Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ ചൊല്ലി സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ക്കിടയിലും കടുത്ത പ്രതിഷേധം

06 OCTOBER 2016 07:10 PM IST
മലയാളി വാര്‍ത്ത

വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ക്കിടയിലും പ്രതിഷേധം രൂക്ഷമാവുകയാണ്. സുധീര്‍ നമ്പ്യാരെ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തിയിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമിതനായ സുധീര്‍ നമ്ബ്യാരെ അടിയന്തരമായി ആ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ നിയമനത്തെ വിമര്‍ശിച്ചത്. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്‌സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്ബനിവച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.
മക്കളുണ്ടോ സഖാവേ... ഒരു എംഡിയെടുക്കാന്‍..? പി കെ ശ്രീമതി എംഡിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ എംഡിയാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ കടുത്ത സിപിഐ(എം) അനുഭാവിയായ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീര്‍ നമ്ബ്യാരുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധീര്‍ നമ്ബ്യാരും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു കമ്ബനി നടത്തിയിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഈ കമ്ബനി ഉപയോഗ തീയ്യതി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍പോലും കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചിരുന്നു എന്നും ആരോപണമുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കമ്ബനി അപ്രത്യക്ഷമായി. ഇക്കാര്യങ്ങളെക്കുറിച്ചും സുധീര്‍ നമ്ബ്യാര്‍ വിദേശത്ത് നടത്തുന്ന വന്‍കിട ബിസിനസുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റി പാചകക്കാരിയാക്കി നിയനിച്ചശേഷം വീട്ടിലിരുത്തി ശമ്ബളം നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രയായ പികെ ശ്രീമതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് വിവാദമായപ്പോള്‍ മരുമകളുടെ നിയമനം റദ്ദാക്കുകയും ചെയ്തു.
ഇപ്പോള്‍ സ്വന്തം മകനെതന്നെ കെഎസ് ഐഇ എംഡിയായി നിയമിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡിമാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) അറുപതിലേറെപ്പേരെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും നിയമനം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍മന്ത്രികൂടിയായ സിഐടിയു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗംകൂടിയായ സിഐടിയു നേതാവിന്റെ മകന്‍, ഒരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ മകന്‍ എന്നിവരെ നിരവധി സ്ഥാപനങ്ങളുടെ എംഡിമാരായി നിശ്ചയിച്ചതായാണ് വിവരം. അധികാരത്തിന്റെ തണലില്‍ ഖജനാവിലെ പണം സ്വന്തക്കാരുടേയും പാര്‍ട്ടിക്കാരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്നത് ജനാധിപത്യത്തോടുതന്നെയുള്ള വെല്ലുവിളിയാണ്.

ഇത്തരത്തിലുള്ള പച്ചയായ അധികാര ദുര്‍വിനിയോഗം അനുവദിക്കാനാവില്ല. ഖജനാവിലെ പണം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി കെയുംകെട്ടി നോക്കിയിരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (4 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (5 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (8 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (8 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (10 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (11 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (11 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (11 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (11 hours ago)

Malayali Vartha Recommends