്റം വരാനും പോകുന്നില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രീയുടെ നിലപാട്. സ്വാശ്രയവുമായി ബന്ധപ്പെട്ട് സമരം പരാജയപ്പെട്ടാലും ബിജെപിയുടെ അവസരോചിതമായി മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള ശ്രമത്തെ തടയുന്നതില്‍ ഈ സമരം വിജയിച്ചു എന്ന് തന്നെയാണ് മനസിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (53 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends