Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

മാനസാന്തരം വന്ന പേരുകേട്ട ഗുണ്ടയുടെ വെളിപ്പെടുത്തലുകൾ!!

11 SEPTEMBER 2017 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്

ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്: ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍ മലപ്പുറത്ത് സജ്ജം

സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...

പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....

ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...

കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസിലെ മുഖ്യപ്രതിയായിരുന്നത് കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രജ്ഞിത്ത് എന്ന കാക്ക രഞ്ജിത്താണ്. ഡി.ആര്‍.ഐക്കാരുടെ കണ്ണുവെട്ടിച്ച്‌ തലശ്ശേരിക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണമടങ്ങിയ പെട്ടി കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്. മൊബൈല്‍ ഉപയോഗിക്കാതെ എറണാകുളം,തൃശൂര്‍,ബംഗളുരു,ചെന്നൈ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന കാക്ക രഞ്ജിത്തിനെ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു.

താന്‍ കുറ്റകൃത്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ കാക്ക രഞ്ജിത്ത് തന്നെ വെളിപ്പെടുത്തുകയാണ്. കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവര്‍ച്ച നടത്തുന്നതില്‍ വിരുതനായ രഞ്ജിത് സമാനരീതിയില്‍ മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.

'ദൃശ്യം' മോഡല്‍ ഓപ്പറേഷന്‍

അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് തിരഞ്ഞിട്ട് പിടിക്കാന്‍ കഴിയാത്ത കാക്ക
2010 ഏപ്രില്‍ 12 ന് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്തുള്ള ചേരിഞ്ചാല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണനിര്‍മാണ യൂണിറ്റില്‍ നിന്ന് കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സ്വര്‍ണവുമായി സ്കൂട്ടറില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ശ്രുതിന്‍ ലാല്‍ എന്ന ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞായിരുന്നു കൊള്ള. കാക്ക രഞ്ജിത്ത് തന്നെയായിരുന്നു ഈ കേസിലും പോലീസിന് തലവേദനയായത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

ഈ കേസില്‍ പേട്ടയിലുള്ള രഞ്ജിത്തിന്റെ വാടക വീട് കണ്ടെത്തി അന്വേഷണം ആരംഭിച്ച പോലീസിന് നിരാശയായിരുന്നു ഫലം. പിന്നീട് മൊബൈല്‍ ടവറുകളില്‍ നിന്ന് പോയ ഫോണ്‍കോളുകളെക്കുറിച്ചായി അന്വേഷണം. രഞജിത്തിന്റെ നമ്പർ ഏതാണെന്ന് മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്കെപ്പൊഴോ സ്വിച്ച്‌ ഓഫായ രഞ്ജിത്തിന്റെ ഫോണ്‍ ഓണായപ്പോള്‍ ചൈന്നൈയില്‍ നിന്ന് ബാംഗ്ളൂരിലേക്കുള്ള വഴിയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. എന്നാല്‍ ബാംഗ്ളൂര്‍ അതിര്‍ത്തിയിലുള്ള ടോള്‍ഗേറ്റ് കടന്നയുടന്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായി. അതും പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കെണിയായിരുന്നു.

രഞ്ജിത്തിന്റെ ചൈന്നെയിലെ കൂട്ടുകാരിയെ തപ്പി പോലീസുകാര്‍ അങ്ങോട്ടു പുറപ്പെട്ടപ്പെട്ടപ്പോള്‍ തന്ത്രശാലികളായ അവര്‍ പത്തനംതിട്ടയിലുള്ള സ്വന്തം നാട്ടിലേക്ക് തിരിച്ചതായി പോലീസിന് അറിയാന്‍ കഴിഞ്ഞു. സ്ക്വാഡ് അംഗങ്ങള്‍ കോന്നിയിലേക്ക് തിരിച്ചു. രഞ്ജിത്തിന്റെ കൂട്ടുകാരിയുടെ വീട് കണ്ടുപിടിച്ചു. പിന്നീട് അവരുടെ കാറിന് പിന്നാലെ സഞ്ചരിച്ച പോലീസ് ടീം കോന്നി അങ്ങാടിയില്‍ കാത്തിരുന്ന മറ്റൊരു കാറിലേക്ക് യുവതി മാറിക്കയറുന്നത് കണ്ടു. ആ കാറില്‍ യുവതിയെ കാത്തിരുന്നത് കാക്ക രഞ്ജിത്തായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ഓട്ടത്തിനൊടുവില്‍ മൊബൈല്‍ ഫോണ്‍ തന്നെ പോലീസിന് വഴി തെളിച്ചു. രാമനാട്ടുകര അതിര്‍ത്തി കടന്നയുടനെ കാര്‍ പോലീസ് വളഞ്ഞു. അന്ന് തന്നെ പിടികൂടിയ സി.ഐ രാജുവിനോട് രഞ്ജിത്ത് പറഞ്ഞത് ഇതാണ്. ' അഞ്ചു സംസ്ഥാനങ്ങളിലെ പോലീസ് തിരഞ്ഞിട്ട് പിടിക്കാന്‍ കഴിയാത്തയാളാണ് ഞാന്‍. നിങ്ങളുടെ സമയം. എന്റെ സമയക്കേടും.' അന്ന് മോഷണം പോയത് 52 സ്വര്‍ണമാലകളായിരുന്നു.വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവയെല്ലാം പണയം വെക്കുകയായിരുന്നു. ഓരോ സ്ഥലത്തെയും സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമൊക്കെ ഉപയോഗപ്പെടുത്തിയായിരുന്നു പണയം വെച്ചത്. ആഴ്ചകള്‍ നീണ്ട തെളിവെടുപ്പിന് ശേഷമാണ് പോലീസ് സ്വര്‍ണമാലകള്‍ കണ്ടെത്തിയത്.

'ഞാന്‍ അറിഞ്ഞുകൊണ്ടു തല വെച്ചു കൊടുത്തതാണ്; എന്നെയാരും പിടിച്ചതല്ല': ഒരു വെളിപ്പെടുത്തല്‍


'ഞാന്‍ ജനിച്ച ജീവിത സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കിത്തീര്‍ത്തത്. എന്റെ അമ്മ ഗര്‍ഭിണി ആയപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. എന്റെ ചെറുപ്പകാലത്ത് അമ്മ അച്ചാര്‍ കമ്പനിയിലൊക്കെ ജോലിക്ക് പോകുമായിരുന്നു. അമ്മ രാവിലെ പോയാല്‍ വൈകുന്നേരമാണ് വരുന്നത്. കൂട്ടുകെട്ടുകള്‍ മോശം സാഹചര്യത്തിലേക്ക് മാറിയപ്പോള്‍ വഴക്കു പറയാനും ഉപദേശിക്കാനുമൊന്നും ആരുമുണ്ടായിരുന്നില്ല.' ഇതാണ് പിടികിട്ടാപ്പുള്ളിയെന്ന് പോലീസ് വിശേഷിപ്പിച്ച കാക്ക രഞ്ജിത്തിന് പറയാനുള്ളത് മറ്റുള്ള വീട്ടിലെ കുട്ടികള്‍ പണമുള്ളവരാണെന്നതും ചലച്ചിത്രങ്ങളിലെ നായകന്‍മാര്‍ സ്പിരിറ്റ് കടത്തുന്നതുമൊക്കെ രഞ്ജിത്തിന്റെ മനസ്സില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.

'മോഹന്‍ലാല്‍ മുംബൈയിലൊക്കെ കറങ്ങി നടക്കുന്നതും പണമുണ്ടാക്കുന്നതുമൊക്കെ കണ്ടപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന്റെ ത്രില്‍ ആയിരുന്നു മനസ്സില്‍. ആദ്യമായി സ്പിരിറ്റ് കടത്താന്‍ പോയപ്പോള്‍ കുറ്റകൃത്യമായി എനിക്കു തോന്നിയില്ല' താന്‍ ഉള്‍പ്പെട്ട അന്‍പതോളം കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ടെങ്കിലും തന്നെ പിടിച്ചെന്ന് പറയുന്നത് തെറ്റാണെന്ന് രഞ്ജിത്ത് പറയുന്നു. ' ഞാന്‍ അറിഞ്ഞുകൊണ്ട് തല വെച്ചു കൊടുത്തതാണ് എല്ലായ്പ്പോഴും. അല്ലാതെ എന്നെയാരും പിടിച്ചുകൊണ്ടുപോയി ജയിലില്‍ അടച്ചതല്ല. പോലീസുകാര്‍ക്ക് വേണ്ടത് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനെ പിടിച്ചുവെന്ന പബ്ലിസിറ്റിയാണ്. ചെയ്യാത്ത കുറ്റം എന്റെ തലയില്‍ വെച്ചു കെട്ടിയിട്ടുമുണ്ട്. ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സിന്റെ ഉടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ച കുറ്റമാണ്. അതിന്റെ പേരില്‍ 90 ദിവസം ഞാന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.'

ആലപ്പുഴയില്‍ വണ്ടിയില്‍ ഡ്രൈവറായി പോകുന്ന കാലത്താണ് രഞ്ജിത്ത് സ്പിരിറ്റ് കടത്തുന്നയാളെ പരിചയപ്പെടുന്നത്. അയാളുടെ കൂടെക്കൂടിയപ്പോള്‍ ആദ്യത്തെ ഓപ്പറേഷനില്‍ 10,000 രൂപ കിട്ടിയതായി രഞ്ജിത്ത് പറയുന്നു. അയാളുമായി എന്തോ പ്രശ്നമുണ്ടായപ്പോള്‍ ആ വണ്ടി തല്ലിപ്പൊളിക്കുകയും ചെയ്തു. ഇതിനിടയില്‍ മാനസാന്തരം വന്ന രഞ്ജിത്ത് ബാംഗ്ളൂരില്‍ ബേക്കറിയും റെഡിമെയ്ഡ് ഷോപ്പുമായി ജീവിതം തുടങ്ങി. കഴിഞ്ഞ നാല് വര്‍ഷമായി കേസിലൊന്നും ഉള്‍പ്പെടാതെ നല്ല ജീവിതം നയിക്കുകയായിരുന്നു രഞ്ജിത്ത്. മാനസാന്തരം വരാനുണ്ടായ കാരണത്തെപ്പറ്റി രഞ്ജിത്ത് തന്നെ പറയുന്നത് കേട്ടു നോക്കൂ ' കോയമ്പത്തൂരിൽ മോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലായപ്പോള്‍ അവിടത്തെ റെയില്‍വെ പോലീസിലെ വനിതാ സി.ഐ എന്നോട് ഇങ്ങനെ ആകാനുള്ള കാരണങ്ങളൊക്കെ ചോദിച്ചു.

എന്റെ വീട്ടിലെ സാഹചര്യത്തെക്കുറിച്ചൊക്കെ ചോദിച്ചു. ഇനി കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും നല്ല മനുഷ്യനാകണമെന്നും വാക്കുതരണമെന്ന് പറഞ്ഞു. അന്ന് അവര്‍ക്ക് കൊടുത്ത വാക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ പാലിക്കുകയാണ്'. പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് അവര്‍ തരുന്നതെന്ന് രഞ്ജിത്ത് വെളിപ്പെടുത്തുന്നു. വേറെ ആരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെക്കുറിച്ച്‌ വിവരം തരണമെന്നും പറഞ്ഞാണ് തന്നെ പുറത്തിറക്കി വിടാറുള്ളതെന്ന് രഞ്ജിത്ത് പറയു്ന്നു. മാനസാന്തരം വന്നെങ്കിലും തനിക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നാണ് ഈ പിടികിട്ടാപ്പുള്ളി വെളിപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം  (28 minutes ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്  (55 minutes ago)

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്  (1 hour ago)

ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്: ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍ മലപ്പുറത്ത് സജ്ജം  (1 hour ago)

സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...  (1 hour ago)

പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ...  (2 hours ago)

അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...  (2 hours ago)

റമദാൻ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു: സ്വകാര്യ മേഖലയിൽ ജോലി സമയം പ്രതിദിനം 2 മണിക്കൂർ കുറച്ചു...  (2 hours ago)

ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...  (2 hours ago)

6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി  (3 hours ago)

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ  (3 hours ago)

IRAN ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (3 hours ago)

SEA FOOD ഭക്ഷണ കൊതിയന്മാർ സൂക്ഷിക്കുക  (3 hours ago)

AMERICA അമേരിക്കയുടെ വെടിക്കെട്ട്  (4 hours ago)

25 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ രാഹുൽ ഞെക്കിപ്പിഴിഞ്ഞ് എടുത്തോ..! എല്ലാം പറഞ്ഞിട്ടേ പോകൂ...! MLA രാത്രി പാലക്കാട്ടേക്ക്  (5 hours ago)

Malayali Vartha Recommends