Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

09 JUNE 2017 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

സൈന്യത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ച് 20 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി ചെട്ടികുളങ്ങര കൈതവടക്കുംമുറി ശ്രീരാഗം വീട്ടില്‍ ഗീതാറാണി (56), ഇവരുടെ സഹായികളായ തൃശൂര്‍ തിരൂര്‍ സ്വദേശി ജോയി (44), ഈഞ്ചയ്ക്കല്‍ സ്വദേശി പ്രകാശ് (50) എന്നിവരാണ് പിടിയിലായത്. എസ്‌ജെഡി ജില്ലാ കമ്മിറ്റി അംഗമാണ് പ്രകാശ്.

സംഘത്തിലെ പ്രധാനി കേണല്‍ എന്ന സന്തോഷും മറ്റ് രണ്ട് പ്രതികളും നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഗീതാറാണിയെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂര്‍ അയ്യന്തോളിലെ പൂങ്കുന്നത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവരില്‍നിന്ന് റെയില്‍വേയുടെയും വിവിധ ബാങ്കുകളുടെയും വ്യാജരേഖകളും നിരവധി പേരുടെ ബാങ്ക് അക്കൌണ്ട് നമ്പരും കണ്ടെടുത്തിട്ടുണ്ട്.

വെസ്‌റ്റേണ്‍ റെയില്‍വേയിലും ഫെഡറല്‍ ബാങ്കിലും സാംബിയയിലെ സിമന്റ് കമ്പനിയിലും ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. റെയില്‍വേയില്‍ ജോലിക്ക് എട്ട് ലക്ഷവും ഫെഡറല്‍ ബാങ്കില്‍ മൂന്ന് ലക്ഷവും സാംബിയയില്‍ ജോലിക്കായി രണ്ട് ലക്ഷവും വീതമാണ് വാങ്ങിയിരുന്നത്. 'നിയമന ഉത്തരവും' നല്‍കിയിരുന്നു. സൌത്ത്‌വെസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സഞ്ജീവ് അഗര്‍വാളിന്റെയും ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ എല്‍ വര്‍ഗീസിന്റെയും ഒപ്പും സ്ഥാപനങ്ങളുടെ ലോഗോയും വ്യാജമായി നിര്‍മിച്ചാണ് ഉത്തരവ് നല്‍കിയിരുന്നത്.

'ഉത്തരവ്' ലഭിച്ച് കാത്തിരിക്കുന്നവരോട് പിന്നീട് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ജോലിക്ക് കയറാനുള്ള ദിവസം മൂന്നോ നാലോ മാസം നീട്ടിവച്ചതായി അറിയിപ്പ് നല്‍കും. പരാതിയുമായി എത്തുന്നവര്‍ക്ക് ചെറിയ തുക തിരികെ നല്‍കും ബാക്കി തുകയ്ക്ക് അവധി പറഞ്ഞ് രക്ഷപ്പെടും. പണം ചോദിച്ച് എത്തുന്നവരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാസംഘവുമുണ്ടായിരുന്നു.

സന്തോഷ്‌കുമാറും കൂട്ടുപ്രതികളായ സഹായമേരിയും മോഹന്‍ ആന്റണിയും ഗീതാറാണിയുടെ തട്ടിപ്പുസംഘത്തിലെയും പ്രധാനികളാണ്. കേരളത്തിന് പുറത്ത് ബംഗളൂരുവിലും മംഗളൂരുവിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സാംബിയയിലെ ഡാന്‍ ഗോട്ട് എന്ന സിമന്റ് കമ്പനിയുടെ പേരിലും ഇവര്‍ കോടികള്‍ കബളിപ്പിച്ചു. ഗീതാറാണിയുടെ ഒരു സഹോദരന്‍ ഇവിടെ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ 2013ല്‍ ഗീതാറാണിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കോഴിക്കോട്, കൊല്ലം, എഴുകോണ്‍, തൃശൂര്‍, കഴക്കൂട്ടം, തമ്പാനൂര്‍, മട്ടന്നൂര്‍, വെള്ളറട, പൊഴിയൂര്‍ തുടങ്ങിയ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇവരുടെ പേരില്‍ 21 കേസ് നിലവിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്.

തട്ടിപ്പു പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. ഗീതാറാണി പലയിടത്തായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നിര്‍ദേശപ്രകാരം ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ സതീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ഗോപന്‍, ഷിബു, ഉഷ, ജിനിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ജോലിതട്ടിപ്പ് കേസില്‍ പിടിയിലായ ഗീതാറാണിയുടെ തട്ടിപ്പുചരിത്രത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കം. ഭര്‍ത്താവിനെ ഇരയാക്കിയായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നിരവധി തട്ടിപ്പാണ് ഇവരും കൂട്ടാളികളും ചേര്‍ന്ന് നടത്തിയത്.

ചവറ സ്വദേശിയായ ഗീതാറാണി ചെട്ടികുളങ്ങര സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായ രാജഗോപാലിനെ വിവാഹം കഴിച്ചാണ് ഇവിടേക്ക് എത്തിയത്. പിന്നീട് അതേസ്‌കൂളില്‍ ക്‌ളര്‍ക്കായി ജോലിയില്‍ കയറി. ഒരു ബന്ധുവില്‍നിന്ന് സ്‌കൂളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം വാങ്ങി. ഉറപ്പിനായി നല്‍കിയത് ഭര്‍ത്താവിന്റെ ചെക്ക്. ഭര്‍ത്താവ് കേസില്‍ പ്രതിയായതോടെ ബന്ധം ഉപേക്ഷിച്ചു. മക്കള്‍ ഭര്‍ത്താവിനൊപ്പം പോയതോടെ ഗീതാറാണി കൊട്ടാരക്കര സ്വദേശി കേണല്‍ സന്തോഷിനൊപ്പം ചേര്‍ന്ന് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തു. ഭര്‍ത്താവില്‍നിന്ന് കൈക്കലാക്കിയ ചെക്കുപയോഗിച്ചുള്ള തട്ടിപ്പും തുടര്‍ന്നു.

തട്ടിപ്പിന് ഇരകളെ കണ്ടെത്താന്‍ തൃശൂര്‍ സ്വദേശി ജോയി, കൈതമുക്ക് സ്വദേശി സഹായമേരി, മോഹന്‍ ആന്റണി എന്നിവരെയും സംഘത്തില്‍ ചേര്‍ത്തു. പണം കൈപ്പറ്റലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒതുക്കിത്തീര്‍ക്കലുമായിരുന്നു എസ്‌ജെഡി നേതാവ് പ്രകാശിന്റെ ചുമതല.

അതോടെ തൃശൂരില്‍ കോമോസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന തട്ടിപ്പുസ്ഥാപനം തുടങ്ങി. കേണല്‍ എന്നറിയപ്പെട്ട സന്തോഷ്‌കുമാര്‍ സൈന്യത്തില്‍ ആളെ ചേര്‍ക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയപ്പോള്‍ റെയില്‍വേ, ബാങ്ക്, വിദേശ ജോലി തട്ടിപ്പുകളായിരുന്നു ഗീതാറാണിയുടെ നേതൃത്വത്തില്‍ നടന്നത്.

ഏതാനും ദിവസംമുമ്പ് സന്തോഷ് പിടിയിലായപ്പോള്‍ മാധ്യമങ്ങളില്‍ ഗീതാറാണിയുടെ പേര് വന്നിരുന്നു. ഇതുകണ്ട് ബന്ധപ്പെട്ടവരോട് അത് താനല്ലെന്നായിരുന്നു മറുപടി. പൊലീസ് ബന്ധപ്പെടുമ്പോള്‍ രണ്ടു ദിവസത്തിനകം സാംബിയക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരകളില്‍ പലരും.

സന്തോഷ്‌കുമാര്‍ പിടിയിലായതോടെ ചില ബാങ്ക് അക്കൌണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് കനറാ ബാങ്കില്‍ പുതിയ അക്കൌണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയത്. കൂടുതല്‍ പേര്‍ പിടിയിലായതോടെ പരമാവധി ആളുകളില്‍ നിന്ന് പണം തട്ടിയ ശേഷം കേരളം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗീതാറാണിയും സംഘവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (57 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends