ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം..റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍..പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കും..

യുദ്ധം അതിഭീകരമായ അവസ്ഥയിലേക്ക് .ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിക്കും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി ഔദ്യോഗികമായി കത്തെഴുതി. മേഖലയെ മുഴുവന്‍ ആണവ വികിരണ ഭീഷണിയിലാക്കുന്ന 'അസഹനീയമായ സാഹചര്യം' അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണം മേഖലയെ വിനാശകരമായ ആണവ ദുരന്തത്തിന്റെ വക്കിലെത്തിക്കുമെന്ന് ഇറാന്‍ പറയുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന ആണവ വികിരണം ഇറാനെക്കാള്‍ കൂടുതല്‍ ബാധിക്കുക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളെയായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക എന്തേ ബുഷെറിന്റെ കാര്യത്തില്‍ ഇല്ലാത്തതെന്ന് അറാഗ്ച്ചി ചോദിച്ചു.
ഇതുവരെ നാല് തവണയാണ് ബുഷെര്‍ നിലയത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ സഖ്യം ആക്രമണം നടത്തിയത്.ബുഷെറില്‍ നിന്നുള്ള റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍ അത് പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനജീവിതം പ്രതിസന്ധിയിലാകുമെന്നാണ് ഇറാന്റെ ഭീഷണി. കാറ്റിന്റെ ഗതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ച് വികിരണം ടെഹ്റാനെക്കാള്‍ വേഗത്തില്‍ ഗള്‍ഫ് നഗരങ്ങളില്‍ എത്തും എന്നത് ഗൗരവകരമായ യാഥാര്‍ത്ഥ്യമാണ്. ആണവനിലയത്തിന് പുറമെ ഇറാന്റെ പെട്രോകെമിക്കല്‍ ശാലകളും അമേരിക്കന്‍ സഖ്യം ലക്ഷ്യം വെക്കുന്നുണ്ട്.
ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്ന 'യഥാര്‍ത്ഥ ലക്ഷ്യമാണ്' ഇതിലൂടെ വെളിവാകുന്നതെന്ന് അറാഗ്ച്ചി കുറ്റപ്പെടുത്തി. യുദ്ധം കേവലം സൈനിക കേന്ദ്രങ്ങളില്‍ ഒതുങ്ങാതെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് പടരുന്നത് വലിയ മാനുഷിക ദുരന്തത്തിന് വഴിവെക്കും.ശനിയാഴ്ച പുലര്‍ച്ചെ ബുഷെര്‍ നിലയത്തിന് സമീപം നടന്ന പ്രൊജക്‌റ്റൈല്‍ ആക്രമണം മേഖലയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ സംഭവമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സ്ഥിരീകരിച്ചു. നിലയത്തിന്റെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അനുബന്ധ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ മനുഷ്യരാശിക്കും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന് അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.നിലവില്‍ ആണവ വികിരണ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രവര്‍ത്തനക്ഷമമായ ഒരു ആണവനിലയത്തിന് തൊട്ടടുത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ വലിയൊരു ആണവ ദുരന്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.റേഡിയോ ആക്ടീവ് പ്രസരണം ടെഹ്റാനേക്കാൾ കൂടുതൽ ഭീഷണിയാവുക ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ തലസ്ഥാനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യം ഒട്ടും പൊറുപ്പിക്കാനാവത്തതാണെന്നും വികിരണങ്ങൾ പുറത്തുവിടുന്നത് ഇറാന്റെ അതിർത്തികൾക്കപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച രാവിലെ ബുഷെഹർ ആണവനിലയത്തിന് തൊട്ടടുത്തായി മിസൈൽ പതിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിച്ചു. സമീപകാലത്ത് നടക്കുന്ന നാലാമത്തെ സംഭവമാണിത്. ആക്രമണത്തിൽ ആണവനിലയത്തിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും ഏജൻസി അറിയിച്ചു. എന്നാൽ, നിലവിൽ റേഡിയോ ആക്ടീവ് പ്രസരണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഎഇഎ കൂട്ടിച്ചേർത്തു.
ബുഷെറിലെ സംഭവത്തില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി അതിശക്തമായ ആശങ്ക രേഖപ്പെടുത്തി. ആണവനിലയങ്ങളോ അതിന് ചുറ്റുമുള്ള പ്രദേശങ്ങളോഒരിക്കലും സൈനിക ലക്ഷ്യങ്ങളാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























