പെൺവാണിഭസംഘത്തിന് വഴങ്ങാത്ത പെൺകുട്ടിക്ക് സംഭവിച്ചത്..

വീട്ടുജോലി വാഗ്ദാനം ചെയ്തു. മനുഷ്യക്കടത്തു സംഘം പെണ്‍കുട്ടിയെ കൈമാറിയത് പെണ്‍വാണിഭ റാക്കറ്റിന്. വഴങ്ങാത്ത പെൺകുട്ടികളെ ദുബായ് പെണ്‍വാണിഭ റാക്കറ്റ് മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിരയായ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പൂവത്തൂര്‍ സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്.
പെൺവാണിഭസംഘത്തിന് വഴങ്ങാത്തതിനാൽ മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടു. അവര്‍ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോള്‍ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയി. സംഘത്തില്‍ ഉള്‍പ്പെട്ടവരോട് അയാള്‍ കയര്‍ത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങിയത്. മരണ ഭയത്താല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വന്നു. കേസില്‍ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതി, തന്റെ സഹോദരി മനുഷ്യക്കടത്തു റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടതായി 2012ല്‍ നോര്‍ക്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു മൊഴി നല്‍കി. യുവതിയെ മോചിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണു മനുഷ്യക്കടത്തു റാക്കറ്റ് സഹോദരിയോട് ആവശ്യപ്പെട്ടത്. നോര്‍ക്കയില്‍ വിവരം നല്‍കിയ ശേഷം പൊലീസിനും പരാതി നല്‍കിയതോടെ വിമാന ടിക്കറ്റിനുള്ള 25,000 രൂപ നല്‍കിയാല്‍ മതിയെന്നായി. സ്വര്‍ണമാല വിറ്റു തുക കൈമാറിയപ്പോള്‍ യുവതിയെ മോചിപ്പിച്ചു മുംബൈക്കു വിമാനം കയറ്റിവിട്ടെങ്കിലും വ്യാജപാസ്പോര്‍ട്ടാണെന്ന വിവരം റാക്കറ്റ്തന്നെ പൊലീസിനു കൈമാരുകയും യുവതിയെ അറസ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























