Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'ജോലിക്കു വന്നാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ! പുറത്തിറങ്ങാതെ ഞാന്‍ വീട്ടിലിരിക്കുന്നു'

04 APRIL 2017 05:47 PM IST
മലയാളി വാര്‍ത്ത

എസ്എഫ്‌ഐക്കാരുടെ വധഭീഷണി നേരിടുന്ന കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയുടെ വാക്കുകള്‍. ജോലിക്കു പ്രവേശിച്ചാല്‍ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. ജീവനില്‍ കൊതിയുള്ളതിനാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയാണിരിപ്പ്. വധഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കം ബന്ധപ്പെട്ട എല്ലാവര്‍ക്കും പരാതി നല്‍കി. ഒരു അധ്യാപിക എന്ന പരിഗണനപോലും സര്‍ക്കാര്‍ എന്നോടു കാട്ടിയില്ല '. സര്‍ക്കാരും പൊലീസും നീതി നിഷേധിച്ചതോടെ സഹായം അഭ്യര്‍ഥിച്ചു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ അധ്യാപിക. വിജയലക്ഷ്മിയുടെ വാക്കുകളിലൂടെ മാര്‍ച്ച് 30, എന്റെ ജീവിതത്തിലെ കറുത്തദിനം. സര്‍വകലാശാല കലോത്സവത്തിന്റെ അവസാന ഗഡുവായ ഏഴുലക്ഷം രൂപ ചട്ടവിരുദ്ധമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റംഗം എ.എ.റഹീമിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ സംഘത്തില്‍ നിന്നുണ്ടായ മാനസിക പീഡനം ഒരിക്കലും മറക്കാനാകില്ല.
ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെയായിരുന്നു അവരുടെ പീഡനം. തീവ്രവാദികള്‍പോലും ചിലപ്പോള്‍ മനസ്സലിവു കാട്ടും, എന്നാല്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞിട്ടുപോലും ഇവരുടെ മനസ്സലിഞ്ഞില്ല. 'ഡയറക്ടര്‍ എന്നു വച്ചാല്‍ വെറും ശിപ്പായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല തീര്‍ത്തുകളയും കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ടു തന്നേക്കണം അല്ലെങ്കില്‍ ശവമായിട്ടെ പുറത്തുപോകൂ, ഇനി ഈ പരിസരത്തു കണ്ടാല്‍ കൊന്നുകളയും' ഇതായിരുന്നു സിന്‍ഡിക്കറ്റംഗത്തിന്റെ വാക്കുകള്‍. ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന തന്നെ ശാരീരികമായും അവര്‍ കൈകാര്യം ചെയ്തു. തനിക്കു ചുറ്റും നിന്ന പെണ്‍കുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പിന്നെ പേനകൊണ്ടു മുതുകില്‍ കുത്തി വേദനിപ്പിച്ചു. ഒടുക്കം വനിതാ കൗണ്‍സിലറുടെ വകയായിരുന്നു പീഡനം. തുടര്‍ന്നു തന്നെയും വിസിയെയും ചേര്‍ത്തുള്ള അവിഹിതമാരോപിച്ചും ഇവര്‍ മാനസികമായി ഉപദ്രവിച്ചു. യൂണിയന്‍ ചെയര്‍പഴ്‌സന്‍ അഷിതയായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. ഈ കുട്ടി തന്റെ മുഖത്തു നോക്കി പല തവണ തെറിവിളിച്ചു. ശേഷം സ്ത്രീത്വത്തെ അപമാനിക്കും രീതിയില്‍ മണിക്കൂറുകളോളം അധിക്ഷേപിച്ചു. സഹതാപം തോന്നി എന്നെ രക്ഷിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും എസ്എഫ്‌ഐക്കാര്‍ വിരട്ടിയോടിച്ചു. സഹായിക്കാനെത്തിയ പൊലീസുകാരല്ലാം റഹീമിന്റെ വിരട്ടല്‍ ഭയന്നു പിന്‍മാറി. തുടര്‍ന്നു വിസിയെയും തന്നെയും ചേര്‍ത്ത് അവിഹിത ആരോപണം റഹീം വീണ്ടും ചര്‍ച്ചയാക്കി. പലതവണ അദ്ദേഹം അതുപറഞ്ഞ് അധിക്ഷേപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിസിയെ ഒഴിവാക്കിയതു ശരിയല്ലെന്നു ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതായിരുന്നു അവിഹിത ആരോപണങ്ങള്‍ക്കു കാരണം. ഒടുവില്‍ ഇവിടേക്കു മുന്‍ എംഎല്‍എ ശിവന്‍കുട്ടി കടന്നുവന്നു. ഈസമയം ഇവിടെ അവിഹിതമാണു സഖാവേ എന്ന് എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ചട്ടപ്രകാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
ഇതിന്റെ വൈരാഗ്യമാണ് എസ്എഫ്‌ഐക്കാര്‍ക്ക്. കഴിഞ്ഞവര്‍ഷം തനിക്കെതിരെ ഇവര്‍ പോസ്റ്റര്‍ പതിച്ചു. പിന്നീട് ഓഫിസിലെ ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു. എന്നിട്ടും ഞാന്‍ പിന്‍വാങ്ങില്ലെന്നു കണ്ടതോടെയാണു കൊല്ലുമെന്ന ഭീഷണി. വിസിയെ ഉപരോധിക്കുക മാത്രമായിരുന്നില്ല അവര്‍ ലക്ഷ്യമിട്ടത്. എന്നെ ആക്രമിക്കാനും പദ്ധതിയിട്ടു. വളരെ ആസൂത്രിതമായിട്ടായിരുന്നു നീക്കം. ഈ വിവരം എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ഥിയാണു തന്നോടു പറഞ്ഞതെന്നും വിജയലക്ഷ്മി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (44 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (50 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends