Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പെന്‍ഡ്രൈവും കത്തും കേസിനെ വഴിതെറ്റിക്കാന്‍ ഉപേക്ഷിച്ചത്, സ്‌ഫോടനത്തിന്റെ  പിന്നിലെ ലക്ഷ്യം കളക്ടര്‍ ഷൈനാമോള്‍, കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ വരുന്നു

02 NOVEMBER 2016 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

മലപ്പുറം കളക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണമെന്ന് അന്വേഷണസംഘം.കളക്ടറേറ്റില്‍ നടത്തിയ സ്‌ഫോടനത്തിന്റെ പിന്നില്‍ ബേസ് മൂവ്മെന്റിന്റെ പേരില്‍ ഒരു പൊതി കണ്ടെടുത്തതും, ഉപേക്ഷിച്ച പെന്‍ഡ്രൈവും കത്തും കേസിനെ വഴി തിരിക്കാന്‍ സ്‌ഫോടനം നടത്തിയവര്‍ ഉപേക്ഷിച്ചതെന്നു കരുതുന്നു. കൊല്ലം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് നിഗമനം. കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടക്കുമ്പോള്‍ കളക്ടറായിരുന്ന ഷൈനാമോള്‍ തന്നെയാണ് മലപ്പുറത്ത് സ്‌ഫോടനം നടക്കുമ്പോള്‍ എന്നത് ശ്രദ്ധേയമാണ്. കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി ഉള്‍പ്പടെ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും. പൊലീസ് അന്വേഷണം ആരംഭിച്ചതായും ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനാകില്ലെന്നും ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു അതീവഗൗരവ സ്വഭാവത്തോടെയാണ് മലപ്പുറം കേസ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

സ്ഫോടനം നടന്ന കാറിന് സമീപത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം എങ്കിലും പദ്ധതി പ്രകാരം ഉപേക്ഷിച്ചതിനാല്‍ തന്നെ പെന്‍ഡ്രൈവില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാനിടയില്ല എന്ന് വേണം കരുതാന്‍. ആന്ധ്ര ചിറ്റൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന് ശേഷവും സംഘടനയുടെ പേരില്‍ സംഭവ സ്ഥലത്ത് നിന്നും പൊലീസിന് കത്ത് ലഭിച്ചിരുന്നു. അതിനാലാണ് സ്‌ഫോടനത്തിന് പിന്നില്‍ ബേസ് മൂവ്‌മെന്റ് ആണെന്ന് അന്വേഷണ സംഘം കരുതുന്നത്. യുപിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖാലാക്കിനെ കുറിച്ചാണ് ലഭിച്ച പെട്ടിയിലെ ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ പറയുന്നത്. അഖ്ലാക്കിന്റെ കൊലപാതകം കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്നു ലഘുലേഖയില്‍ പറയുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അല്‍ ഖായിദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്.

എന്നാല്‍ അന്വേഷണ സംഘം സ്ഫോടനത്തിന് പിന്നില് അല്‍ ഖ്വെയ്ദയുടെ ഇന്ത്യന്‍ രൂപമായ ബേസ് മൂവ്മെന്റ് ആണെന്നാണ് പ്രാഥമീക നിഗമനത്തില്‍ എത്തിയത്. കേസിന്റെ അന്വേഷണത്തിനായി എന്‍ഐഎ സംഘം ഇന്ന് ജില്ലയിലെത്തും. 2014ല്‍ രൂപംകൊണ്ട ജമാത്ത് ഖ്വായിദത്ത് അല്‍ജിഹാദ് ഫി ഷിഭി അല്‍ഖറാത്ത് അല്‍ഹിന്ത്യ എന്നാണ് സംഘടനയുടെ ശരിക്കുളള പേര്. ഇതില്‍ നിന്നാണ് ബേസ് മൂവ്മെന്റ് എന്ന പേര് രൂപം കൊളളുന്നത്.അല്‍ഉമ എന്ന സംഘടനയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. 2015 മുതല്‍ രാജ്യത്തിന്റെ വിവിധ സ്ഫോടനങ്ങള്‍ ശ്രമം നടത്തി വരുന്ന സംഘടനയാണ് ബേസ് മൂവ്മെന്റ്. ഇവരുടെ പേരിലാണ് പൊതി കണ്ടെത്തിയത്. 2105 ല്‍ കര്‍ണാടകയിലെ ആഭ്യന്തര മന്ത്രിയ്ക്ക് നേരെ ഭീഷണിയുയര്‍ത്തിയതും ഇതേ സംഘടനയാണ്. കൊല്ലം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഈ സംഘമാണെന്നാണ് നിഗമനം.

പ്രഷര്‍കുക്കറില്‍ വെടിമരുന്നു നിറച്ച് ടൈമര്‍ ഉപയോഗിച്ചു നടത്തിയ സ്‌ഫോടനമാണു മലപ്പുറത്തേതെന്നാണ് ഫൊറന്‍സിക് നിഗമനം. പല കഷണങ്ങളായി ചിതറിയ പ്രഷര്‍ കുക്കറിന്റെ ഭാഗങ്ങളും, ബാറ്ററിയുടെയും സര്‍ക്യൂട്ടിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പിന്‍ഭാഗത്ത് നിലത്ത് അല്‍പ്പം ഉള്ളിലേക്ക് സ്‌ഫോടകവസ്തു നീക്കി വച്ച ശേഷം പൊട്ടിക്കുകയായിരുന്നെന്നാണ് അനുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends