Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നാടിനെ നടുക്കി കൂട്ടആത്മഹത്യ; ഗൃഹനാഥനും അമ്മയ്ക്കും മകനും പിന്നാലെ ചികിത്സയിലായിരുന്ന ഇളയമകന്‍ കൂടി യാത്രയായി

27 JUNE 2017 09:23 AM IST
മലയാളി വാര്‍ത്ത

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുടുംബത്തിലെ അമ്മയും മകനും മരിച്ചു. കൊതവറ ചിലയ്ക്കല്‍ സുരേഷ് (45), ഭാര്യ സോജ (40), മൂത്തമകന്‍ സൂരജ് (15) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റ ഇളയമകന്‍ ശ്രീരാജ് (12) കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചു. ഇന്നലെ രാവിലെ ആറോടെയാണു നാടിനെ നടുക്കിയ സംഭവം. ഹോട്ടല്‍ നടത്തിപ്പുകാരനായ സുരേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മുറിയില്‍ കരുതിവച്ചിരുന്ന പെട്രോളും മണ്ണെണ്ണയും ഭാര്യയുടെയും മക്കളുടെയും ദേഹത്ത് ഒഴിച്ചു തീകൊളുത്തിയ ശേഷം ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. മുറിയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

സംഭവം നടക്കുമ്പോള്‍ സുരേഷിന്റെ മാതാവ് രമണി വീടിനോടു ചേര്‍ന്നുള്ള ഹോട്ടലിലായിരുന്നു. ഭീകരശബ്ദത്തോടെ ജനല്‍ച്ചില്ലു പൊട്ടിത്തെറിക്കുന്നതു കേട്ട് രമണി അലമുറയിട്ടതോടെ സമീപവാസികള്‍ ഓടിക്കൂടി. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരേഷിനും സോജക്കും സൂരജിനും ഗുരുതരമായി പൊള്ളലേറ്റു കഴിഞ്ഞിരുന്നു. ഇളയമകന്‍ ശ്രീരാജിന്റെ കൈയ്ക്ക് മാത്രമാണു പൊള്ളലേറ്റത്. തൊണ്ണൂറുശതമാനത്തിലധികം പൊള്ളലേറ്റ സുരേഷ് അപകടനില ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സോജയുടെയും സൂരജിന്റെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നലെവരെ കൊതവറ ഗ്രാമത്തിന്റെ എല്ലാമായിരുന്നു സുരേഷ് എന്ന കൊച്ചാവ. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുരേഷ് രണ്ടുമാസമായി നാട്ടില്‍ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. വര്‍ഷങ്ങളായി അച്ഛനും അമ്മയ്ക്കുമൊപ്പം കൊതവറ സിറ്റിയില്‍ ചായക്കട നടത്തിവരികയായിരുന്നു.

നാട്ടിലുള്ളവര്‍ക്കെല്ലാം എന്തിനും ഏതിനും ഏതുസമയത്തും സുരേഷ് സജീവമായിരുന്നു. എന്നാല്‍ മാനസിക രോഗത്തിനു ചികിത്സ കഴിഞ്ഞു നാട്ടില്‍ എത്തിയതോടെ ഉറ്റവരോടുപോലും മിണ്ടാതായി. ഇതില്‍ സുഹൃത്തുക്കള്‍ പോലും ദുഃഖിതരായിരുന്നു. എന്നാല്‍ ഒരിക്കലും ഇതുപോലൊരു ക്രൂരകൃത്യം അവരുടെ പ്രിയപ്പെട്ട കൊച്ചാവ ചെയ്യില്ലെന്നു സംഭവമറിഞ്ഞു തടിച്ചുകൂടിയ എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. സോജയുടെയും മൂത്തമകന്‍ സൂരജിന്റെയും മരണം സ്ഥിരീകരിച്ചപ്പോഴും നാട് വേദനിച്ചെങ്കിലും ഒരാള്‍ പോലും സുരേഷിനെ തള്ളിപ്പറയാന്‍ തുനിഞ്ഞില്ല. എന്നും ആറിനു മകന്‍ എഴുന്നേറ്റു തുറക്കുന്ന ചായക്കട ഇന്നലെ തുറന്നത് അമ്മ രമണിയാണ്. അപ്പോഴും ആ മാതൃഹൃദയം അറിഞ്ഞിരുന്നില്ല മുറിയില്‍ തന്റെ പ്രിയപ്പെട്ട മകനും മരുമകളും തന്റെ എല്ലാമായിരുന്ന കൊച്ചുമക്കളും മരണത്തിലേക്കു വഴിതുറക്കുകയായിരുന്നുവെന്ന്. 

ചായക്കടയില്‍ ഇരുന്ന പാചകവാതക സിലിണ്ടര്‍ എവിടെ പോയെന്ന ആശങ്കയിലായിരുന്നു രമണി. ഇതിനിടയിലാണു കടയുടെ പുറകിലുള്ള വീട്ടിലെ മുറിയില്‍ നിന്നു പൊട്ടിത്തെറി കേള്‍ക്കുന്നത്. ഉടന്‍ അലമുറയിട്ടു് രമണി സമീപവാസികളെ ഉണര്‍ത്തി. പൊട്ടിച്ചിതറിയ ജനല്‍ച്ചില്ലുകളിലേക്ക് ആദ്യം ഓടിയെത്തിയതു പള്ളിയിലേക്കു പോയ ചില വിശ്വാസികളായിരുന്നു. ഇവര്‍ അലമുറയിട്ടു കരയുന്നതുകണ്ടു രമണിയെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞതു തന്റെ പൊന്നോമനകള്‍ അഗ്‌നിയിലാളിക്കത്തുന്നതാണ്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ശരീരഭാഗങ്ങള്‍ക്കു പൂര്‍ണമായി പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒരുമിച്ച് അത്താഴം കഴിച്ചശേഷമാണു എല്ലാവരും ഉറങ്ങിയത്. എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പു ഭര്‍ത്താവു ജനാര്‍ദ്ദനന്‍ മരിച്ചതിനുശേഷം അമ്മയും മകനും കൂടിയായിരുന്നു ചായക്കട നടത്തിപ്പോന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends