മതം മാറാൻ നിർബന്ധിച്ചു ;ഒടുവിൽ സൗദിയിലെത്തിയപ്പോള്‍ അയാളുടെ തനിനിറം മാറി ,ഞാന്‍ അയാള്‍ക്ക് വെറും ലൈംഗിക അടിമ മാത്രം ഐഎസ് ഭീകരരുടെ കൈയിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്

ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. തന്റെ മതപരിവര്‍ത്തനവും വിവാഹവുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നും 25 കാരി യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും ലൈംഗിക അടിമയായി സൗദിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്.
'സൗദി അറേബ്യയിലെത്തിയശേഷം പ്രതി തനിനിറം കാട്ടിയത്. ഒരു ലൈംഗിക അടിമയായാണ് അദ്ദേഹം കണ്ടത്. സിറിയയിലേക്കു പോകാനുള്ള പദ്ധതിയും അയാള്‍ക്കുണ്ടായിരുന്നു. കുറച്ചുദിവസത്തിനുള്ളില്‍ സിറിയയിലേക്ക് പോകുമെന്നും അവിടെ ഐ.എസ് തീവ്രവാദികള്‍ക്ക് തന്നെ വില്‍ക്കാനാണ് പദ്ധതിയെന്നും പ്രതി പറഞ്ഞു. അയാള്‍ ഹര്‍ജിക്കാരിയെ നിര്‍ബന്ധിച്ച് ഇസ്ലാമിക് ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയും സാക്കിര്‍ നായിക്കിന്റെ വീഡിയോ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.' എന്നാണ് യുവതിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരം അയാള്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിടുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് യുവതി ഇന്റര്‍നെറ്റ് വഴി അവരുടെ മാതാപിതാക്കളെ വിളിക്കുകയും രക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒക്ടോബര്‍ നാലിന് പിതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഹര്‍ജിക്കാരിയുടെ പിതാവ് വാട്സ്‌ആപ്പ് വഴി വിമാനടിക്കറ്റിന്റെ സ്കാന്‍ ചെയ്ത കോപ്പി അയക്കുകയും യുവതി ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ ഇറങ്ങുകയും ചെയ്തു.' ഹര്‍ജിക്കാരി പറയുന്നു.
ബംഗളുരുവില്‍ പഠിക്കുന്നതിനിടെയാണ് യുവതി പ്രതിയെന്നാരോപിക്കുന്നയാളെ പരിചയപ്പെട്ടത്. കേസ് നവംബര്‍ 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.ഇയാള്‍ തന്റെ ആധാര്‍ കാര്‍ഡ് പുതിയ പേരിലേക്കുമാറ്റി തന്റെ അറിവില്ലാതെ വ്യാജ വിലാസമുണ്ടാക്കിയെന്നും യുവതി ആരോപിക്കുന്നു.
പാലക്കാട് ചെര്‍പ്പുളശേരിയിലെ ആതിര, വൈക്കം സ്വദേശി അഖില എന്ന ഹാദിയ എന്നീ പെണ്‍കുട്ടികളുടെ മതംമാറ്റം കേരളത്തില്‍ വന്‍ വിവാദമായിരുന്നു. മതംമാറ്റുന്നതിനായി ഇരുവരെയും കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു മതം മാറ്റിയ ഇരുവര്‍ക്കും സംരക്ഷണം നല്‍കിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെണ്‍കുട്ടികളുമായും പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചര്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ആതിരയുടെ കേസില്‍ അറസ്റ്റിലായവരില്‍ നാലു പേരും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഈ കേസില്‍ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസില്‍ ഒന്നാം പ്രതിയായ പട്ടിക്കാടെ് സ്വദേശി നൗഫല്‍ കുരിക്കള്‍ വേറെയും മതപരിവര്‍ത്തന കേസുകളില്‍ പ്രതിയാണ്.മതം മാറി വിദേശത്തേക്കു പോയ പെരിന്തല്‍മണ്ണ സ്വദേശി അഖില്‍ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫല്‍ പ്രവര്‍ത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 15ന് ചെര്‍പുളശേരി പൊലീസില്‍ ആതിരയുടെ അഛന്‍ അപ്പുണ്ണി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരിലേക്കും എത്തിയത്.ഹാദിയക്കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha

























