Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം നടന്ന വീട്ടില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിയിറച്ചി; വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ...

13 NOVEMBER 2017 09:03 AM IST
മലയാളി വാര്‍ത്ത

സുകുമാരക്കുറുപ്പിന്റെ വിരലടയാളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് വിചാരിച്ചാല്‍ ഇപ്പോഴും അതു കണ്ടെത്താമെന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധര്‍. ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാരത്തിലോ രജിസ്റ്റര്‍ ഓഫീസുകളിലൊ അദ്ദേഹത്തിന്റെ വിരലടയാളമുണ്ടാകും.

തങ്ങളുടെ പക്കല്‍ ഇല്ലാത്ത വിരലടയാളങ്ങള്‍ കണ്ടെത്താന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ സബ് രജിസ്ട്രാര്‍ ഓഫീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, മുപ്പത് വര്‍ഷം മുമ്ബ് നടന്ന അന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറുപ്പിന്റെ വിരലടയാളം കണ്ടെത്താന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നുള്ളതാണു വിചിത്രം.

കുറുപ്പിന്റെ കുടുംബവീട് ഇന്നില്ല, ചാക്കോ ജോലിചെയ്ത കരുവാറ്റയിലെ ഹരി തിയറ്ററും പൂട്ടി. മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച കാറിന്റെ ദ്രവിച്ച എന്‍ജിന്‍ ഇന്നും മാവേലിക്കര പോലീസ് സ്റ്റേഷന്റെ പിന്നാമ്ബുറത്തു കാണാം. ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ച ചെറിയനാട്ടെ സ്മിതാ ഭവന്‍ പഴയതുപോലെ നിലനില്‍ക്കുന്നു.

ഒപ്പം കുറുപ്പിന്റെ ഇടതു െകെയിലെ തള്ളവിരല്‍പ്പാടുകള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും മായാതെ നിലനില്‍ക്കുന്നു എന്നാണു കരുതപ്പെടുന്നത്. സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടു എന്ന പ്രചാരണത്തെത്തുടര്‍ന്ന് 1981 ജനുവരി 22ന് ചെങ്ങന്നൂര്‍ പോലീസ് നടത്തിയ അന്വേഷണം തികച്ചും കുറ്റമറ്റതായിരുന്നുവെങ്കിലും ചില നോട്ടപ്പിഴകള്‍ സംഭവിച്ചു. കൊലപാതകത്തിനു ശേഷം കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനും താമസിച്ച ആലുവായിലെ ലോഡ്ജില്‍നിന്നു വിരലടയാളം ശേഖരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നതാണ് ഇതില്‍ പ്രധാനം.

എന്നാല്‍ മരിച്ചു എന്നു പറയുന്ന വ്യക്തി സുകുമാരക്കുറുപ്പ് അല്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി: പി.എം. ഹരിദാസിനു തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസും സംഘവും വീടിന്റെ പരിസരവും കുറുപ്പിന്റെതെന്ന് പറയുന്ന മൃതദേഹം മറവുചെയ്ത ഭാഗവുമാണ് ആദ്യം പരിശോധിച്ചത്. ഈ സമയം കുറുപ്പിന്റെ വീടിന്റെ അടുക്കളയില്‍നിന്നുയര്‍ന്ന കോഴിയിറച്ചിയുടെ ഗന്ധം ഹരിദാസിനെ ചില സംശയങ്ങളിലേക്കു നയിച്ചു.

മരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കോഴിയിറച്ചി വേവിക്കാന്‍ തക്ക മാനസിക സാന്നിധ്യം വീട്ടുകാര്‍ക്കുണ്ടോ എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. വീട് പരിശോധിച്ചതോടെ കോഴിയിറച്ചി പാകം ചെയ്തിരിക്കുന്നത് പോലീസ് സംഘത്തിന് നേരില്‍ കാണാന്‍ കഴിഞ്ഞു.

മരണത്തെത്തുടര്‍ന്ന് സാധാരണ ഉണ്ടാകുന്ന വിഷാദഭാവം കുറുപ്പിന്റെ ബന്ധുക്കളില്‍ കാണാതെ പോയതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമായി. ഇതിനിടെ ചാക്കോ എവിടെ പോയി എന്നത് സംബന്ധിച്ച്‌ കരുവാറ്റ ഹരി തിയറ്റര്‍ ഉടമ കുട്ടപ്പന്‍നായരും ചാക്കോയുടെ ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends