Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഇപിയെ കൈവിടാന്‍ പിണറായി ആലോചിക്കുന്നു; കളം മൂപ്പിച്ച് ഗോളടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: വിവാദ നിയമനങ്ങളില്‍ പാര്‍ട്ടിക്കും അതൃപ്തി

09 OCTOBER 2016 02:32 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിവാദത്തിലേക്ക് കൊണ്ടു ചെന്നിട്ട ഇ പി ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായിയുടെ എല്ലാമെല്ലാം. അതുകൊണ്ട് തന്നെ ഇപിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പിണറായിക്ക് കഴിയുന്നതുമില്ല. ഏതായാലും കടുത്ത പ്രതിസന്ധിയിലേക്കാണ് ജയരാജന്‍ നീങ്ങുന്നത്. ഇനിയുണ്ടാകുന്ന ചെറിയ പിഴവ് പോലും മന്ത്രിസ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണവും അഞ്ജു ബോബി ജോര്‍ജിന്റെ രാജിയും സര്‍ക്കാരിന് തലവേദനയായിരുന്നു. അതിന് പിന്നാലെയാണ് ബന്ധുത്വ നിയമന വിവാദം.
.ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലടക്കം പ്രതിഷേധം പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി ജയരാജനെ അതൃപ്തി അറിയിച്ചത്. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെയും ഭാര്യസഹോദരിയായ പി.കെ. ശ്രീമതിയുടെ മകനെയും വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്താണ് നിയമിച്ചത്. ഇരുനിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നാണ് സൂചന. ശാസിച്ച കാര്യം സിപിഐ(എം) നേതൃത്വവും സമ്മതിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍ എന്നിവരുമായി പിണറായി കണ്ണൂരില്‍ ചര്‍ച്ചനടത്തി. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ അവയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, എല്ലാ നിയമനങ്ങളെക്കുറിച്ചും സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നില്ല.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍മാനേജരായി മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതുവരെ ഇക്കാര്യം പാര്‍ട്ടി അറിഞ്ഞിരുന്നില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപി.യുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ (കെ.എസ്.ഐ.ഇ.) എം.ഡി.യായി നിയമിച്ചത്. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് ശ്രീമതി. മുഖ്യമന്ത്രികൂടി നിയമനത്തെ തള്ളിപ്പറഞ്ഞതോെട തീരുമാനം റദ്ദാക്കി കഴിഞ്ഞദിവസം വ്യവസായവകുപ്പ് ഉത്തരവിറക്കി. ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ മക്കള്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനം.
ഇരുവരേയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായും ജനറല്‍ മാനേജരായും നിയമിക്കാനുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അറിവോടെയാണ്. എന്നാല്‍ സംഭവം വിവാദമായതിനാല്‍ എല്ലാ നിയമനങ്ങളും റദ്ദാക്കുമെന്നാണ് സൂചന. വിവാദനിയമനങ്ങളുടെ കാര്യത്തില്‍ എന്തു തുടര്‍നടപടി വേണമെന്നത് 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. അതിനിടെ പറയാനുള്ളവര്‍ മുഴുവന്‍ പറയട്ടെ, അതിനുശേഷം പ്രതികരിക്കാമെന്നാണ് ജയരാജന്റെ മറുപടി. വ്യവസായ വകുപ്പിനെക്കുറിച്ചും ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാംവരട്ടെ, എന്നിട്ട് മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.
പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എല്ലാമെല്ലാമായി. അതുകൊണ്ട് കൂടിയാണ് പിണറായി മന്ത്രിസഭയില്‍ അതിസുപ്രധാനമായ വ്യവസായ വകുപ്പ് പിണറായി നല്‍കിയത്. അഴിമതി മുക്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആകെ വകുപ്പിനെ ജയരാജന്‍ കുളമാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ വലംകൈയായ ജയരാജനെ കൈവിടാന്‍ പിണറായിക്ക് ഇനിയും മനസ്സ് വരുന്നുമില്ല
അതിനിടെ, ജയരാജന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. നഗ്‌നമായ അഴിമതിയാണിത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജയരാജന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചുകളഇഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (5 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (6 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (9 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (9 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (10 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (12 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (12 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (12 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends