Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ചുമപ്പ്കാര്‍ഡുമായി തോമസ് ഐസക്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കോടികളുടെ അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി

16 OCTOBER 2016 07:22 PM IST
മലയാളി വാര്‍ത്ത

കൂടുതുറന്നുവിട്ട തത്തയാണ് കൂട്ടിവലാക്കാല്‍ തോമസ് ഐസകിന്റെ ധനകാര്യവകുപ്പ്. വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം . പോര്‍ട്ട് ട്രസ്റ്റ് ഡയറക്ടരായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക് ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ ധനകാര്യപരിശോധനാ വിഭാഗം ജേക്കബ് തോമസിനെതിരെ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത് . എന്നാല്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട് മരവിപ്പിക്കാനാണ് സാധ്യത.

ധനമന്ത്രി തോമസ് ഐസക്കിന്റെ അനുമതിയോടെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോമസ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് മേധാവിയായിരിക്കെ ഡയറക്ടറുടെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടാണ് നടന്നത്. അനുവാദം വാങ്ങാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാല്‍ നഗരസഭയ്ക്ക് ഭീമമായ നികുതി നല്‍കേണ്ടിവരുന്നു. ഇതുവരെ തുറമുഖ കാര്യാലയത്തിന് വൈദ്യൂതി കണക്ഷനും അംഗീകൃത നമ്പരും ലഭിച്ചിട്ടില്ല.
ഈ ഇനത്തില്‍ സര്‍ക്കാരിന് 52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തുറമുഖ വകുപ്പിന്റെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ വന്‍സാമ്പത്തിക നഷ്ടമാണുണ്ടയത്. വലിയതുറയിലെ തുറമുഖവകുപ്പിന്റെ ആസ്ഥാനം മുതല്‍ ബേപ്പൂര്‍ വരെയുള്ള 15 ഓഫീസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ വലിയതുറയിലെ ഓഫീസിലെ സോളാര്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തുറമുഖ വകുപ്പ് എസ്റ്റിമേറ്റിട്ടതിലും 275 ശതമാനം കൂടുതലാണ് ജേക്കബ് തോമസ് ചെലവഴിച്ചത്.
2013-14 കാലത്ത് 2.10 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് തുറമുഖ വകുപ്പ് തയ്യാറാക്കിയത്. എന്നാല്‍, 5.84 കോടി ചെലവിട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് അനെര്‍ട്ടാണെന്നിരിക്കെ, അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം ലഭിക്കാതെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അനെര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, തുറമുഖ വകുപ്പ് അതിന് തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്നതിന് സിഡ്‌കോയ്ക്കും കെല്‍ട്രോണിനും കരാര്‍ നല്‍കുന്നതിന് വേണ്ടി ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത കെല്‍ട്രോണിനും സിഡ്‌കോയ്ക്കും കരാര്‍ നല്‍കിയതിന് ജേക്കബ് തോമസിനെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആറുകോടി മുടക്കിയ പദ്ധതിയില്‍ 600 രൂപ മാത്രമാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ലക്ഷത്തിന് മുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനകാര്യവിഭാഗത്തിന്റെയും ഐ.ടി വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ ജേക്കബ് തോമസ് അനധികൃതമായി ഉപകരണങ്ങള്‍ വാങ്ങിയത്. വിവിധ ഓഫീസുകളിലേക്കായി 54.28 ലക്ഷം രൂപയുടെ ലാപ്‌ടോപും കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുകയും ചെയ്തു. ഇത് ഗൗരവമേറിയ വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയതുറയിലെ തുറമുഖ ആസ്ഥാന കാര്യാലയത്തിനായി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, ആലുവയില്‍നിന്നും സ്റ്റീല്‍ ഫര്‍ണീച്ചര്‍ വാങ്ങിയതിലും സാമ്പത്തികമായി നഷ്ടവും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തില്‍നിന്നുമാണ് ഇത് വാങ്ങിയത്. ടെണ്ടറില്ലാതെ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള കത്തും സര്‍ക്കാരിന് നല്‍കി. ഇക്കാര്യത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവുണ്ടായത്.
ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ ടെണ്ടര്‍ നടപടികളിലൂടെ വാങ്ങിയിരുന്നുവെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമായിരുന്നു. ഇതുസംബന്ധിച്ച് 2013ലെ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഉറപ്പാക്കുന്നതില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് പരാജയപ്പെട്ടു. തുറമുഖ വകുപ്പ് ആസ്ഥാനത്തേക്ക് ഓഡിയോ വിഷ്വല്‍, ഡൈവിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിന് മതിയായ സമയം നല്‍കിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഇക്കാര്യത്തില്‍ ലംഘിച്ചു. ക്രമവിരുദ്ധമായ നടപടിയാണിതെന്നും ധനകാര്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാര്യക്ഷമമായ ഉപകരണങ്ങള്‍ ജേക്കബ് തോമസ് ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍, നീണ്ടക്കര എന്നിവിടങ്ങളിലെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സേവനദാതാവായിട്ടും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണം ഏല്‍പ്പിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മ്മാണ ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലം തുറമുഖത്ത് ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ സ്ഥാപിച്ചത് ആധികാരികമായ പഠനങ്ങള്‍ നടത്താതെയാണ്. അഴീക്കലിലെ കോട്ടേഴ്‌സ് നിര്‍മ്മാണത്തിലും സാങ്കേതികമായി അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയത്. ധനകാര്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ല.തീരദേശത്ത് നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന് പരിസ്ഥിതി ആഘാതപഠനവും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവില കുറഞ്ഞു  (2 minutes ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (21 minutes ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (43 minutes ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (1 hour ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (1 hour ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (2 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (2 hours ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (2 hours ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (3 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (10 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (11 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (11 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (11 hours ago)

Malayali Vartha Recommends