Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

09 JUNE 2017 09:41 AM IST
മലയാളി വാര്‍ത്ത

സൈന്യത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ച് 20 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി ചെട്ടികുളങ്ങര കൈതവടക്കുംമുറി ശ്രീരാഗം വീട്ടില്‍ ഗീതാറാണി (56), ഇവരുടെ സഹായികളായ തൃശൂര്‍ തിരൂര്‍ സ്വദേശി ജോയി (44), ഈഞ്ചയ്ക്കല്‍ സ്വദേശി പ്രകാശ് (50) എന്നിവരാണ് പിടിയിലായത്. എസ്‌ജെഡി ജില്ലാ കമ്മിറ്റി അംഗമാണ് പ്രകാശ്.

സംഘത്തിലെ പ്രധാനി കേണല്‍ എന്ന സന്തോഷും മറ്റ് രണ്ട് പ്രതികളും നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഗീതാറാണിയെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂര്‍ അയ്യന്തോളിലെ പൂങ്കുന്നത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവരില്‍നിന്ന് റെയില്‍വേയുടെയും വിവിധ ബാങ്കുകളുടെയും വ്യാജരേഖകളും നിരവധി പേരുടെ ബാങ്ക് അക്കൌണ്ട് നമ്പരും കണ്ടെടുത്തിട്ടുണ്ട്.

വെസ്‌റ്റേണ്‍ റെയില്‍വേയിലും ഫെഡറല്‍ ബാങ്കിലും സാംബിയയിലെ സിമന്റ് കമ്പനിയിലും ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. റെയില്‍വേയില്‍ ജോലിക്ക് എട്ട് ലക്ഷവും ഫെഡറല്‍ ബാങ്കില്‍ മൂന്ന് ലക്ഷവും സാംബിയയില്‍ ജോലിക്കായി രണ്ട് ലക്ഷവും വീതമാണ് വാങ്ങിയിരുന്നത്. 'നിയമന ഉത്തരവും' നല്‍കിയിരുന്നു. സൌത്ത്‌വെസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സഞ്ജീവ് അഗര്‍വാളിന്റെയും ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ എല്‍ വര്‍ഗീസിന്റെയും ഒപ്പും സ്ഥാപനങ്ങളുടെ ലോഗോയും വ്യാജമായി നിര്‍മിച്ചാണ് ഉത്തരവ് നല്‍കിയിരുന്നത്.

'ഉത്തരവ്' ലഭിച്ച് കാത്തിരിക്കുന്നവരോട് പിന്നീട് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ജോലിക്ക് കയറാനുള്ള ദിവസം മൂന്നോ നാലോ മാസം നീട്ടിവച്ചതായി അറിയിപ്പ് നല്‍കും. പരാതിയുമായി എത്തുന്നവര്‍ക്ക് ചെറിയ തുക തിരികെ നല്‍കും ബാക്കി തുകയ്ക്ക് അവധി പറഞ്ഞ് രക്ഷപ്പെടും. പണം ചോദിച്ച് എത്തുന്നവരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാസംഘവുമുണ്ടായിരുന്നു.

സന്തോഷ്‌കുമാറും കൂട്ടുപ്രതികളായ സഹായമേരിയും മോഹന്‍ ആന്റണിയും ഗീതാറാണിയുടെ തട്ടിപ്പുസംഘത്തിലെയും പ്രധാനികളാണ്. കേരളത്തിന് പുറത്ത് ബംഗളൂരുവിലും മംഗളൂരുവിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സാംബിയയിലെ ഡാന്‍ ഗോട്ട് എന്ന സിമന്റ് കമ്പനിയുടെ പേരിലും ഇവര്‍ കോടികള്‍ കബളിപ്പിച്ചു. ഗീതാറാണിയുടെ ഒരു സഹോദരന്‍ ഇവിടെ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ 2013ല്‍ ഗീതാറാണിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കോഴിക്കോട്, കൊല്ലം, എഴുകോണ്‍, തൃശൂര്‍, കഴക്കൂട്ടം, തമ്പാനൂര്‍, മട്ടന്നൂര്‍, വെള്ളറട, പൊഴിയൂര്‍ തുടങ്ങിയ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇവരുടെ പേരില്‍ 21 കേസ് നിലവിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്.

തട്ടിപ്പു പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. ഗീതാറാണി പലയിടത്തായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നിര്‍ദേശപ്രകാരം ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ സതീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ഗോപന്‍, ഷിബു, ഉഷ, ജിനിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ജോലിതട്ടിപ്പ് കേസില്‍ പിടിയിലായ ഗീതാറാണിയുടെ തട്ടിപ്പുചരിത്രത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കം. ഭര്‍ത്താവിനെ ഇരയാക്കിയായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നിരവധി തട്ടിപ്പാണ് ഇവരും കൂട്ടാളികളും ചേര്‍ന്ന് നടത്തിയത്.

ചവറ സ്വദേശിയായ ഗീതാറാണി ചെട്ടികുളങ്ങര സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായ രാജഗോപാലിനെ വിവാഹം കഴിച്ചാണ് ഇവിടേക്ക് എത്തിയത്. പിന്നീട് അതേസ്‌കൂളില്‍ ക്‌ളര്‍ക്കായി ജോലിയില്‍ കയറി. ഒരു ബന്ധുവില്‍നിന്ന് സ്‌കൂളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം വാങ്ങി. ഉറപ്പിനായി നല്‍കിയത് ഭര്‍ത്താവിന്റെ ചെക്ക്. ഭര്‍ത്താവ് കേസില്‍ പ്രതിയായതോടെ ബന്ധം ഉപേക്ഷിച്ചു. മക്കള്‍ ഭര്‍ത്താവിനൊപ്പം പോയതോടെ ഗീതാറാണി കൊട്ടാരക്കര സ്വദേശി കേണല്‍ സന്തോഷിനൊപ്പം ചേര്‍ന്ന് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തു. ഭര്‍ത്താവില്‍നിന്ന് കൈക്കലാക്കിയ ചെക്കുപയോഗിച്ചുള്ള തട്ടിപ്പും തുടര്‍ന്നു.

തട്ടിപ്പിന് ഇരകളെ കണ്ടെത്താന്‍ തൃശൂര്‍ സ്വദേശി ജോയി, കൈതമുക്ക് സ്വദേശി സഹായമേരി, മോഹന്‍ ആന്റണി എന്നിവരെയും സംഘത്തില്‍ ചേര്‍ത്തു. പണം കൈപ്പറ്റലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒതുക്കിത്തീര്‍ക്കലുമായിരുന്നു എസ്‌ജെഡി നേതാവ് പ്രകാശിന്റെ ചുമതല.

അതോടെ തൃശൂരില്‍ കോമോസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന തട്ടിപ്പുസ്ഥാപനം തുടങ്ങി. കേണല്‍ എന്നറിയപ്പെട്ട സന്തോഷ്‌കുമാര്‍ സൈന്യത്തില്‍ ആളെ ചേര്‍ക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയപ്പോള്‍ റെയില്‍വേ, ബാങ്ക്, വിദേശ ജോലി തട്ടിപ്പുകളായിരുന്നു ഗീതാറാണിയുടെ നേതൃത്വത്തില്‍ നടന്നത്.

ഏതാനും ദിവസംമുമ്പ് സന്തോഷ് പിടിയിലായപ്പോള്‍ മാധ്യമങ്ങളില്‍ ഗീതാറാണിയുടെ പേര് വന്നിരുന്നു. ഇതുകണ്ട് ബന്ധപ്പെട്ടവരോട് അത് താനല്ലെന്നായിരുന്നു മറുപടി. പൊലീസ് ബന്ധപ്പെടുമ്പോള്‍ രണ്ടു ദിവസത്തിനകം സാംബിയക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരകളില്‍ പലരും.

സന്തോഷ്‌കുമാര്‍ പിടിയിലായതോടെ ചില ബാങ്ക് അക്കൌണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് കനറാ ബാങ്കില്‍ പുതിയ അക്കൌണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയത്. കൂടുതല്‍ പേര്‍ പിടിയിലായതോടെ പരമാവധി ആളുകളില്‍ നിന്ന് പണം തട്ടിയ ശേഷം കേരളം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗീതാറാണിയും സംഘവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (5 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (5 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (6 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (6 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (7 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (9 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (9 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (9 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (10 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (10 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (10 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News