Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുകുമാരകുറുപ്പ് ലക്ഷ്യമിട്ടത് അഞ്ജാതജഡം; കിട്ടാതായപ്പോള്‍ ചാക്കോയെ കൊലപ്പെടുത്തി

12 NOVEMBER 2017 11:20 AM IST
മലയാളി വാര്‍ത്ത

കൊലപാതകത്തിനു ക്വട്ടേഷന്‍ നല്‍കാന്‍ സുകുമാരക്കുറുപ്പ് മധ്യതിരുവിതാംകൂര്‍ മുഴുവന്‍ അലഞ്ഞിരുന്നെന്നു വെളിപ്പെടുത്തല്‍. ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെയാണു ബന്ധുവായ ഭാസ്ക്കരപിള്ളയെത്തന്നെ കൃത്യം ഏല്‍പിച്ചത്. അബുദാബിയില്‍നിന്നു പുറപ്പെടും മുമ്ബേ സുകുമാരക്കുറുപ്പ് ഭാര്യ സരസമ്മയോട് ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം എങ്ങനെയും ഒരു മൃതദേഹം സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ഭാസ്ക്കരപിള്ളയുമായി ചര്‍ച്ച നടത്തി. പദ്ധതി വിജയിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ വിഹിതം വാഗ്ദാനം ചെയ്തതോടെ പിള്ളയ്ക്കും ഉത്സാഹമാകുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയോ സെമിത്തേരിയില്‍നിന്നു പഴക്കമില്ലാത്ത മൃതദേഹം മാന്തിയെടുക്കുകയോ ആയിരുന്നു ആദ്യപദ്ധതി. അതിനു ധൈര്യമുള്ളവരെത്തേടി പലയിടത്തും നടന്നു. ഒടുവില്‍, ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയായ ഇറച്ചി ആല്‍ബിനെ സമീപിച്ചു.

പുന്നപ്രയിലും മറ്റുമുള്ള പള്ളികളുടെ സെമിത്തേരിയിലായിരുന്നു ആല്‍ബിന്റെ രാത്രിവാസം. ആല്‍ബിയെത്തേടി സുകുമാരക്കുറുപ്പ് വെട്ടുകാട് പള്ളിയിലെ സെമിത്തേരിയിലാണ് എത്തിയത്. ആല്‍ബിന്‍ 'കരാര്‍' എടുത്തെങ്കിലും അധികം പഴക്കമില്ലാത്ത മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ആരെയെങ്കിലും തട്ടാന്‍ കുറുപ്പ് ആല്‍ബിയോടു നിര്‍ദേശിച്ചത്. എന്നാല്‍, അതിനകം മറ്റൊരു ക്വട്ടേഷന്‍ എടുത്തതിനാല്‍ കുറുപ്പിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ ആല്‍ബിക്കു കഴിഞ്ഞില്ല. ഇയാള്‍ പിന്നീടു മറ്റൊരു കേസില്‍ ജയിലിലായി. പുറത്തിറങ്ങിയശേഷം കിടപ്പിലുമായതോടെ ആല്‍ബിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ രണ്ടു കന്യാസ്ത്രീകളെത്തി. മാനസാന്തരപ്പെട്ട ആല്‍ബിന്‍ ഇപ്പോള്‍ പുന്നപ്രയില്‍ ശാന്തിഭവന്‍ എന്ന പേരില്‍ അഗതിമന്ദിരം നടത്തുകയാണ്.

ചാക്കോ കൊല്ലപ്പെട്ട 1984 ജനുവരി 21ന് ഉച്ചകഴിഞ്ഞാണു ഭാസ്ക്കരപിള്ളയും െ്രെഡവര്‍ പൊന്നപ്പനും ചാവക്കാട്ടുകാരനായ ഷാഹുവും ചെറിയനാട്ടുനിന്നു കറുത്തനിറമുള്ള അബാസിഡര്‍ കാറില്‍ ആലപ്പുഴയ്ക്കു പോയതെന്നാണു പോലീസ് ഭാഷ്യം. മറ്റൊരു കാറില്‍ സുകുമാരക്കുറുപ്പ് അനുഗമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്നു മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം ലഭിക്കാതെ മടങ്ങുമ്ബോഴാണു ചാക്കോയെ കാറില്‍ കയറ്റിയതെന്നുപോലീസ് പറയുന്നു. ഇതില്‍ പൊരുത്തക്കേടുകളുണ്ട്.

മാവേലിക്കരയില്‍നിന്ന് ആലപ്പുഴയ്ക്കു പോകുമ്ബോഴാകണം ചാക്കോയെ കാറില്‍ കയറ്റിയത്. രാത്രി കരുവാറ്റ ഹരി തീയറ്ററിലെ സെക്കന്‍ഡ് ഷോയുടെ കളക്ഷന്‍ പരിശോധിച്ചശേഷമാണു ഫിലിം റെപ്രസന്റേറ്റീവായ ചാക്കോ സമീപത്തെ കടയില്‍നിന്നു കാപ്പികുടിച്ച്‌ ആലപ്പുഴയ്ക്കു പോകാന്‍ നിന്നത്. ഹരിപ്പാട്ടേക്കു പോകേണ്ട വാഹനത്തില്‍ ചാക്കോ കയറാന്‍ സാധ്യതയില്ല. ആ നിലയ്ക്കു സംഘം ആലപ്പുഴയ്ക്കു പോകുന്നവഴിയാകും ചാക്കോയെ കാറില്‍ കയറ്റിയത്. അങ്ങനെയെങ്കില്‍, മൃതദേഹം ലഭിക്കാതെ മടങ്ങിയ സംഘം കൊലപാതകം ലക്ഷ്യമിട്ടു വീണ്ടും തിരിച്ചുപോയതാകാം. അതു കുറുപ്പിന്റെ പ്രേരണപ്രകാരമാകാം എന്നാണു നിഗമനം. പകല്‍ ആലപ്പുഴയില്‍ പോയി മടങ്ങിയ സംഘം രാത്രി അതേ റൂട്ടില്‍ കൊലപാതകം ലക്ഷ്യമിട്ടു പോയതാകാം.

സംഘം ലക്ഷ്യമിട്ടത് അജ്ഞാതമൃതദേഹമല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനം സാധൂകരിക്കുന്ന വേറെയും തെളിവുണ്ട്. സംഭവദിവസം രാത്രി ഏഴരയ്ക്കു സുകുമാരക്കുറുപ്പിന്റെ അംബാസിഡര്‍ കാര്‍ മാവേലിക്കരയിലൂടെ പോയിരുന്നെന്നാണു സൂചന. മല്ലപ്പള്ളിയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിയ, നങ്ങ്യാര്‍കുളങ്ങര സ്വദേശിയായ വിമുക്തഭടന്‍ ഈസമയം മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ എട്ടുമണിയുടെ കെ.സി.ടി. ബസ് പ്രതീക്ഷിച്ചു നിന്നിരുന്നു. അദ്ദേഹത്തിനു സമീപം കറുത്ത അംബാസിഡര്‍ കാര്‍ നിര്‍ത്തിയശേഷം ഹരിപ്പാട്ടേക്കു വരുന്നോയെന്നു ചോദിച്ചു.

എന്നാല്‍, അദ്ദേഹം കയറിയില്ല. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ കാര്‍ തിരികെ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോകുന്നത് വിമുക്തഭടന്‍ കണ്ടു. രണ്ടുദിവസം കഴിഞ്ഞാണു കാര്‍ കൊല്ലകടവ്കുന്നംപൈനംമൂട് റോഡിന്റെ വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നുവെന്നും സുകുമാരക്കുറുപ്പ് മരിച്ചെന്നുമുള്ള വാര്‍ത്ത പത്രത്തില്‍ കണ്ടത്. പിന്നീടാണു ചാക്കോ വധത്തിന്റെ ചുരുളഴിഞ്ഞത്. ചാക്കോ റോഡ് എന്ന പേരിലാണ് ഈ പാത ഇപ്പോള്‍ അറിയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends