പിണറായിയുടെ സോളാര്‍ ബോംബിൽ കുടുങ്ങുന്നത് ഉമ്മന്‍ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ...

സോളാര്‍ കേസില്‍ വഴിവിച്ച് സഹായിച്ച മുന്‍ യു.ഡി.എഫ് മന്ത്രിസഭായിലെ ഉന്നതര്‍ സരിത നല്‍കിയ പീഡനക്കേസിലും പ്രതികളാകും. ടീം സോളാര്‍ കമ്ബനിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തവര്‍ക്കെതിരെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം എന്നിവ വകുപ്പുകള്‍ പ്രകാരം കേസ്.
തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ല്‍ എഴുതിയിരുന്നു. 2014 ഏപ്രില്‍ മൂന്നിന് കത്ത് പുറത്തുവന്നു. പെരുമ്ബാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് സരിത കത്ത് എഴുതിയത്.
27 പേജുള്ള കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി, കെ.പത്മകുമാര്‍ ഐ.ജി.... എന്നിങ്ങനെ പോകുന്നു പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍. ഇവര്‍ക്കെതിരെ സരിത മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ജിക്കുമോന്‍ ജേക്കബ് , രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകൂടി സരിത കത്തില്‍ സൂചിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തി നല്‍കാം എന്നു വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കൈക്കൂലിയായി പണം കൈപ്പറ്റുന്നതു പോലെ തന്നെ സരിതയില്‍ നിന്നും ലൈംഗിക സംതൃപ്തി നേടിയതും കൈക്കൂലിയായി കണ്ട് കേസെടുക്കാമെന്ന് സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സരിത ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
മുന്‍ യു.ഡി.എഫ്. സര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ 18 ഉന്നതര്‍ തന്നെ പീഡിപ്പിച്ചതായാണ് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയിലുള്ളത്. പീഡകരുടെ പട്ടികയില്‍ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്കെതിരെ പീഡനത്തിന് കേസുവരും. കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, അനില്‍കുമാര്‍ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക.
സ്ത്രീ പീഡന പരാതിയാണ് ഉന്നയിക്കപ്പെട്ടത് എന്നതിനാല്‍ മറ്റുള്ളവരെ പോലെ ഇവരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്. പീഡന കേസുകളില്‍ ഇതുവരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. കോവളം എംഎല്‍എ വിന്‍സെന്റ് അടക്കം പീഡന കേസില്‍ അറസ്റ്റിലായി അഴിക്കുള്ളിലായിരുന്നു. സമാന നടപടി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ക്കെതിരെ കൈക്കൊള്ളുമോ എന്നതാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha
























