Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഈ തട്ടിപ്പിന്റെ ഉസ്താദിനെ നമിക്കണം; തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് അരക്കോടി

07 OCTOBER 2016 04:14 PM IST
മലയാളി വാര്‍ത്ത

വിമാനവും കാബറയും വിഷ്ണുവിന്റെ വീക്കനെസ്. കാര്യം തട്ടിപ്പാണെങ്കിലും അതിനൊരു വല്ലാത്ത കഴിവുതന്നെ വേണം. അതില്‍ വിഷ്ണുവിനെ നമിക്കാതെ വയ്യ. തിരുവല്ലത്ത് ട്രഷറിയില്‍ ഒടുക്കാനായി നല്‍കിയ 56 ലക്ഷം രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ കോവളം കോളിയൂര്‍ മുട്ടയ്ക്കാട് പുളിമൂട്ട് മേലെവീട്ടില്‍ വിഷ്ണുവും (23) ചില ജീവനക്കാരും പിടിയിലായതോടെ പുറത്തുവന്നത് അവിശ്വസനീയമായ കഥയാണ്. നാലുമാസങ്ങള്‍ക്കുള്ളില്‍ ഒന്നും രണ്ടുമല്ല അരക്കോടി രൂപയാണ് വിഷ്ണു തട്ടിയത്. ഈ പണം താന്‍ തനിച്ചാണ് ചെലവഴിച്ചതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സ്വന്തമായി ബൈക്കോ വാഹനങ്ങളോ ഇല്ലാത്ത വിഷ്ണു നാട്ടില്‍ ഓട്ടോയിലാണ് സദാ കറക്കം. ബംഗളുരു, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ വിമാനത്തില്‍ യാത്ര. വന്‍കിട ഹോട്ടലുകളിലെ സ്യൂട്ട് റൂമുകളിലാണ് ഉറക്കം. കണക്കില്‍ കവിഞ്ഞ് പണം കൈവന്നതോടെ മദ്യപാനം ശീലമാക്കി. കേരളം വിട്ടാല്‍ രണ്ട് പെഗ് അടിച്ച് കാബറെ കാണും. ഇത്തരത്തില്‍ അടിച്ചുപൊളിച്ചാണ് അരക്കോടിയോളം രൂപ ചെലവഴിച്ചതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞിരിക്കുന്നത്.
പഌ് ടുവിന് ശേഷം പഠനം നിര്‍ത്തിയതാണ് വിഷ്ണു. പിന്നീട് മുട്ടയ്ക്കാട് ഗവ.ആയൂര്‍വേദ ആശുപത്രി റോഡില്‍ വര്‍ഷങ്ങളായി പിതാവ് വിജയന്റെ പേരിലുള്ള ആധാരമെഴുത്ത് ഓഫീസില്‍ സഹായിയായി. ആധാരമെഴുത്തുകാരുടെ സംഘടനാ നേതാവായിരുന്ന പിതാവ് വൃക്കരോഗം ബാധിച്ച് കിടപ്പിലായതോടെ പിതൃ സഹോദരനായിരുന്നു ആധാരമെഴുത്ത് നടത്തിയിരുന്നത്. കൊച്ചച്ഛനെ സഹായിക്കാനായി ദിവസവും രാവിലെ വിഷ്ണു ഓഫീസിലെത്തും. ആ പരിചയത്തില്‍ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുമായി സൗഹൃദത്തിലായി. പിന്നീട് ഓഫീസലെ പ്രധാന കാര്യക്കാരന്‍. അങ്ങനെ ജീവനക്കാരനെ പോലെ വിഷ്ണുമാറി.
രണ്ട് ഓഫീസ് അസിസ്റ്റന്റുമാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ട്രഷറിയില്‍ പോയാല്‍ രണ്ടാമന്‍ സബ് രജിസ്ട്രാറെ സഹായിക്കാനായി ബഞ്ചില്‍ വേണം. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരുടെ ഫോട്ടോയും ഐ.ഡി കാര്‍ഡും രേഖകളും ഒത്തുനോക്കലും രജിസ്‌ട്രേഷന്‍ ഫീസ് എണ്ണി തിട്ടപ്പെടുത്തലും ആധാരത്തില്‍ വിരലടയാളം പതിക്കലുമൊക്കെയാണ് രണ്ടാമന്റെ പണി. പതുക്കെ ഈ പണി വിഷ്ണുവിന്റേതായി. അര്‍ക്കും എന്തു സഹായവും ചെയ്യും. അങ്ങനെ ഓഫീസിലെ ഒരു സ്റ്റാഫ് തന്നെയായി വിഷ്ണു മാറി. വിഷ്ണുവില്ലാത്ത ഒരു ദിവസത്തെ കുറിച്ച ചിന്തിക്കാനാവുകുയുമിില്ല.
ഇതിനിടെ ആധാരമെഴുത്ത് ലൈസന്‍സിയോ വെണ്ടറോ അല്ലാത്ത ഒരാളെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കസേരയിട്ട് ഇരുത്തിയത് തിരുവല്ലത്തെ മുതിര്‍ന്ന ആധാരമെഴുത്തുകാര്‍ ചോദ്യം ചെയ്തു. സ്ഥലം മാറിപ്പോയ വനിതാ സബ് രജിസ്ട്രാറുടെ കാലത്താണ് ട്രഷറി ഇടപാടുകള്‍ക്ക് വിഷ്ണുവിനെ ആദ്യം നിയോഗിച്ചത്. എഴുത്തിന്റെയും ഫീസടവിന്റെയും തോത് അനുസരിച്ച് ഓരോ ദിവസവും ട്രഷറിയില്‍ ഒടുക്കേണ്ട തുക വ്യത്യസ്തമായിരിക്കും. ചില ദിവസം ഒരുലക്ഷത്തില്‍ താഴെയാണ് തുകയെങ്കില്‍ ചിലപ്പോള്‍ ഇത് മൂന്നും നാലും ലക്ഷം രൂപവരെയുണ്ടാകും. ഇതെല്ലാം വിഷ്ണു കൈകാര്യം ചെയ്യാന്‍ തുടങ്ങി. തുടക്കത്തില്‍ കൃത്യമായി പണം ട്രഷറിയിലൊടുക്കി രസീത് ജീവനക്കാര്‍ക്ക് കൈമാറിയിരുന്ന വിഷ്ണുവിനെ ജീവനക്കാര്‍ അതിയായി വിശ്വസിച്ചു. ട്രഷറിയില്‍ പണം ഒടുക്കുന്ന രസീതുകള്‍ ജീവനക്കാര്‍ പരിശോധിക്കാന്‍ മെനക്കെടുന്നില്ലെന്ന് മനസിലാക്കി വിഷ്ണു തട്ടിപ്പിന് തുടക്കമിട്ടു.
ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു ഇത്. പണം ഒടുക്കുമ്പോള്‍ പേയ്‌മെന്റ് സഌപ്പില്‍ പതിക്കുന്ന വിഴിഞ്ഞം എസ്.ബി.ടിയുടെ സീല്‍ വ്യാജമായി നിര്‍മ്മിച്ചു. ഇതുപയോഗിച്ച് ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് വിഷ്ണു തട്ടിപ്പിന്റെ ആദ്യപരീക്ഷണം നടത്തിയത്. വിഴിഞ്ഞം സബ് ട്രഷറിയിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടില്‍ പണം ഒടുക്കാതെ ബാങ്കിലെ പേയ് മെന്റ് സഌപ്പില്‍ തുക രേഖപ്പെടുത്തി വ്യാജ സീല്‍ പതിച്ച് പണം അടച്ചെന്ന വ്യാജേന സബ് രജിസ്ട്രാര്‍ക്ക് കൈമാറി. രജിസ്ട്രാര്‍ യാതൊരു സംശയവും കൂടാതെ അത് ഓഫീസിലെ രേഖകളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയതോടെ തുടര്‍ച്ചയായി ലക്ഷങ്ങളുടെ വെട്ടിപ്പ് തുടങ്ങി. സംശയം തോന്നിയതോടെ പരാതിയായി. അങ്ങനെ വിഷ്ണുവിന്റെ കള്ളി പൊളിഞ്ഞു.
മിക്ക ദിവസങ്ങളിലും ചില ജീവനക്കാരുമൊത്ത് മദ്യപാനത്തിനും സല്‍ക്കാരങ്ങള്‍ക്കുമായി ആധാരമെഴുത്ത് ഓഫീസിലും സമീപത്തെ ഒരു ഹോട്ടലിലും വിഷ്ണു തമ്പടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിഷ്ണുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവനക്കാര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിന് പുറത്തേക്ക് നിരന്തരം ടൂറുപോകുന്ന വിഷ്ണു ബംഗളുരുപോലുള്ള മെട്രോ നഗരങ്ങളില്‍ തട്ടിപ്പ് നടത്തിയ പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വിഷ്ണുവിന്റെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സഹായത്തോടെ ശേഖരിച്ച് പണം ചെലവായ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിച്ച പണം കണ്ടെത്താനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (8 minutes ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (16 minutes ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (30 minutes ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (8 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (8 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (9 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (9 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (9 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (11 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (11 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (13 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News