Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇപിയെ കൈവിടാന്‍ പിണറായി ആലോചിക്കുന്നു; കളം മൂപ്പിച്ച് ഗോളടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: വിവാദ നിയമനങ്ങളില്‍ പാര്‍ട്ടിക്കും അതൃപ്തി

09 OCTOBER 2016 02:32 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിവാദത്തിലേക്ക് കൊണ്ടു ചെന്നിട്ട ഇ പി ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായിയുടെ എല്ലാമെല്ലാം. അതുകൊണ്ട് തന്നെ ഇപിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പിണറായിക്ക് കഴിയുന്നതുമില്ല. ഏതായാലും കടുത്ത പ്രതിസന്ധിയിലേക്കാണ് ജയരാജന്‍ നീങ്ങുന്നത്. ഇനിയുണ്ടാകുന്ന ചെറിയ പിഴവ് പോലും മന്ത്രിസ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണവും അഞ്ജു ബോബി ജോര്‍ജിന്റെ രാജിയും സര്‍ക്കാരിന് തലവേദനയായിരുന്നു. അതിന് പിന്നാലെയാണ് ബന്ധുത്വ നിയമന വിവാദം.
.ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലടക്കം പ്രതിഷേധം പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി ജയരാജനെ അതൃപ്തി അറിയിച്ചത്. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെയും ഭാര്യസഹോദരിയായ പി.കെ. ശ്രീമതിയുടെ മകനെയും വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്താണ് നിയമിച്ചത്. ഇരുനിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നാണ് സൂചന. ശാസിച്ച കാര്യം സിപിഐ(എം) നേതൃത്വവും സമ്മതിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍ എന്നിവരുമായി പിണറായി കണ്ണൂരില്‍ ചര്‍ച്ചനടത്തി. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ അവയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, എല്ലാ നിയമനങ്ങളെക്കുറിച്ചും സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നില്ല.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍മാനേജരായി മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതുവരെ ഇക്കാര്യം പാര്‍ട്ടി അറിഞ്ഞിരുന്നില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപി.യുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ (കെ.എസ്.ഐ.ഇ.) എം.ഡി.യായി നിയമിച്ചത്. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് ശ്രീമതി. മുഖ്യമന്ത്രികൂടി നിയമനത്തെ തള്ളിപ്പറഞ്ഞതോെട തീരുമാനം റദ്ദാക്കി കഴിഞ്ഞദിവസം വ്യവസായവകുപ്പ് ഉത്തരവിറക്കി. ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ മക്കള്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനം.
ഇരുവരേയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായും ജനറല്‍ മാനേജരായും നിയമിക്കാനുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അറിവോടെയാണ്. എന്നാല്‍ സംഭവം വിവാദമായതിനാല്‍ എല്ലാ നിയമനങ്ങളും റദ്ദാക്കുമെന്നാണ് സൂചന. വിവാദനിയമനങ്ങളുടെ കാര്യത്തില്‍ എന്തു തുടര്‍നടപടി വേണമെന്നത് 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. അതിനിടെ പറയാനുള്ളവര്‍ മുഴുവന്‍ പറയട്ടെ, അതിനുശേഷം പ്രതികരിക്കാമെന്നാണ് ജയരാജന്റെ മറുപടി. വ്യവസായ വകുപ്പിനെക്കുറിച്ചും ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാംവരട്ടെ, എന്നിട്ട് മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.
പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എല്ലാമെല്ലാമായി. അതുകൊണ്ട് കൂടിയാണ് പിണറായി മന്ത്രിസഭയില്‍ അതിസുപ്രധാനമായ വ്യവസായ വകുപ്പ് പിണറായി നല്‍കിയത്. അഴിമതി മുക്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആകെ വകുപ്പിനെ ജയരാജന്‍ കുളമാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ വലംകൈയായ ജയരാജനെ കൈവിടാന്‍ പിണറായിക്ക് ഇനിയും മനസ്സ് വരുന്നുമില്ല
അതിനിടെ, ജയരാജന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. നഗ്‌നമായ അഴിമതിയാണിത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജയരാജന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചുകളഇഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends