ഒടുവിൽ രേവതിക്ക് തുണയായത് മുഖ്യമന്ത്രി

അനിശ്ചിതത്വത്തിലായ വിദ്യാർഥിനിയുടെ മെഡിക്കൽ പ്രവേശനത്തിന് മുന്നിലെ തടസ്സങ്ങൾ നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടു.
ഇ.എസ്.ഐ. എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ചെന്നൈ ഇ.എസ്ഐ . മെഡിക്കൽ കോളേജിൽ രേവതിയുടെ എം.ബി.ബി.എസ്. പ്രവേശനം പ്രതിസന്ധിയിലായത്. ഇളമാട് രേവതിഭവനിൽ ബാബുവിന്റെയും രാധാമണിയുടെയും മകളാണ് രേവതി.
ചെന്നൈയിൽ വെള്ളിയാഴ്ച നടന്ന ഇന്റർവ്യൂവിൽ ജാതിസർട്ടിഫിക്കറ്റ് സമർപ്പിക്കാൻ രേവതിക്ക് കഴിഞ്ഞില്ല. തുടർന്ന് പ്രവേശനം വീണ്ടും പ്രതിസന്ധിയിലായി. വരുംദിവസങ്ങളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്ന് രക്ഷിതാക്കൾ അറിയിച്ചിട്ടും അധികൃതർ വഴങ്ങിയില്ല, തുടർന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.
സെപ്റ്റംബർ നാലിന് സർട്ടിഫിക്കറ്റ് സമർപ്പിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രവേശനം നൽകിയത്. സർക്കാരിന്റെയും കാഷ്യു കോർപ്പറേഷന്റെയും അവസരോചിത ഇടപെടലാണ് കുട്ടിയുടെ സ്വപ്നം സഫലമാക്കിയത്.
രേവതിയും കുടുംബവും വ്യാഴാഴ്ച രാത്രി ചെന്നൈയിലേക്ക് വിമാനം കയറി. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനാണ് രേവതിയുടെ യാത്രാ ചെലവ് വഹിക്കുന്നത്.
രേവതിയെ സഹായിക്കാനായി എസ്.എഫ്ഐ . ജില്ലാ സെക്രട്ടറി ഹരിയും മുൻ സംസ്ഥാന കമ്മിറ്റി അംഗം രാഹുലും ഇവർക്കൊപ്പം പോയി. ചെന്നൈയിലെ സി.പി.എം. പ്രവർത്തകരും സഹായത്തിനെത്തി. സുപ്രീം കോടതി വിധിപ്രകാരം വെള്ളിയാഴ്ച അഡ്മിഷൻ എടുക്കേണ്ട അവസാന ദിവസമായിരുന്നു.
https://www.facebook.com/Malayalivartha
























