Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

മാങ്ങാനം കൊലപാതകം; സന്തോഷിന്റെ തല മക്രോണി പാലത്തിന് സമീപമുള്ള തോട്ടില്‍ നിന്നും കണ്ടെടുത്തു

28 AUGUST 2017 02:38 PM IST
മലയാളി വാര്‍ത്ത

പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് യന്ത്രവാള്‍ കൊണ്ട് കഷണങ്ങളാക്കി മാങ്ങാനത്തെ റോഡരികില്‍ തള്ളിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍വിനോദും ഭാര്യയും പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട സന്തോഷിന്റെ തല മാങ്ങാനം മക്രോണി പാലത്തിനു സമീപം തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് അറത്തുമുറിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.

ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപമായിരുന്നു മൂന്ന് കഷണങ്ങളാക്കി മൂന്നു ചാക്കുകളിലാക്കി തലയില്ലാത്ത മൃതദേഹം കണ്ടത്. അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു അയല്‍വാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുമ്പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് സന്തോഷിന്റെ നമ്പരില്‍ ഏറ്റവും അവസാനമായി വിളിച്ചിരുന്നത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്നു വിനോദിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ധരാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ വിനോദ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്നു ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി നേരത്തെ വിനോദും സന്തോഷും കോടതി വരാന്തയില്‍വച്ച് തര്‍ക്കമുണ്ടായി, വിനോദ് ജാമ്യത്തിലിറങ്ങിയ ശേഷം സന്തോഷിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ വിനോദ് ആസൂത്രണം നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ 23-നു വൈകിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയാണ് കൊലനടത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കുതികാലില്‍ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് നിലത്തു വീണ സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഇറച്ചി മുറിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവാള്‍കൊണ്ട് കഷണങ്ങളാക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മൂന്നു ചാക്കുകളിലാക്കി വിനോദിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കാനായി കൊണ്ടു പോയി.

മാങ്ങാനം മക്രോണി ജംഗ്ഷനു സമീപം എത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്നു റോഡരികില്‍ വാഹനം ഒതുക്കി. തുടര്‍ന്ന് പൊലീസ് പോയിയെന്ന് ഉറപ്പാക്കിയശേഷം തല അടക്കംചെയ്ത ചാക്ക് തോട്ടില്‍ ഇട്ടു. കാലും ഉടലും അടങ്ങിയ ചാക്കുമായിട്ടായിരുന്നു തുടര്‍ന്നുള്ള യാത്ര. മാങ്ങാനം കലുങ്കിനു സമീപം എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി. വിനോദ് ഭാര്യയുടെ സഹായത്തോടെ കാലും ഉടലും അടങ്ങുന്ന ചാക്ക് എടുത്തുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നു. മുമ്പ് വിനോദ് ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ഇതേസമയം വിനോദിന്റെ ഭാര്യ കുഞ്ഞുമോളെ തെളിവെടുപ്പിനായി മക്രോണി പാലത്തിനു സമീപവും മാങ്ങാനം മുണ്ടകപ്പാടത്തും കൊണ്ടുപോയി. ഇന്നുതന്നെ പ്രതിയുടെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (10 minutes ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (55 minutes ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (1 hour ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (1 hour ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (2 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (2 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (3 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (3 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (3 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (3 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (3 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (3 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (3 hours ago)

Malayali Vartha Recommends