SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വഴിതുറന്നത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന കൊടിയ കെടുകാര്യസ്ഥതയെ കുറിച്ച്. കോര്‍പറേഷനുകളുടെ ഉടമസ്ഥതയിലുള്ളതടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലുമാണ്. സാധാരണക്കാരില്‍ നിന്നുപോലും നികുതി പിരിവില്‍ വര്‍ഷാവഷം അഞ്ചുശതമാനം വര്‍ധനവ് വാങ്ങുന്ന തദ്ദേശ വകുപ്പ് ഇക്കാര്യത്തില്‍ കണ്ണടക്കുകയാണെന്നാണ് ഈ വിവാദത്തിന്റ ബാക്കിപത്രമായി വ്യക്തമാകുന്നകാര്യം.
മാറി മാറി വരുന്ന ഭരണസമിതികള്‍ക്ക് മുന്നില്‍ ഇതുസംബന്ധിച്ച ഫയലുകള്‍ അജണ്ടയായി എത്താറുണ്ടെങ്കിലും ഒന്നും പരിഗണിക്കാതെ മാറ്റുന്നതും പതിവാണ്. എം.എല്‍.എ വി.കെ. പ്രശാന്തും കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മില്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലെ മുറിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് ചട്ടലംഘനങ്ങള്‍ പുറത്തേക്ക് വരാന്‍ കാരണമായത്.
വാടകകള്‍ പലതും കാലോചിതമായി പരിഷ്‌കരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാറില്ല. 'പാട്ടക്കരാര്‍' പോലെ തുച്ചമായ തുകക്കാണ് പലരും കൈക്കലാക്കിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടങ്ങള്‍ പലതും 10,000 രൂപക്ക് മുകളില്‍ വാടക നല്‍കുമ്പോള്‍ കോര്‍പറേഷനുകള്‍ക്ക് കീഴിലെ കെട്ടിടങ്ങള്‍ 800നും 1000ത്തിനുമൊക്കെയാണ് പലരും സ്വന്തമാക്കിയിരിക്കുന്നത്. ഏതോകാലത്തെ കരാര്‍പ്രകാരം കടകളും മറ്റ് മുറികളും വാടകക്ക് എടുത്ത ശേഷം മറ്റ് ആളുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നവരും ഉണ്ടെന്ന വിവരവും പുറത്തുവരുന്നു.
ഇതെല്ലാം പരിശോധിക്കുമെന്നാഎന്നാല്‍ പലരും ഇത് പുതുക്കുന്നില്ല. മറ്റുചിലര്‍ പുതുക്കുന്നുണ്ടെങ്കിലും വര്‍ധനയില്ല. 20 വര്‍ഷത്തിലേറെയായി തുച്ഛമായ തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി കോര്‍പറേഷന്റെ വരുമാനത്തില്‍ വര്‍ധന വരുത്താനുള്ള നടപടികള്‍ക്ക് തുടക്കമിടാനാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ നീക്കം.
https://www.facebook.com/Malayalivartha


























