ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചത് കരുണാകരന്റെ ശാപമോ?; സോളാർ റിപ്പോർട്ട് പുറത്തു വന്നതോടെ അസ്തമിച്ചത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം

സോളാർ റിപ്പോർട്ട് പുറത്തു വന്നതോടെ അസ്തമിച്ചത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. ഒരു പരിഹാസ കഥാപാത്രമായി അവശേഷിക്കേണ്ട ആളായിരുന്നില്ല അദ്ദേഹം. രമേശ് ചെന്നിത്തല രാജകീയമായി പദയാത്ര തുടരുമ്പോൾ കേരളത്തിന്റെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി നിരാശനും നിസഹായനുമായി കത്തി തീർന്നു. ഇനി തനിക്കൊവസരം ബാക്കിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചെത്താനാവാത്ത പ്രതിസന്ധിയാണ് സംഭവിച്ചിരിക്കുന്നത്. ഫലത്തിൽ അദ്ദേഹം സ്വയം അവസാനിക്കുകയായിരുന്നു.
സോളാർ നായിക സരിതയുടെ കത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ഗുണം ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. കേരളത്തിലുടനീളം പടയോട്ടം നടത്തുന്ന ചെന്നിത്തല അത് നിർത്തിവച്ച് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത് കഥ നേരിൽ കേട്ട് സായൂജ്യമടയാൻ.
അതേ സമയം സരിത കേരളത്തെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. അത് അധികാരത്തിലെത്തിയാൽ എന്തുമാകാമെന്ന ഭാവം അരുത് എന്നാണ്. ഉമ്മൻ ചാണ്ടിയെ പോലൊരു തന്ത്രശാലിക്ക് അടി പറ്റിയത് ഇവിടെയാണ്. സരിതയുടെ സോളാർ കേസിൽ മാനഭംഗ ആരോപണത്തിന് വിധേയരായ ആർക്കും ഒന്നും സംഭവിക്കുകയില്ല. കാരണം സരിത പറഞ്ഞതിനൊന്നും തെളിവില്ല. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യമാകുമ്പോൾ കേസിലും പുക്കാറിലുമൊന്നും കാര്യവുമില്ല.
മുൻ നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടുപോകാനുള്ള കാര്യവും ഇതുതന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചടത്തോളം അതല്ല വിഷയം. അണയാൻ പോകുന്ന തീ ആളി കത്തുന്നത് പോലെയാണ് അദ്ദേഹം കത്തി തീർന്നത്. രണ്ടായിരത്തി പതിനൊന്ന് മുതൽ പതിനാറ് വരെയുള്ള കാലഘട്ടം ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് ഉമ്മൻ ചാണ്ടിയുടേത്. അദ്ദേഹം കേരളത്തിന്റെ വികസനത്തിന് ധാരാളം സംഭാവനകൾ നൽകി.
വൻകിട പദ്ധതികൾക്ക് രൂപം നൽകി. എന്നിട്ടും പായസത്തിനുള്ളിൽ മറ്റെന്തോ പോലെ അദ്ദേഹം സ്വയം പരിഹാസ്യനായി ചരിത്രത്തിൽ നിന്നും പടിയിറങ്ങി. ഇത്രയും ആത്മവിശ്വാസമുള്ള ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയൊന്നും സംഭവിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള പടലപിണക്കമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആണിയായി മാറിയത്. ടെനി ജോപ്പനും മറ്റൊരു പ്രധാന സ്റ്റാഫ് അംഗവും തമ്മിലുള്ള വിരോധം അതീവ രഹസ്യമായ വാർത്തകൾ ചോരാൻ കാരണമായി. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ഹുഡായിപ്പിന്റെ തലസ്ഥാനമാണെന്ന് പരക്കെ അറിയപ്പെട്ടു. ആർക്കും രക്ഷിക്കാനാവാത്ത തരത്തിൽ ഇത്തരം വഴക്കുകൾ നിലം പതിപ്പിച്ചത് ഉമ്മൻ ചാണ്ടിയെ തന്നെയാണ്. രാവും പകലും വ്യത്യാസമില്ലാതെ ജോലി ചെയ്ത മുഖ്യമന്ത്രിയെ പലരും ഒളിഞ്ഞും ഞളിഞ്ഞും ആക്രമിച്ചു.

ഉമ്മൻ ചാണ്ടിയെ അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൽ പലരുടെയും ആവശ്യമായിരുന്നു. ഉമ്മൻ ചാണ്ടി നിറഞ്ഞു നിന്നാൽ അവസരം നഷ്ടപ്പെടുന്നവരൊക്കെ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. അവർ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചു. ഉമ്മൻ ചാണ്ടിയെ കുറിച്ച് സരിത പറയുന്ന കാര്യങ്ങൾ ജനങ്ങളെ വിശ്വസിപ്പിക്കാൻ ഒരു പരിധി വരെ സർക്കാരിനു കഴിഞ്ഞു. അതിനെ നേരിടാൻ കോൺഗ്രസ് ശ്രമിച്ചുമില്ല. കാരണം കോൺഗ്രസിനാവശ്യം ഇതായിരുന്നു. ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചത് കരുണാകരന്റെ ശാപമാണോ?...
https://www.facebook.com/Malayalivartha

























