Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...

അന്ന് ലക്ഷം പേരെ അണിനിരത്തി സമരം; ഇപ്പോള്‍ ആ റിപ്പോര്‍ട്ട് കൈയ്യില്‍, താരമായി പിണറായി

11 OCTOBER 2017 11:49 AM IST
മലയാളി വാര്‍ത്ത

2016 ജനുവരിയില്‍ നവകേരള മാര്‍ച്ച് നടന്നപ്പോള്‍ സോളര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ മൊഴി ആധാരമാക്കി അഴിമതി നിരോധന നിയമപ്രകാരം ഉടനെ കേസെടുക്കണമെന്ന് അന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പിണറായി വിജയന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അന്ന് പിണറായി ആവശ്യം ഉന്നയിച്ചത്. 

ഇരുവര്‍ക്കും താന്‍ കൈക്കൂലി നല്‍കിയെന്ന് സോളര്‍ കേസ് പ്രതി സരിത നായര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും കൊടുത്ത തുക, സ്ഥലം, തിയതി,സമയം,അവിടെ ഉണ്ടായിരുന്ന മറ്റുള്ളവര്‍ എന്നിവയെല്ലാം മൊഴിയില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 1.90 കോടി രൂപ ഉമ്മന്‍ചാണ്ടിയും 40 ലക്ഷം ആര്യാടനും കൈപ്പറ്റിയെന്നാണ് സരിത വ്യക്തമാക്കിയത്.കൂടാതെ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കും വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ കാര്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസുകാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ നേരത്തെ 164 പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയിരുന്നു. അന്നേ കേസ് എടുക്കേണ്ടതായിരുന്നു.

കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സുഗമമായ അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെട്ട കെപിസിസി തമ്പാനൂര്‍ രവിക്കെതിരെയും കേസെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നതാണ്. തമ്പാന്നുര്‍ രവിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധം പരസ്യമാണെന്നും അപ്പോള്‍ തമ്പാനൂര്‍ രവി ആര്‍ക്കുവേണ്ടിയാണ് ഇടപ്പെട്ടതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആഞ്ഞടിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി പറയുന്നത് ഖജനാവിന് ഒരു രൂപയുടെ നഷ്ടം ഇതുവഴി ഉണ്ടായിട്ടില്ല എന്നാണ്. അത് മാത്രമല്ലല്ലോ കാണേണ്ടത്. ടീം സോളാര്‍ എന്ന കമ്പനി മുഖ്യമന്ത്രിയെ ഉപയോഗിച്ച് അഴിമതി നടത്തുകയായിരുന്നില്ലെ . അത് ചെറിയ കാര്യമാണോ. കൂടാതെ ആ കമ്പനി വിചാരിച്ചപ്പോലെ ഉയര്‍ന്ന് വരുമ്പോള്‍ ഉണ്ടാകുന്ന ലാഭവിഹിതമാണ് ഉമ്മന്‍ചാണ്ടി ചോദിച്ച 7 കോടി. അതില്‍ 1.90 കോടി കൈപ്പറ്റുകയും ചെയ്തു. ഒരു കമ്പനിയുടെ വരുമാനത്തിന്റെ ലാഭവിഹിതം ചോദിച്ചു വാങ്ങുന്ന ആളായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അധ:പതിച്ചു. നാടിനാകെ അപമാനകരമായ ഒന്നല്ലെ അത്.

സോളാര്‍ കേസ് പരിശോധിച്ചാല്‍ മുഖ്യപ്രതി സരിതയോ ബിജു രാധാകൃഷ്ണനോ അല്ലെന്ന് മനസിലാക്കാം .അത് ഉമ്മന്‍ചാണ്ടിയാണ്. ഈ കേസുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിട്ടുള്ളത്. കോണ്‍ഗ്രസുകാര്‍ പറയുന്ന പോലെ സരിത ഏതോ ഒരു സ്ത്രീ ആണെങ്കില്‍ എന്തിനാണ് മകനെ കൂട്ടി കമ്പനി തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. തന്റെ കുടുംബത്തിന് സഹായകരമായ കാര്യങ്ങള്‍ ചെയ്തു തരണമെന്ന് പറഞ്ഞത്. അതില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടിയും സരിതയുമായുള്ള ബന്ധം വ്യക്തമാണ്. ചാണ്ടി ഉമ്മനുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ച് ഇന്നലെ സരിത വെളിപ്പെടുത്തിയിട്ടുണ്ട്. സരിത സ്വന്തം കൈപ്പടയില്‍ എഴുതിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവെച്ചിട്ടുള്ള രേഖയും പുറത്ത് വന്നു.പി സി വിഷ്ണുനാഥിനെ പരിചയപ്പെടുത്തിയതും ഉമ്മന്‍ചാണ്ടിയാണ്. എന്നിട്ടും കോണ്‍ഗ്രസുകാര്‍ക്ക് സരിത എതോ സ്ത്രീയാണ്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി 7 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും അതില്‍ 1.90 കോടി കൈപറ്റുകയും ചെയ്തുവെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി വന്നത്. അത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ജഡ്ജിയുടെ ശവമഞ്ചം ചുമന്നല്ലേ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. തനിക്കെതിരെ വിധിവരുമ്പോള്‍ ഉമ്മന്‍ചാണ്ടിയും അനുയായികളും ജഡ്ജിയെ അവഹേളിക്കുന്നത് ഇതാദ്യമല്ല. മുമ്പ് പാമോലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് പറഞ്ഞിരുന്നത്.

പരസ്യമായി നുണ പറയുന്ന ആളാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നുണമാത്രമെ പറയൂ എന്ന നിലപാടിലാണ്. സോളാര്‍ ആരോപണം പൊന്തിവന്നപ്പോള്‍ 2013 ജൂണ്‍ 16-ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് സരിതയെ കണ്ടിട്ടേയില്ലെന്നാണ്. അപ്പോള്‍ സരിതയും ഉമ്മന്‍ചാണ്ടിയും ഒപ്പമുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അപ്പോള്‍ ആ പരിപാടിയില്‍ എഡിബിയുടേയോ പിആര്‍ഡിയുടേയോ പ്രതിനിധിയായി വന്നതാണ് സരിതയെന്ന മറുപടിയാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. പിന്നെ സെക്രട്ടറിയറ്റില്‍ കണ്ടുവെന്ന് പറഞ്ഞു. അത് ബിജു രാധാകൃഷ്ണന്‍ കൂടികാഴ്ചയില്‍ പറഞ്ഞപ്പോഴാണ് ഓര്‍മ്മവന്നതെന്ന് പറഞ്ഞു. ഇങ്ങനെ സരിതയെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് പലതരം നുണകളാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

പിന്നീട് 14 മണിക്കൂര്‍ കമ്മീഷന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇരുന്നപ്പോള്‍ മൂന്ന് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു. ഇങ്ങനെ പരസ്യമായി നുണ ആവര്‍ത്തിക്കുകയാണ്. തട്ടിപ്പുകാരി എന്ന് മനസിലാക്കി തന്നെയാണ് ഉമ്മന്‍ചാണ്ടി സരിതയുമായി ബന്ധപ്പെട്ടിട്ടുള്ളത്. നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് ഒരു അഭിഭാഷകന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ടി വരുന്നിടത്തേക്ക് ഉമ്മന്‍ചാണ്ടി അധ:പതിച്ചുവെന്നു പിണറായി പറഞ്ഞു.

ഇപ്പോള്‍, യുഡിഎഫ് സര്‍ക്കാരിനെ അടപടലം തകര്‍ത്ത സോളാര്‍ അഴിമതിക്കേസ് വീണ്ടും തലവേദനയാകുന്നു. സോളാര്‍ അഴിമതിയില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം. സോളാര്‍ കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസുകളിലാണ് അന്വേഷണം നടക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് വിവരം. അന്വേഷണം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ  (29 minutes ago)

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി... മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല  (39 minutes ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം‌  (49 minutes ago)

സ്ഥാനക്കയറ്റവും ഐശ്വര്യവും! ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ  (1 hour ago)

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി  (1 hour ago)

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (10 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (10 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (10 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (12 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (12 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends