സരിതയുമായുള്ള ആദ്യ ഫോട്ടോ പിറത്ത് വിട്ടപ്പോള്‍ പറഞ്ഞ വാക്ക് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ആവര്‍ത്തിക്കുന്നു

സരിതയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ആണയിട്ടപ്പോഴാണ് സരിതയും ഉമ്മന്‍ ചാണ്ടിയും വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തായത്. ആദ്യ ഫോട്ടോ പിറത്ത് വിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് പലരുമായും ഫോട്ടോയെടുക്കാറുണ്ടെന്നും അവരുടെ മുഖം ഓര്‍ക്കാറില്ലെന്നുമാണ്. അങ്ങനെ സരിതയുമായെന്തെങ്കിലും തെളിഞ്ഞാല്‍ രാജിയല്ല പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതോടെ എതിരാളികളുടെ വായടഞ്ഞു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവായി കാണുന്നെന്ന് പറഞ്ഞ സരിത തന്നെ രംഗത്തെത്തി. തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്നാണ് സരിതയുടെ പരാതി. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന്.
അതേസമയം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ പത്തനംതിട്ട ജയില്‍വാസത്തിനിടെ എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗികആരോപണം ഉന്നയിച്ചിട്ടില്ലെന്നു സൂചനയുമുണ്ട്. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയെപ്പറ്റി രാഷ്ട്രീയ കാര്യങ്ങളേ പരാമര്‍ശിച്ചിരുന്നുള്ളു.
കത്തിന്റെ പേജുകളുടെ എണ്ണത്തെപ്പറ്റിയും അവ്യക്തതയാണ്. 24 പേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കത്തിന് പിന്നീട് 34 പേജുവരെ കൂടി. സരിത സന്ദര്‍ഭം അനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ കത്തില്‍ എഴുതി ചേര്‍ത്തു എന്നാണ് ഇതു നല്‍കുന്ന സൂചന.
കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ രഹസ്യം ചോര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തന്നെ ഉപയോഗിച്ചെന്നാണു കത്തില്‍ സരിത ആദ്യം വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെക്കുറിച്ച് അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടു നിര്‍ദേശം നല്‍കി. ഇതിനായി ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്റ്റന്റ് പ്രതീഷുമായി പലകുറി സംസാരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇതിനായി ഡല്‍ഹിയില്‍ പോയി. ആഭ്യന്തരമന്ത്രിയാകാന്‍ ചെന്നിത്തല ഡല്‍ഹിയില്‍ നടത്തുന്ന നീക്കം ജോപ്പന്‍ വഴിയായാണ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നത്എന്നിങ്ങനെയായിരുന്നു കത്തിലെ പരാമര്‍ശങ്ങള്‍.
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നുവെന്നും സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കത്തില്‍ സരിത സാക്ഷ്യപ്പെടുത്തുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി പുലര്‍ത്തിയ അടുപ്പത്തെപ്പറ്റിയും കത്തില്‍ സൂചനയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടിയെ ആന്റി എന്നാണ് സരിത വിളിച്ചിരുന്നതെന്നും സരിതയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
28 പേജുള്ള കത്തിലെ രണ്ട് പേജ് ഇടയ്ക്കുവച്ച് കീറികളഞ്ഞെന്നു വ്യക്തമാണ്. ചലച്ചിത്ര നടനും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്‌കുമാറുമായുള്ള പ്രണയത്തെക്കുറിച്ചാണ് ഈ പേജുകളില്‍ വിവരിച്ചിരുന്നത്. എന്നാല്‍ കത്തിലെ പേജിന്റെ എണ്ണം കൂടിയപ്പോള്‍ ഈ രണ്ട് പേജുകള്‍ അപ്രത്യക്ഷമായതെങ്ങനെയെന്ന് വ്യക്തമല്ല. മല്ലേലില്‍ ശ്രീധരന്‍നായര്‍ പദ്ധതിക്കുവേണ്ടി നല്‍കിയ പണം എങ്ങനെ കൈമറിഞ്ഞുപോയി എന്ന് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അത്ര വിശദീകരണം ആദ്യ കത്തില്‍ ഉണ്ടായിരുന്നില്ല. ഏറ്റവും വിശദമായി പരാമര്‍ശിച്ചിട്ടുള്ളത് മന്ത്രി അടൂര്‍ പ്രകാശിനെപ്പറ്റിയാണ്.
https://www.facebook.com/Malayalivartha

























