Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

കാൽവിരലുകൾക്കിടയിൽ പേന ചേര്‍ത്തുവച്ച് പരീക്ഷയെഴുതി തിളക്കവിജയം നേടി കണ്‍മണി

06 MAY 2017 03:37 PM IST
മലയാളി വാര്‍ത്ത

പരിമിതികളെ അതിജീവിച്ച് ഈ കൊച്ചുമിടുക്കി നേടിയത് അടിപൊളി വിജയം. താമരക്കുളം വിവിഎച്ച്എസ്എസിലെ ക്ലാസ് മുറിയില്‍ കാലിലെ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച് പത്താംതരം പരീക്ഷയെഴുതിയ കണ്‍മണിയെന്ന കൊച്ചുമിടുക്കിയാണ് നാടിന്റെ അഭിമാനമാകുന്നത്. 9 എ പ്ലസ്. ഒന്നിന് ബി പ്ലസും. അങ്ങനെ പത്താംതരത്തില്‍ ഉന്നത വിജയം നേടുകയാണ് മാവേലിക്കരയുടെ കണ്‍മണി.

വടിവൊത്ത കാലക്ഷരങ്ങള്‍കൊണ്ട് മൂന്നുഭാഷകളില്‍ മറ്റുള്ളവരേക്കാള്‍ അനായാസം എഴുതാന്‍ അവള്‍ക്കിന്നു കഴിയുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഈ സമയത്തും ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും അവള്‍ വേണ്ടെന്നുവച്ചു. ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ, ഹെലന്‍ കെല്ലറുടെ അതിസാഹസികത, തുടങ്ങി നൂറിലധികം പുസ്തകങ്ങളാണ് കണ്‍മണിയുടെ കരുത്ത്. കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതിനും, വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനും കഴിയും.മൊബൈല്‍ ഫോണിലൂടെ സോഷ്യല്‍ മീഡയിയിലും സജീവം. ഈ മിടുക്കിയുടെ പത്താംതരത്തിലെ നേട്ടത്തില്‍ മാവേലിക്കരയും ആവേശത്തിലാണ്.

മാവേലിക്കര തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകള്‍ അങ്ങനെ വീണ്ടും താരമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദ്യത്തെ കണ്‍മണി പിറന്നത്. ഇരു കൈകളുമില്ലാത്ത വളര്‍ച്ചയെത്താത്ത കാലുകളോടുകൂടിയ ഒരു പെണ്‍കുഞ്ഞ്. പിന്നെ അവള്‍ക്ക് വേണ്ടിയുള്ളതായി ശശി കുമാറിന്റേയും രേഖയുടേയും ജീവിതം. മകള്‍ക്ക് ശാരീരിക പരിമിതിയുണ്ടെന്ന് രേഖ ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്റെ പരിമിതികള്‍ മറ്റുള്ളവരുടെ സഹതാപമായി മാറാന്‍ കണ്‍മണിയും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ സ്‌കൂളിലും കണ്‍മണി മിടുക്കിയായി. പാട്ടിലെ കലയിലുമെല്ലാം പ്രതിഭകാട്ടി.

കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുവാന്‍ അമ്മ പരിശീലിപ്പിച്ചു. ദൈനംദിന കാര്യങ്ങള്‍ക്കായി മകള്‍ ആരുടെയെങ്കിലും സഹായം തേടാതെ മുന്നോട്ട് പോയി. കണ്ണെഴുതുന്നതിനും, തലമുടി ചീകുന്നതിനും, പൊട്ടു തൊടുന്നതിനും അവള്‍ ആരുടേയും സഹായം തേടിയില്ല. കണ്‍മണിക്ക് അഞ്ചു വയസായപ്പോള്‍ അവളെയും കൂട്ടി ആ അമ്മ പോകാത്ത സ്‌കൂളുകളില്ല. ഭിന്നശേഷിയുള്ള കുട്ടിയെ മറ്റുള്ളവര്‍ക്കൊപ്പം പഠിപ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു അദ്ധ്യാപകരുടെയെല്ലാം മറുപടി.

കണ്‍മണിയെ ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അപ്പോഴും അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. ഈ തീരുമാനത്തിന്റെ വിജയം കൂടിയാണ് പത്താംതരത്തിലെ കണ്‍മണിയുടെ നേട്ടം. അച്ഛന്‍ ശശികുമാറിന് വിദേശത്താണ് ജോലി. അതുകൊണ്ട് തന്നെ എല്ലാ അമ്മ രേഖ നോക്കുന്നു. സഹായത്തിന് അനുജനുമുണ്ട്.

വീടിനടുത്തുള്ള ചെറുപുഷ്പം നേഴ്സറി സ്‌കൂളിലെ ലാലമ്മ ടീച്ചര്‍ കണ്‍മണിയുടെ അദ്ധ്യാപന ചുമതല ഏറ്റെടുത്ത് ആദ്യ ഗുരുവായി. സ്വാധീനമുള്ള ഇടതുകാല്‍ വിരലിലേക്ക് പെന്‍സില്‍ ചേര്‍ത്തുവെച്ചു കൊടുത്ത് സ്ലേറ്റില്‍ ആദ്യ അക്ഷരം എഴുതിപ്പിച്ചത് ലാലമ്മ ടീച്ചറാണ്. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം അഞ്ചാം ക്ലാസ് മുതല്‍ താമരക്കുളം വിവിഎച്ച്എസ്എസില്‍ പഠനം ആരംഭിച്ചു. കലാപരമായി പ്രോല്‍സാഹനം നല്‍കുന്ന വിദ്യാലയമായതിനാല്‍ വീട്ടില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും അവിടെ തന്നെ പഠിക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധിയില്‍ തളരാതെ മുന്നേറുന്ന വിദ്യാര്‍ത്ഥിനിക്ക് പരിപൂര്‍ണ്ണ പിന്തുണയാണ് അദ്ധ്യാപകരില്‍ നിന്നും ലഭിച്ചത്.

സ്‌കൂട്ടറിനും മുന്നില്‍ ബെല്‍റ്റുകൊണ്ട് മുറുക്കി വളരെ പ്രയാസപ്പെട്ടാണ് ആദ്യകാലങ്ങളില്‍ കണ്‍മണിയെ അമ്മ സ്‌കൂളില്‍ എത്തിച്ചിരുന്നത്.സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപികയായ ബിന്ദു ടീച്ചര്‍ സ്വന്തമായി കാര്‍ ഓടിക്കാന്‍ പഠിച്ചതിനും ലൈസന്‍സ് എടുക്കാന്‍ കാരണമായതും ഈ കാഴ്ചയായിരുന്നു. കണ്‍മണിയെ സ്‌കൂളില്‍ കൊണ്ടുവരാനായി കാര്‍ ഓടിക്കാന്‍ പഠിച്ച ടീച്ചര്‍ പിന്നീടങ്ങോട്ട് അവളുടെ സാരഥിയായി. കണ്‍മണിയുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞ തഴക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്വന്തമായി കാര്‍ വാങ്ങി നല്‍കിയത് കണ്‍മണിക്ക് കൂടുതല്‍ സഹായകരമായി മാറി.

പിന്നെ സംഗീത പഠനം. സ്‌കൂളിലെ വീണ ടീച്ചറും, സുഗതന്‍ മാഷും പിന്തുണയുമായെത്തി. വര്‍ക്കല സി എസ് ജയറാം മാസ്റ്ററായിരുന്നു ഗുരു. പത്ത് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന കണ്‍മണി കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്‌കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജലഛായം,എണ്ണഛായം എന്നിവയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി ഈ കൊച്ചു മിടുക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡാടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ച് കണ്‍മണി ശ്രദ്ധേയായിക്കഴിഞ്ഞു.

സംഗീതത്തില്‍ മാത്രമല്ല ചിത്രരചനയിലും സ്വന്തമായി മികവു തെളിയിക്കാന്‍ കണ്‍മണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവളുടെ കാല്‍വിരലുകളാല്‍ പിറന്നു. പ്രകൃതി ദൃശ്യങ്ങളും, ഗ്രാമീണ പശ്ചാത്തലവും, മരങ്ങളും, മലകളും, പക്ഷിമൃഗാദികളുമൊക്കെയും ചിത്ര ശേഖരത്തിലുണ്ട്. ചിത്രരചനയിലെ അസാമാന്യ പാടവം തിരിച്ചറിഞ്ഞ സ്‌കൂളിലെ അദ്ധ്യാപകര്‍ തന്നെയാണ് ശാസ്ത്രീയമായി ചിത്രകല അഭ്യസിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയിലെ പ്രൊഫ. ഉണ്ണികൃഷ്ണന്‍ മാഷിന്റെ ശിഷ്യയാണ് കണ്‍മണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (1 hour ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (1 hour ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (3 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (4 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (5 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (6 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (6 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (6 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (6 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (6 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (6 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (6 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (6 hours ago)

Malayali Vartha Recommends