Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

പട്ടാളത്തിലുള്ള ഭര്‍ത്താവിനോട് മറയ്ക്കാനായി തന്ത്രങ്ങള്‍ മെനഞ്ഞു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തിക്ക് കുത്തി കുടല്‍മാല പുറത്തെടുത്തും മരണം ഉറപ്പിച്ചു

14 SEPTEMBER 2017 09:34 AM IST
മലയാളി വാര്‍ത്ത

തോലന്നൂരില്‍ വിമുക്തഭടനെയും ഭാര്യയെയും സദാനന്ദന്‍ വകവരുത്തിയത് കാമുകിയുടെ സഹായത്തോടെയെന്ന് പോലീസ് കണ്ടെത്തല്‍. പൂളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാല്‍ മരുമകളായ ഷീജയുടെ കണ്‍മുന്നിലിട്ടാണ് വയോധിക ദമ്പതികളെ സാദാന്ദന്‍ വകവരുത്തിയത്. 

കാമുകന് വീടിന്റെ കതക് തുറന്നു കൊടുത്തതും ഷീജ തന്നെയായിരുന്നു. ആദ്യം കൊലപ്പെടുത്തിയത് പ്രേമകുമാരിയെയാണെന്നാണ് സൂചന. ഇവരെ ശ്വാസം മുട്ടിച്ച് കൊന്നതും പ്രേമകുമാരിയാണെന്നാണ് സാദാനന്ദന്‍ മൊഴി നല്‍കിയതെന്നാണ് സൂചന. ഇവരുടെ മരണം ഉറപ്പാക്കാന്‍ സദാനന്ദന്‍ വയറ്റില് കുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സ്വാമിനാഥനെ വകവരുത്തിയത്. ഇതിനും ഷീജ ഒപ്പം കൂടി.

സ്വാമിനാഥനെ കുത്തിയത് സദാനന്ദനാണ്. സ്വാമിനാഥന്റെ വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. അതിന് ശേഷമാണ് പ്രമകുമാരിയെ കണ്ടത്. ഇരുവരേയും കൊന്ന ശേഷം ഷീജയെ കെട്ടിയിട്ട ശേഷം സദാനന്ദന്‍സ്ഥലം വിട്ടു. വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സ്വാമിനാഥന്‍ തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട് കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 31നു രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നതായിട്ടാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഷീജ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. നേരത്തെ സദാനന്ദനുമായുള്ള അവിഹിത ബന്ധം വീട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. അത് പ്രധാനമായും വിഷയമാക്കിയത് സ്വാമിനാഥനായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ തക്ക സമയമായി ഇതിനെ ഷീജ കണ്ടു. സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥന്‍ പാലം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇവരുടെ തലയിലേക്ക് കൊലപാതക കുറ്റം ചാര്‍ത്താമെന്നതായിരുന്നു ഷീജയുടെ കണക്കു കൂട്ടല്‍.

നേരത്തെ വീടിനു പുറത്തുള്ള ഫ്യൂസില്‍ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു സ്വാമിനാഥനെതിരായ കൊലപാതകശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ അന്ന് പദ്ധതി നടന്നില്ല. ഇതറിഞ്ഞതോടെയാണ് മറ്റാരോ സ്വാമിനാഥന് പിറകെയുണ്ടെന്ന് ഷീജ അറിഞ്ഞത്. സാദനന്ദനുമായി പദ്ധതി തയ്യാറാക്കി സ്വാമിനാഥന്റെ വീട്ടിലെത്തി. ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും തുണയാകാനായിരുന്നു ഇതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ വ്യക്തമായ പദ്ധതിയുമായിട്ടായിരുന്നു ഷീജയുടെ വരവ്. കൊലപാതകത്തിനായി തനൂരില്‍നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായക തെളിവായത്.

കൊലയ്ക്ക് ശേഷം വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊബൈല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. ഇതോടെ അന്വേഷണം സാദനന്ദനിലേക്ക് എത്തി. ജില്ലാ ക്രൈം സ്‌ക്വാഡാണ് മണിക്കൂറുകള്‍ക്കകം സദാനന്ദനിലേക്ക് അന്വേഷണം എത്തിച്ചത്. ഷീജ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഷീജയുടെ ഭര്‍ത്താവ് പ്രദീപ് സൈനികനാണ്. ഭര്‍ത്താവ് അവധിക്ക് മടങ്ങിയെത്തുമ്പോള്‍ സദാനന്ദനുമായുള്ള അടുപ്പം മാതാപിതാക്കള്‍ പറയുമോ എന്ന് ഷീജ ഭയന്നിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് സദാനന്ദന്‍ പൊലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവര്‍ തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്.

ആറു മാസമായാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊബൈലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (5 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (6 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (7 hours ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (7 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (12 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (12 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (12 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (12 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (12 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (12 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (13 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (13 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (13 hours ago)

Malayali Vartha Recommends