Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ ആര്? സി.പി.എമ്മില്‍ തര്‍ക്കം മുറുകുന്നു, ടി.എം.തോമസ് ഐസക്കിനോടും എകെ ബാലനോടും അകലം പാലിച്ച് മുഖ്യന്‍

04 NOVEMBER 2016 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണെന്ന ചോദ്യം മന്ത്രിസഭയിലും സിപിഎമ്മിലും വീണ്ടും കലഹം ഉയര്‍ത്തുന്നു. രണ്ടാമനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലഹം മുത്തതോടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ മന്ത്രിമാര്‍ തമ്മില്‍ വടംവലി ശക്തമാണ്. രണ്ടാമന്‍ ആരെന്നത് പിന്തുണയ്ക്കാതെ കോടിയേരിയും മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമുണ്ട്. എന്നാല്‍ ബേബിയെ കൂട്ട് പിടിച്ച് സിപിഎമ്മില്‍ മൂന്നാമതൊരു ഗ്രൂപ്പ് ഉയര്‍ന്ന് വരുന്നുണ്ട്.
കഴിഞ്ഞയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി മന്ത്രി ജി.സുധാകരന്‍ മറുപടി പറഞ്ഞതോടെയാണ് രണ്ടാമന്‍ വിഷയം വീണ്ടും സജീവമായത്. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്താണ് മന്ത്രി ബാലന്റെ ഇരിപ്പിടം. ഇ.പി.ജയരാജന്‍ രാജിവയ്ക്കുംമുമ്പ് അദ്ദേഹത്തിനായിരുന്നു ആ സീറ്റ്. മന്ത്രിസഭയിലെ രണ്ടാമനായിരിക്കും പൊതുവേ ആ സീറ്റില്‍ ഇരിക്കുക. 
എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയാന്‍ ചുമതലപ്പെടുത്തിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ്. ചോദ്യോത്തരവേളയിലെ സബ്മിഷനും അദ്ദേഹം മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്‍കി. ഇക്കാര്യം പി.ടി.തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഗൗരവമാക്കേണ്ടെതില്ലെന്നും മുഖ്യമന്ത്രി ചുമതലപ്പെടുത്തുന്ന ആര്‍ക്കും അദ്ദേഹത്തിനുവേണ്ടി മറുപടി നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പാര്‍ട്ടി തലത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ് ജി.സുധാകരന്‍. എ.കെ.ബാലനാകട്ടെ കേന്ദ്രകമ്മിറ്റി അംഗവും.കേന്ദ്രകമ്മിറ്റി അംഗമായ ടി.എം.തോമസ് ഐസക്ക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍ എന്നിവരും പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരാണ്. ഇവരെയെല്ലാം അവഗണിച്ചാണ് ജി.സുധാകരനെ മറുപടി പറയാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമന്‍ എ.കെ.ബാലന്‍ അല്ലെന്ന് വ്യക്തമായി. 
മന്ത്രിമാര്‍ തമ്മിലെ പടലപിണക്കങ്ങളും പാര്‍ട്ടിയിലെ ഭിന്നതയുമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി തയ്യാറായതെന്നാണ് സൂചന. മന്ത്രി എ.കെ.ബാലന്റെയും ടി.എം.തോമസ് ഐസക്കിന്റെയും പല നിലപാടുകളിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി ജി.സുധാകരനെ മറുപടി പറയാന്‍ മുഖ്യമന്ത്രി നിയോഗിച്ചത്. എ.കെ.ബാലനോടുള്ള മുഖ്യമന്ത്രിയുടെ അതൃപ്തി അദ്ദേഹം പരസ്യമാക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ നിയമസഭയില്‍ എ.കെ.ബാലന്‍ നല്‍കിയ മറുപടി മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയിരുന്നു. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് നേരിട്ട് നിയമനം നല്‍കി അവരെ സ്ഥിരപ്പെടുത്തുമെന്നാണ് ബാലന്‍ പറഞ്ഞത്. ഇതാണ് മുഖ്യമന്ത്രി തിരുത്തിയത്. ഈ അവസരത്തില്‍ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇ.പി.ജയരാജന്‍ രാജി വച്ചപ്പോള്‍ വ്യവസായ വകുപ്പിന്റെ അധികചുമതല എ.കെ.ബാലന് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിും വകുപ്പ് കൈവശം വയ്ക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. നിയമസഭയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ചുമതല ജി.സുധാകരനെ ഏല്‍പ്പിച്ചതോടെ എ.കെ.ബാലനെക്കാള്‍ വിശ്വാസം ജി.സുധാകരനോടാണെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ് ചെയ്തത്. ചുരുക്കത്തില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എ.കെ.ബാലനല്ലെന്ന് ഇതോടെ വ്യക്തമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends