പുതുപ്പള്ളിയില്‍ ചാക്കിലാക്കിയ മൃതദേഹത്തിന് പിന്നിലെ ദുരൂഹത പുറത്താകുന്നു

കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം മന്ദിരത്തിന് സമീപം പാടത്ത് തലയില്ലാത്ത മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. കുറ്റകൃത്യത്തിലേക്ക് നയിച്ചത് അവിഹിതബന്ധത്തിന്റെ ബാക്കിപത്രമെന്ന് സംശയം. ഏതാനും ദിവസമായി കാണാതായിരിക്കുന്ന പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കോട്ടയം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന പ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ് എന്ന് വിളിക്കുന്ന വിനോദിനെയും ഭാര്യ കുഞ്ഞുമോളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സന്തോഷ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അവിഹിത ബന്ധത്തിന് ശ്രമിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ സന്തോഷ് നേരത്തേ ആസിഡാക്രമണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ മെയ് 22 ജാമ്യം കിട്ടി പുറത്തുവന്ന ഇയാള്‍ സ്‌റ്റേഷനില്‍ പതിവായി ഒപ്പിടാന്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഇയാള്‍ ഒപ്പിടാന്‍ എത്തിയിരുന്നില്ല. ഇതിന് പുറമേ ഇയാളെ കാണാനില്ല എന്ന പരാതിയും പോലീസിന് കിട്ടിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വെച്ചാണ് കൊല്ലപ്പെട്ടത് സന്തോഷാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം സന്തോഷിന്റെ ഫോണിലേക്ക് കുഞ്ഞുമോള്‍ ഫോണ്‍ ചെയ്തിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പോലീസ് കുഞ്ഞുമോളേയും വിനോദിനേയും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുഞ്ഞുമോള്‍ സംഭവം പോലീസിനോട് പറയുകയായിരുന്നു. കുഞ്ഞുമോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പാടത്ത് പോലീസ് മൃതദേഹത്തില്‍ നിന്നും മുറിച്ചു മാറ്റിയ തലയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതേസമയം കനത്ത മഴയാണ് തെളിവ് കണ്ടെത്താന്‍ പോലീസിന് വിഘാതമായി നില നില്‍ക്കുന്നത്.
വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം പല കഷ്ണങ്ങളായി അറുത്തു മുറിക്കുകയായിരുന്നു. 23 ആം തീയതി അര്‍ദ്ധരാത്രി സന്തോഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പല കഷ്ണങ്ങളാക്കി ചാക്കിലാക്കി 24 ആം തിയതി പുലര്‍ച്ചെ വിനോദും കുഞ്ഞുമോളും ചേര്‍ന്ന്ഓട്ടോയില്‍ കൊണ്ടുവന്ന് പാടത്ത് എറിയുകയാിയരുന്നു. തല തുരുത്തേല്‍ പാലത്തിന് കീഴില്‍ കൊണ്ടായിരുന്നു ഇട്ടത്. തെളിവെടുപ്പിന് കുഞ്ഞുമോളെ മാത്രമാണ് പോലീസ് കൊണ്ടുവന്നത് വിനോദ് പോലീസ് കസ്റ്റഡിയിലാണ്. തുരുത്തേല്‍ പാലത്തിന് കീഴില്‍ നിന്നും തലയും കണ്ടെത്തി.
നാലു ദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. രണ്ടു പഌസ്റ്റിക്ക് ചാക്കുകളിലായിട്ടായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍. യന്ത്രവാളോ മറ്റു മൂര്‍ച്ചയുള്ള ആയുധമോ ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയ നിലയായിരുന്നു. അരയ്ക്കു മുകളിലോട്ടുള്ള ഭാഗം ഒരു ചാക്കിലും താഴോട്ടുള്ള ഭാഗം മറ്റൊരു ചാക്കിലുമാക്കിയാണ് തള്ളിയിരുന്നത്. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിനു മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗം ഭാഗം കണ്ടെത്തിയ ചാക്കില്‍നിന്ന് കാവിമുണ്ടും ഒരു വള്ളിച്ചെരുപ്പും ലഭിച്ചു. വലതു കാലിന്റെ പാദത്തോടു ചേര്‍ന്നു മുറിഞ്ഞതു പോലെ കാണാം.
https://www.facebook.com/Malayalivartha

























